'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ
കൊച്ചി; പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. യുഡിഎഫ് ഭരണ കാലത്തെ മന്ത്രിമാർ നടത്തിയ അഴിമതി നിരവധിയാണ് . അതിലൊരാളാണ് ഇപ്പോൾ ജയിലിൽ എത്തുന്നതെന്ന് ജയരാജൻ പറഞ്ഞു.കരാറുകാരന് എട്ടര കോടി അഡ്വാൻസായി നൽകിയത് മുതൽ അഴിമതിയുടെ ജീർണത ആരംഭിച്ചു . ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചില്ല . ആ പണവും മന്ത്രിക്കും ഉദ്യോഗസ്ഥന്മാർക്കും നല്കിയിട്ടുണ്ടാകണം. ജയിലിലേക്കുള്ള വഴിയാണ് ഈ അറസ്റ്റ്. അടുത്തതാര് എന്നതാണ് ഇനി ജനങ്ങൾക്ക് അറിയേണ്ടതെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം.പോസ്റ്റ് വായിക്കാം
പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുൻ മന്ത്രിയും ഇപ്പോൾ ലീഗ് എംഎൽഎയുമായ ഇബ്രാഹിം കുഞ്ഞിനേയും പോലീസ് അറസ്റ്റ് ചെയ്തു . ജയിലിലേക്കുള്ള വഴിയാണ് ഈ അറസ്റ്റ് എന്ന് നമുക്ക് കണക്കാക്കാം . പാലാരിവട്ടം പാലം അഴിമതി നാടിനെ ഞെട്ടിപ്പിച്ചതായിരുന്നു . പാലം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോൾ രണ്ടാഴ്ചയ്ക്കകമാണ് വിള്ളലുകൾ കണ്ടെത്തിയതും വിദഗ്ധ പരിശോധനയിലൂടെ നിർമാണത്തിലെ ഗുരുതരമായ ക്രമക്കേടുകൾ തിരിച്ചറിഞ്ഞതും .
കോടതി വിശേഷിപ്പിച്ചത് പാലാരിവട്ടം പാലം പഞ്ചവടി പാലം ആണെന്നാണ് . നിയമ വിരുദ്ധമായി സ്വകാര്യ കരാറുകാരന് എട്ടര കോടി അഡ്വാൻസായി നൽകിയത് മുതൽ അഴിമതിയുടെ ജീർണത ആരംഭിച്ചു . ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിച്ചില്ല . ആ പണവും മന്ത്രിക്കും ഉദ്യോഗസ്ഥന്മാർക്കും നല്കിയിട്ടുണ്ടാകണം . വിജിലൻസിന്റെ വിശദമായ അന്വേഷണത്തിലാണ് തെളിവുകളും വസ്തുതകളും കണ്ടെത്തിയത് .
നേരത്തെ കെസിൽ പ്രതിയായി ജയിലിലെത്തിയ IAS ഉദ്യോഗസ്ഥൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകി . ചന്ദ്രിക പത്രത്തിന് 10 കോടി രൂപയുടെ കള്ളപ്പണം നൽകിയത് . പാലാരിവട്ടം പാലം നിർമാണ സമയത്താണ് .
എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റും മുൻ മന്ത്രിയെ ചോദ്യം ചെയ്യുകയുണ്ടായി . ഇബ്രാഹിം കുഞ്ഞിന്റെ വീടും റേഡ് നടത്തി . യുഡിഎഫ് ഭരണ കാലത്തെ മന്ത്രിമാർ നടത്തിയ അഴിമതി നിരവധിയാണ് . അതിലൊരാളാണ് ഇപ്പോൾ ജയിലിൽ എത്തുന്നത് . അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ് .
Recommended Video
കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കുമോ? ചോദ്യമുന്നയിച്ച് കെ സുരേന്ദ്രൻ
വികെ ഇബ്രാഹിം കുഞ്ഞ് കാന്‍സര്‍ ചികിത്സയില്‍; പുറത്തിറങ്ങിയാല്‍ അണുബാധക്ക് സാധ്യതയെന്ന് ഡോക്ടര്‍