ഉപതിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം തൃക്കാക്കരയിലും പ്രതിഫലിക്കും: കെ സുരേന്ദ്രൻ
തിരുവനന്തപുരം; തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ എൻ ഡി എ വിജയം തൃക്കക്കരയിലും പ്രതിഫലിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കരയുടെ തൊട്ടടുത്തുള്ള കൊച്ചി കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലെ സി പി എമ്മിന്റെ രണ്ട് സിറ്റിംഗ് സീറ്റുകളിലും ബി ജെ പി നേടിയ ഉജ്വല വിജയം ഇടത്-വലത് മുന്നണികൾക്കുള്ള താക്കീതാണ്. കേരളം മുഴുവൻ എൻഡിഎ മുന്നേറ്റമുണ്ടായത് നരേന്ദ്രമോദി സർക്കാരിന്റെ വികസനം ജനങ്ങളിലെത്തുന്നതിന്റെ തെളിവാണെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇതുവരെ എൻ ഡി എക്ക് വോട്ട് ചെയ്യാത്ത മതന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ബി ജെ പിക്ക് ലഭിച്ചതു കൊണ്ടാണ് അവിശുദ്ധ കൂട്ടുകെട്ടിനെ തോൽപ്പിക്കാൻ പാർട്ടിക്ക് കഴിഞ്ഞത്. ആദിവാസി മേഖലയായ ഇടമലകുടിയിൽ രണ്ട് മാസത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി ജയിച്ചത് വനവാസി വിഭാഗങ്ങൾ നരേന്ദ്രമോദിക്കൊപ്പമാണെന്നതിന്റെ തെളിവാണ്. കണ്ണൂർ നീർവേലിയിൽ സി പി എം-കോൺഗ്രസ്-എസ്ഡിപിഐ കൂട്ടുകെട്ടിനെ തകർത്താണ് എൻ ഡി എ വിജയം നേടിയത്. മതതീവ്രവാദികളുമായുള്ള സി പി എം-കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ-റെയിൽ അടക്കമുള്ള ജനവിരുദ്ധനയത്തിനുള്ള തിരിച്ചടിയാണ് എറണാകുളത്തുണ്ടായിരിക്കുന്നത്. കെ-റെയിലുമായി മുന്നോട്ട് പോവുമെന്നാണ് തൃക്കാക്കരയിൽ മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി രാജീവ് പറഞ്ഞത് കെ-റെയിലാണ് ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നാണ്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതിയായത് കൊണ്ടാണ് സർക്കാരിന് കുറ്റിയടി നിർത്തേണ്ടി വന്നത്. രണ്ട് മുന്നണികളും മലക്കം മറിഞ്ഞ് ഇപ്പോൾ ട്വൻ്റി ട്വൻ്റിയെ പുകഴ്ത്തുകയാണ്. സാബുവിനെ ഇടതുപക്ഷ സർക്കാർ വേട്ടയാടിയപ്പോൾ സർക്കാരിനേക്കാൾ വലിയ ആവേശം കാണിച്ചത് വിഡി സതീശനും യു ഡി എഫുമായിരുന്നു.
രണ്ട് മുന്നണികളും നിലപാടിൽ നിന്നും പിന്നോട്ട് പോയി. കേരളത്തിൽ നിന്നും പിണറായി വിജയൻ കിറ്റക്സിനെ ആട്ടിയോടിച്ചപ്പോൾ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് സാബുവിനെ സ്വാഗതം ചെയ്തത്. ട്വൻ്റിട്വൻ്റിയുടെ പ്രവർത്തകനെ കിഴക്കമ്പലത്ത് സിപിഎമ്മുകാർ കൊല ചെയ്തപ്പോൾ ബിജെപി മാത്രമാണ് പ്രതികരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
ബൂത്ത് തലം മുതൽ ബിജെപി നടത്തിയ പുനസംഘടനയും നരേന്ദ്രമോദി സർക്കാരിന്റെ വികസനപ്രവർത്തനവുമാണ് ഉപതിരഞ്ഞെടുപ്പിൽ എൻഡിഎക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് ശേഷം നടത്തിയ അഴിച്ചുപണിയും മണ്ഡല വിഭജനവും ബൂത്ത് പ്രവർത്തനം ശക്തമാക്കിയതും ബിജെപിക്ക് ഗുണകരമായെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ.കെഎസ് രാധാകൃഷ്ണൻ, സംസ്ഥാന വക്താക്കളായ കെവിഎസ് ഹരിദാസ്, ടിപി സിന്ധുമോൾ എന്നിവരും സംബന്ധിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications