സോളാർ വിവാദം:'കത്ത് സംഘടിപ്പിക്കാൻ വി എസ് പറഞ്ഞു', പുറത്തുവിടും മുമ്പ് പിണറായിയെ കണ്ടെന്നും നന്ദകുമാർ
കൊച്ചി: യു ഡി എഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിയാകാൻ കൊതിച്ചതിന്റെ പരിണിത ഫലമായാണ് ഉമ്മൻചാണ്ടി തോജോ വധത്തിന് വിധേയം ആയതെന്ന് നന്ദകുമാർ.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ പറഞ്ഞിട്ടാണ് കത്ത് സംഘടിപ്പിച്ചതെന്നും ചാനലിലൂടെ പുറത്ത് വിടും മുമ്പ് പിണറായി വിജയനെ കണ്ടു സംസാരിച്ചിരുന്നെന്നും നന്ദകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാർ പറഞ്ഞു. സോളാർ കേസിലെ സി ബി ഐ കാര്യമായി ഒന്നും ചെയ്തില്ലെന്നും നന്ദ കുമാർ പറഞ്ഞു.

2016 ൽ ഫെബ്രുവരി മാസം സോളാർ തട്ടിപ്പിലെ പരാതിക്കാരി ഉമ്മൻ ചാണ്ടിക്ക് എതിരെ എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാൻ വി എസ് അച്യുതാനന്ദൻ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ശരണ്യ മനോജിനെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് എത്തി ആ കത്ത് അടക്കം ഉമ്മൻചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകൾ തന്നു.
ഞാൻ ഇത് വി എസിന് കാണിക്കുകയും അദ്ദേഹം അത് പലകുറി വായിക്കുകയും ചെയ്തു. അതിന് ശേഷം ഞാൻ അത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനുമായി ചർച്ച ചെയ്തു. 2016ലെ ഇലക്ഷൻ സമയത്തായിരുന്നു കൂടിക്കാഴ്ച്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇറക്കിവിട്ടുവെന്നാണ്. കടക്ക് പുറത്തെന്ന് മാത്രം എന്നോട് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാർ പറഞ്ഞു.
അതിനുശേഷം ആണ് കത്ത് എനിക്കാറിയാവുന്ന മുഖ്യധാര ചാനലിലെ റിപ്പോർട്ടർക്ക് നൽകുന്നത്. ഒരു സാമ്പത്തികവും വാങ്ങിയല്ല കത്ത് നൽകിയത്. ഈ കത്ത് നൽകയിതിന് തന്നിൽ നിന്ന് പരാതിക്കാരി 1, 25000 രൂപ പരാതി കൈപ്പറ്റി.
പരാതിക്കാരിയും ശരണ്യമനോജും തന്നെ കാണാനായി എറണാകുളം ശിവക്ഷേത്രം കോമ്പൗണ്ടിൽ വന്നപ്പോൾ പറഞ്ഞത് ബെന്നി ബഹന്നാനും തമ്പാനൂർ രവിയും അൻപതിനായിരം രൂപ നൽകാമെന്ന് പറഞ്ഞ് അമ്മയുടെ ചികിത്സയ്ക്കായി മണിക്കൂറുകൾ നിർത്തി കഷ്ടപ്പെടുത്തി എന്നുപറഞ്ഞപ്പോഴാണ് പണം നൽകിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നില്ല.
25 പേജുള്ള കത്തിൽ വ്യക്തവും കൃത്യവുമായി ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി ശാരീരികമായി ബുദ്ധിമുട്ടിച്ചു എന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് പരാതിക്കാരിയുമായി ചർച്ച ചെയ്ത ശേഷം വെരിഫൈ ചെയ്ത മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും ചാനൽ റിപ്പോർട്ടറോട് പറഞ്ഞിരുന്നു. അതിനുശേഷമാണ് കത്ത് പ്രസിദ്ധീകരിച്ചത്.
2016ൽ പിണറായി മുഖ്യമന്ത്രിയായപ്പോൾ മൂന്ന് മാസം കഴിഞ്ഞ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടു. ഈ പരാതി നൽകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ താൻ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. പരാതിക്കാരിക്ക് സമയവും വാങ്ങി നൽകിയിട്ടില്ല.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തിന് മുന്നോടിയായി വീണ്ടും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയിൽ നിന്ന് ഒരു പരാതി വാങ്ങുകയും അത് സിബിഐക്ക് കൊടുക്കുകയും ചെയ്തതിൽ എനിക്ക് യാതൊരു പങ്കുമില്ല , നന്ദ കുമാർ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications