ദേശീയപാത 66 ല്‍ എന്‍ട്രിയും എക്സിറ്റുമില്ല; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എങ്ങനെയെത്തും?
സംസ്ഥാനത്തെ ദേശീയപാത നിര്‍മാണം ഏറെക്കുറെ അന്തിമഘട്ടത്തിലാണ്. പ്രധാന റീച്ചുകൡലെല്ലാം പണി പൂര്‍ത്തിയായിട്ടുണ്ട്. ചിലയിടങ്ങളില്‍ സര്‍വീസ് റോഡുകളുടേയും മറ്റും പണികളാണ് ഇനി കഴിയാനുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പൂര്‍ണമായും ദേശീയപാതല തുറന്ന് കൊടുക്കാനും ഉദ്ഘാടനം നടത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
അതിനിടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം എന്‍ട്രി പോയന്റോ എക്സിറ്റ് പോയന്റോ ഇല്ലാത്തത് വലിയ പരാതികള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ഈ ഭാഗത്തെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയായതിനാല്‍ ഇനിയൊന്നും ചെയ്യാനാകില്ല എന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ദേശീയപാത 66ല്‍ കോഴിക്കോട് ദിശയില്‍ കാലിക്കറ്റ് സര്‍വകലാശാലാ ക്യാംപസിലെ കോഹിനൂരില്‍ എക്സിറ്റും ക്യാംപസ് കവാടത്തിനടുത്ത് എന്‍ട്രിയും വേണം എന്നായിരുന്നു ആവശ്യം.

എന്നാല്‍ ഈ ആവശ്യം ദേശീയപാത അതോറ്റി തള്ളി. നിലവില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് ദേശീയപാത 66 വഴി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വരുന്നവര്‍ക്ക് രാമനാട്ടുകര മേല്‍പ്പാലത്തിന് തൊട്ടുമുന്‍പുള്ള എക്സിറ്റ് പോയന്റില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറിയാലേ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് പോകാന്‍ സാധിക്കൂ. അതായത് 8 കിലോമീറ്ററോളം സര്‍വീസ് റോഡിലൂടെ സഞ്ചരിച്ച് വേണം സര്‍വകലാശാലയിലേക്ക് എത്താന്‍.
ഇത് ഒഴിവാക്കാന്‍ ചേലേമ്പ്ര സ്പിന്നിംഗ് മില്‍ അങ്ങാടിക്കടുത്ത് തൃശൂര്‍ ദിശയില്‍ എക്സിറ്റ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാമനാട്ടുകര മേല്‍പ്പാലം കഴിഞ്ഞാല്‍ ദേശീയപാത 66 പോകുന്നത് താഴെക്കൂടേയും സര്‍വീസ് റോഡ് മുകളിലൂടേയുമാണ്. അതിനാല്‍ ഇവിടെ നിന്ന് എക്സിറ്റ് പോയന്റ് കൊടുക്കുന്നത് ശ്രമകരമായിരിക്കും. തൃശൂര്‍ ഭാഗത്ത് നിന്ന് കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വരുന്നവര്‍ക്കും എക്സിറ്റ് പോയന്റില്ലാത്തത് ബുദ്ധിമുട്ടാണ്.
ഇവിടേക്ക് ദേശീയപാത വഴി വരുന്നവര്‍ ക്യാംപസില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ പാലക്കലിനടുത്ത ഉറുമി ബസാറിലെ എക്സിറ്റ് വഴി സര്‍വീസ് റോഡില്‍ പ്രവേശിക്കണം. ഇതിന് സാധിക്കാതെ വന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞതിന് ശേഷമുള്ള ചെട്ട്യാര്മാട്ടെ എക്സിറ്റ് പ്രയോജനപ്പെടുത്തി സര്‍വീസ് റോഡില്‍ പ്രവേശിച്ച് കാക്കഞ്ചേരിയിലെത്തണം. കാക്കഞ്ചേരയില്‍ മേല്‍പ്പാലം വഴി ദേശീയപാത ക്രോസ് ചെയ്ത് യൂടേണ്‍ എടുക്കാം.
എന്നിട്ട് തൃശൂര്‍ ദിശയിലേക്കുള്ള പാത വഴിയെത്തി യൂണിവേഴ്സിറ്റി സ്റ്റോപ്പിനരികെയുള്ള മേല്‍പ്പാലം ചുറ്റി എത്തണം. ഇങ്ങനെ വരുമ്പോള്‍ നാല് കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വരും. കോഹിനൂരില്‍ എക്സിറ്റും ക്യാംപസ് കവാടത്തില്‍ എന്‍ട്രിയും സ്ഥാപിക്കാന്‍ ഇപ്പോഴും സൗകര്യമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദേശീയപാത അതോറിറ്റിയെ സമീപിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും ഇത് ഉപകാരപ്രദമാകുമായിരുന്നു.
എന്നാല്‍ ജില്ലാ വികസന സമിതി മുന്‍പാകെയും ദേശീയപാതാ പ്രൊജക്ട് ഡയറക്ടറെ നേരിട്ട് കണ്ടും പി. അബ്ദുല്‍ ഹമീദ് എംഎല്‍എ ബോധ്യപ്പെടുത്തിയെങ്കിലും പ്രായോഗികമല്ലെന്നാണ് ലഭിച്ച മറുപടി. ഹൈവേ സാങ്കേതിക വിദഗ്ധരും മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥാന നിര്‍ണയം നടത്തിയാണ് ദേശീയപാതയില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ സര്‍വീസ് റോഡിലേക്ക് എക്സിറ്റും സര്‍വീസ് റോഡില്‍ നിന്ന് എന്‍ട്രിയും നിര്‍മിച്ചത്.
-
ശ്രീകണ്ഠന് നായരെ കൊട്ടി അരുണ്‍കുമാര്‍; ചായക്കപ്പ് ഉപേക്ഷിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി -
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?















Click it and Unblock the Notifications