ചായ വിറ്റ് കുടുംബം പോറ്റുന്ന ഏഴാം ക്ലാസുകാരന്; ദൈവിക കരം പോലെ രാത്രി വീട്ടിലെത്തിയ അതിഥി
കുടുംബം നോക്കണം, ഒപ്പം പഠനവും... ഹുസൈന്റെ ഇളംമനസില്‍ തോന്നിയ ആശയം ചെറുതാണെങ്കിലും വിലമതിക്കാനാകാത്ത സന്ദേശമായിരുന്നു അത്. പെരിന്തല്‍മണ്ണയില്‍ ചായ വിറ്റ് ഉപജീവനം നയിക്കുന്ന ഹുസൈന്റെ ജീവിതം പുറംലോകമറിഞ്ഞത് കഴിഞ്ഞ ദിവസം ഒരു വ്ളോഗര്‍ പങ്കുവച്ച വീഡിയോ പ്രചരിച്ചതോടെയാണ്. ഉച്ചയ്ക്ക് ശേഷമാണ് ഹുസൈന് ചായയുമായി പെരിന്തല്‍മണ്ണ അങ്ങാടിയില്‍ എത്തുക. രാത്രി ഒമ്പത് മണിവരെ വില്‍ക്കും.
ചില ദിവസം കച്ചവടം കുഴപ്പമുണ്ടാകില്ല. ഇന്ന് അഞ്ച് ചായയേ വിറ്റുള്ളൂ. തെല്ല് നാണത്തോടെ ഹുസൈന് കാര്യങ്ങളെല്ലാം പറയുന്നതായിരുന്നു ആ വീഡിയോ. വൈകാതെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. കഴിഞ്ഞ ദിവസം രാത്രി ഹുസൈന്റെ കൊച്ചു വീട്ടിയില്‍ ഒരു അതിഥിയെത്തി, എംഎല്‍എ നജീബ് കാന്തപുരം. ഹുസൈന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ എംഎല്‍എ എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

സന്ദര്‍ശന വീഡിയോ എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ അഭിനന്ദന പ്രവാഹമാണ്. പെരിന്തല്‍മണ്ണ ബോയ്സ് സ്കൂളില്‍ ഏഴാം ക്ലാസിലാണ് ഹുസൈന് പഠിക്കുന്നത്. പിതാവ് എട്ട് മാസം മുമ്പ് അപകടത്തില്‍ മരിച്ചു. ആരോഗ്യപരമായി വെല്ലുവിളി നേരിടുന്ന ഉമ്മയ്ക്കൊപ്പമാണ് ഹുസൈന്. ഉമ്മയുടെ ചികില്‍സയാണ് അവന് പ്രധാനം. അനിയന് മര്‍ക്കസില്‍ പഠിക്കുകയാണ്. ഹുസൈനും പഠിക്കണം. ഉമ്മയെ നോക്കുകയും വേണം.
അതിനാണ് ഉച്ചയ്ക്ക് ശേഷമുള്ള ചായ വില്‍പ്പന. ഇത്രയും കാലം അറിയാതെ പോയല്ലോ എന്നാണ് വീഡിയോക്ക് താഴെയുള്ള മിക്ക കമന്റുകളും. പഠിച്ചിട്ടേ കാര്യമുള്ളൂ എന്ന ഹുസൈന്റെ വാക്കുകളുടെ ആഴം അളക്കാനേ സാധിക്കില്ല. മദ്രസയിലും പഠിക്കണം എന്നുണ്ട് ഹുസൈന്. എല്ലാത്തിനും വഴിയൊരുക്കാമെന്ന് എംഎല്‍എ ഉറപ്പ് നല്കി. താമസ സ്ഥലം മാറണം. യൂണിഫോം വാങ്ങണം. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്യാമെന്നും എംഎല്‍എ പറഞ്ഞു.
എന്നെ കാണാന്‍ നടന്നാണോ വന്നത് എന്ന ഹുസൈന്റെ ചോദ്യത്തിലുണ്ട് കുരുന്ന് മനസിന്റെ നിഷ്കളങ്കത. എംഎല്‍എ തന്റെ കാര്‍ കാണിച്ചുകൊടുത്തു. എവിടെ കണ്ടാലും കാര്‍ കൈ കാണിച്ചു നിര്‍ത്തണം. മുന്നിലും പിന്‍വശത്തും എംഎല്‍എ എന്ന് എഴുതിയിട്ടുണ്ടാകുമെന്നും നജീബ് കാന്തപുരം പറഞ്ഞു. മൊബൈല്‍ നമ്പര്‍ കൈമാറി, പഠിക്കാന്‍ അതിയായി ആഗ്രഹിക്കുന്ന നീയാണ് പെരിന്തല്‍മണ്ണയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് പ്രശംസിച്ചാണ് എംഎല്‍എ മടങ്ങിയത്.
അസം സ്വദേശിയാണ് ഹുസൈന്. ഗുവാഹട്ടിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ നഗാവ് എന്ന തന്റെ നാട്ടിലെത്താമെന്ന് ഹുസൈന് എംഎല്‍എയോട് വിശദീകരിച്ചു. ഇനി അസമിലേക്ക് ഇല്ലെന്നും കേരളമാണ് ഇഷ്ടമെന്നും കുട്ടി പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്. ആദ്യം മഞ്ചേരിയില്‍ ആയിരുന്നു. കുറച്ചുകാലമായി പെരിന്തല്‍മണ്ണയിലാണ്.
ഉപ്പയ്ക്ക് വീടിന്റെ തേപ്പ് ജോലിയായിരുന്നു. സുഹൃത്തിന്റെ മകനുമായി ആശുപത്രിയില്‍ പോയതായിരുന്നു ഉപ്പ. മടങ്ങി വരുമ്പോഴാണ് വാഹനം ഇടിച്ചതും മരിച്ചതും. ഇതോടെ ഹുസൈനും ഉമ്മയും സഹോദരനും തനിച്ചായി. എസ്ഐആര്‍ പോലുള്ള നടപടികളില്‍ ഇത്തരം പാവം കുട്ടികളാണ് പെട്ടു പോകുക എന്ന ഓര്‍മപ്പെടുത്തലും ചില കമന്റിലുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications