ഉമര്‍ ഫൈസിക്കെതിരെ നാസര്‍ ഫൈസി; ആ നിലപാട് രാഷ്ട്രീയ തിമിരം, മുസ്ലിം ലീഗിനെ മാത്രം ഉപദേശിക്കേണ്ട
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുന്നതില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവനക്കെതിരെ നാസര്‍ ഫൈസി കൂടത്തായി. മുസ്ലിം ലീഗിനെതിരെ മാത്രം ഉപദേശവും വിമര്‍ശനവും നടത്തുന്നത് രാഷ്ട്രീയ തിമിരം ആണ് എന്ന് നാസര്‍ ഫൈസി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജനറല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുന്നതിനെതിരെ ഉമര്‍ ഫൈസി മുക്കം നേരത്തെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ജനറല്‍ സീറ്റില്‍ വനിതകളെ മല്‍സരിപ്പിക്കുന്നതില്‍ സമസ്തയ്ക്ക് യോജിപ്പില്ല എന്നായിരുന്നു ഉമര്‍ ഫൈസിയുടെ പ്രതികരണം. സംവരണ സീറ്റുകളില്‍ മാത്രം സ്ത്രീകളെ മല്‍സരിപ്പിക്കാനാണ് നേരത്തെ സമസ്ത അനുവാദം നല്‍കിയത് എന്നും അദ്ദേഹം പറയുന്നു. പല വിഷയങ്ങളിലും മുസ്ലിം ലീഗിനെതിരായ നിലപാട് സ്വീകരിച്ച സമസ്ത നേതാവ് കൂടിയാണ് ഉമര്‍ ഫൈസി.

സംവരണ സീറ്റില്‍ മുസ്ലിം സ്ത്രീകള്‍ക്ക് മല്‍സരിക്കാമെന്ന് സമസ്ത തീരുമാനിച്ചത് അനിവാര്യമായ ഘട്ടത്തിലാണ് എന്ന് നാസര്‍ ഫൈസി പറയുന്നു. ജനറല്‍ സീറ്റില്‍ വനിതകള്‍ മല്‍സരിക്കേണ്ടി വരുന്നതും അത്തരമൊരു ഘട്ടത്തിലാണ്. ഇക്കാര്യത്തില്‍ നേരത്തെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ എടുത്ത നിലപാടും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടി. ലീഗിനോട് ചേര്‍ന്ന് നില്ക്കുമ്പോള് മാത്രം ലീഗിനെ ഉപദേശിച്ചാല്‍ മതി എന്നും നാസര്‍ ഫൈസി ചൂണ്ടിക്കാട്ടുന്നു.
നാസര്‍ ഫൈസി കൂട്ടത്തായിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''ജനറല്‍ സീറ്റും സ്ത്രീ സ്ഥാനാര്‍ത്ഥിത്വവും
സ്ത്രീസംവരണ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറല്‍ സീറ്റുകളില്‍ മുസ്ലിം സ്ത്രീകള്‍ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്.
മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ ഇമേജ്, അവരെ മാറ്റി നിര്‍ത്തിയാല്‍ സ്ത്രീകള്‍ക്കിടയിലും പൊതു സമൂഹത്തിലും ചിലര്‍ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം .... തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറല്‍ സീറ്റുകളില്‍ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്. പിന്നെ രാഷ്ട്രീയ സമീപനത്തില്‍ സമദൂരം തരാതരം പ്രസ്താവിക്കുകയും നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിമര്‍ശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.
ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേര്‍ന്ന് നില്ക്കുമ്പോള് ! അല്ലെങ്കില്‍ ഉപദേശം എല്ലാ പാര്‍ട്ടികളോടും ഒരുപോലെ വേണം. എല്ലാ പാര്‍ട്ടിയോടും സമീപനം ഒരുപോലെയാണെങ്കില്‍ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാര്‍മ്മിക വിഷയങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ലീഗിനെ ഉപദേശിക്കാം,
അത് ലീഗിനോട് ചേര്‍ന്നു കൊണ്ടാവണം.''
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; എന്ത് നടപടിയെടുത്തു? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പ്രവചിച്ച് സർവ്വെ, എൻഡിഎ നിർണായക ശക്തിയാകുമെന്ന് -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
"എസ്ഡിപിഐയുമായി സന്ധിയില്ല; പിഡിപി കൂടെയുണ്ട്": വർഗീയ വോട്ടുകൾ വേണ്ട എന്ന് എംഎ ബേബി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ














Click it and Unblock the Notifications