കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തി തെളിയിച്ചു, ശക്തന്‍ തന്നെ സ്പീക്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് സ്ഥാനാര്‍ഥിയായ ശക്തന് 74 വോട്ടുകള്‍ കിട്ടി. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥിയായ ഐഷ പോറ്റിക്ക് കിട്ടിയത് 66 വോട്ടുകളാണ.് ഡെപ്യൂട്ടി സ്പീക്കറായിരുന്നു ശക്തന്‍.

സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസിന്റെ കാട്ടാക്കട എം എല്‍ എയാണ് 63 കാരനായ എന്‍ ശക്തന്‍. സി പി എമ്മിന്റെ കൊട്ടാരക്കര എം എല്‍ എയാണ് ആയിഷ പോറ്റി. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെച്ച ശേഷമാണ് എന്‍.ശക്തന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്.

nsakthandeputyspeaker

സ്പീക്കര്‍ സ്ഥാനാര്‍ഥി ആരായിരിക്കണം എന്ന കാര്യത്തില്‍ യു ഡി എഫില്‍ ആശയക്കുഴപ്പം ഉണ്ടായില്ല. എന്നാല്‍ എല്‍ ഡി എഫ് അവസാന നിമിഷമാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി ഐഷ പോറ്റിയുടെ പേര് പ്രഖ്യാപിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ എല്‍ ഡി എഫിന് ഒപ്പമാണ് എന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ആവേശം.

യു ഡി എഫിന് കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പായിരുന്നെങ്കിലും പിള്ളയുടെ പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ക്ക് ജീവന്‍ വെച്ചു. എല്‍ ഡി എഫിന് വോട്ടുചെയ്യുമെന്ന് പരസ്യമായി പറഞ്ഞ ബാലകൃഷ്ണ പിള്ള യു ഡി എഫിന് പുറത്തേക്കുള്ള വാതില്‍ തുറക്കുകയാണ് ചെയ്തത്. ഈയാഴ്ച തന്നെ പിള്ളയും പാര്‍ട്ടിയും മുന്നണിക്ക് പുറത്താകുമെന്നാണ് യു ഡി എഫ് നേതാക്കള്‍ നല്‍കുന്ന സൂചന.

English summary
N Shakthan elected as Kerala Speaker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X