മന്ത്രിയുടെ നടപടി: മൂവാറ്റുപുഴ അർബൻ ബാങ്ക് സിഇഒ രാജിവച്ചു; പ്രതികണം പിന്നീടെന്ന് ജോസ് കെ പീറ്റർ
എറണാകുളം: മൂവാറ്റുപുഴ അർബൻ ബാങ്ക് സി ഇ ഒ രാജി വച്ചു. മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീട് സർക്കാർ നയത്തിന് വിരുദ്ധമായി ബാങ്ക് ജീവനക്കാർ ജപ്തി ചെയ്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ സഹകരണ വകപ്പ് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. ഈ നടപടിയ്ക്ക് പിന്നാലെ ആയിരുന്നു സി ഇ ഒ യുടെ രാജി. അർബൻ ബാങ്ക് സി ഇ ഒ ജോസ് കെ പീറ്റർ ആണ് രാജി വച്ചത്.
ജോസ് കെ പീറ്ററിന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പിന്നീട് ഉണ്ടാകുമെന്നും ജോസ് കെ പീറ്റർ വ്യക്തമാക്കി.

ഒരു ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചായിരുന്നു ജപ്തി നടപടിയിലേക്ക് ബാങ്ക് ജീവനക്കാർ കടന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. എന്നാൽ, ജീവനക്കാർ എടുത്ത നടപടി തള്ളിക്കൊണ്ടാണ് സഹകരണ വകുപ്പ് മന്ത്രി നിലപാട് സ്വീകരിച്ചത്. അജേഷിന്റെ വീടിന്റെ ജപിത് നടപടികളിലും തുടർ വിവാദങ്ങളിലും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർക്കും സിപിഎമ്മിന് ഉളളിലും ശക്തമായ രീതിയിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു.
അർബൻ ബാങ്കിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികളുമായി അജേഷിന്റെ വീട്ടിലെത്തിയത്. ഇതിന് പുറമേ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കോടതിയിൽ നിന്നുള്ള ജീവനക്കാരും ഉണ്ടായിരുന്നു. ജപ്തി വിവാദത്തിൽ വായ്പ കുടിശ്ശിക സി ഐ ടി യു ഇടപെട്ട് തിരിച്ച് അടച്ചിരുന്നു. മൂവാറ്റുപുഴയിലെ അർബൻ ബാങ്കിലെ സി ഐ ടി യു അംഗങ്ങളുടെ സഹകരണത്തോടെ ആണ് ജീവനക്കാർ വായ്പ തിരിച്ചടച്ചത്.
രാജേഷിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ ബാങ്കിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ബാങ്കിലെ സി ഐ ടി യു അംഗങ്ങളായ ജീവനക്കാരുടെ നീക്കം. അതേസമയം, സമൂഹ മാധ്യമങ്ങൾ വഴി തന്നെയും തൻറെ കുടുംബത്തെയും അപമാനിച്ച സി പി എമ്മിന്റെ കാശ് തനിക്ക് ആവശ്യമില്ലെന്ന് രാജേഷ് പ്രതികരിച്ചിരുന്നു.
ബാങ്കിന് നൽകേണ്ട കുടിശ്ശിക എത്രയെന്ന് കൃത്യമായും അറിയിക്കാൻ മാത്യു കുഴൻനാടൻ എം എൽ എ ബാങ്കിന് കത്ത് നൽകി. അതേസമയം, രണ്ട് മണിക്കൂറിന് ഉളളിൽ അജേഷിന്‍റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചു എന്ന് ഗോപി കോട്ടമുറിക്കൽ സമൂഹ മാധ്യമത്തിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ തന്‍റെ അനുമതി ഇല്ലാതെ ബാങ്കിലടച്ച പണം തനിക്ക് ആവശ്യം ഇല്ലെന്ന് അജേഷ് പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications