നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
തൊടുപുഴ: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി മരണത്തിലെ ഒന്നാംപ്രതി മുന്‍ എസ് ഐ കെ സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്ട്രേറ്റാണ് സാബുവിനെ റിമാന്‍ഡ് ചെയ്തത്. ദോഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ് സാബു. ആശുപ്രതിയിലെത്തിയാണ് മജിസ്ട്രേറ്റ് സാബുവിന്റെ മൊഴിയെടുത്തത്.
സാബുവിന് ഹൃദ്യോഗ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ മജിസ്ട്രേറ്റിന് മൊഴി നല്കിയതിനാല് അദ്ദേഹത്തെ പീരുമേട് ജയിലിലേക്ക് കൊണ്ടുപോവും. ഇവിടുത്തെ ജയില്‍ സൂപ്രണ്ട് കോട്ടയം മെഡിക്കല്‍ കേളിജില് എത്തിയായിരിക്കും സാബുവിനെ കൊണ്ടുപോവുക. രാജ്കുമാറിന്റെ അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് എസ്പി കെബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് സാബു നേരത്തെ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്
അതിനിടെ, കസ്റ്റഡി മരണ വിഷയത്തില്‍ പോലീസ് കംപ്ലയ്ന്റ് അതോറിറ്റി നെടുങ്കണ്ടം പേലീസ് സ്റ്റേഷനില്‍ എത്തി ഇന്ന് തെളിവെടുപ്പ് നടത്തി. പേലീസ് കംപ്ലയന്റ് അതോറിറ്റി ചെയര്മാന് റിട്ട. ജസ്റ്റിസ് വികെ മോഹനന്, റിട്ട. ഡിജിപി സോമരാജന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസ് സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയത്. പീരുമേട് സബ് ജയിലിലും സംഘം പരിശോധന നടത്തും. തുടര്‍ന്ന് കുട്ടിക്കാനത്ത് വെച്ച് പ്രാഥമിക സിറ്റിങ് നടത്തും.
പിടി തോമസ് എംഎല്‍എ നല്കിയ പരാതിയെ തുടര്‍ന്നാണ് അതോറിറ്റിയുടെ നടപടി. കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്കിനെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് പിടി തോമസ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
'പത്തനംതിട്ടക്കാരോട് മറുപടി പറയൂ സുരേന്ദ്രാ.. ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്?'