കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയെ പല തവണ കണ്ടു, ഭാര്യ വിനോദിനി ഒത്തുതീർപ്പിന് മുംബൈയിൽ ചെന്നു! പുതിയ വെളിപ്പെടുത്തൽ

Google Oneindia Malayalam News

മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരിയായ യുവതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണനുമായും ഭാര്യ വിനോദിനി ബാലകൃഷ്ണനുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നാണ് പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ബിനോയ് പല തവണ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. പുതിയ വെളിപ്പെടുത്തല്‍ കോടിയേരിക്ക് കൂടുതല്‍ തലവേദനയാവുകയാണ്.

രാജി വേണ്ടെന്ന് പാർട്ടി

രാജി വേണ്ടെന്ന് പാർട്ടി

മകനെതിരെ ഉയര്‍ന്ന പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ രാജിക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ കോടിയേരി രാജി വെക്കേണ്ടതില്ല എന്നാണ് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. സംഭവത്തില്‍ താന്‍ പാര്‍ട്ടിയുടെ പേരില്‍ ഇടപെടല്‍ നടത്തിയിട്ടില്ല എന്നും കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിക്ക് മുന്നില്‍ വ്യക്തമാക്കി.

കോടിയേരിയെ അറിയിച്ചിരുന്നു

കോടിയേരിയെ അറിയിച്ചിരുന്നു

ബിനോയ് ഉള്‍പ്പെട്ട വിഷയം കോടിയേരി ബാലകൃഷ്ണനുമായി പലതവണ കണ്ട് സംസാരിച്ചിരുന്നു എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇക്കാര്യം കോടിയേരിയുടെ കുടുംബവുമായും സംസാരിക്കുന്നുണ്ട് എന്നും യുവതി മൊഴി നല്‍കി. സുഹൃത്തുക്കളെ കൊണ്ടും സംസാരിപ്പിച്ചു. എന്നാല്‍ തന്നോട് അവര്‍ സഹകരിച്ചില്ല എന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങള്‍ എന്ത് വേണമെങ്കിലും ആയിക്കൊള്ളൂ

നിങ്ങള്‍ എന്ത് വേണമെങ്കിലും ആയിക്കൊള്ളൂ

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിനോയ് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതടക്കമുളള വിവരങ്ങള്‍ വിശദമായി കോടിയേരിയെ അറിയിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ എന്ത് വേണമെങ്കിലും ആയിക്കൊള്ളൂ എന്നതായിരുന്നു കോടിയേരിയുടെ നിലപാടെന്നും യുവതി പറയുന്നു. അതിനിടെ സംഭവം ഒതുക്കാന്‍ കോടിയേരിയുടെ ഭാര്യ ഇടപെട്ടിട്ടുണ്ട് എന്നും ഇവർ വെളിപ്പെടുത്തുന്നു.

 ഒത്തുതീര്‍പ്പിന് ശ്രമിച്ചു

ഒത്തുതീര്‍പ്പിന് ശ്രമിച്ചു

ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയില്‍ എത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു എന്നാണ് യുവതിയും കുടുംബവും വെളിപ്പെടുത്തുന്നത്. അന്ന് വിനോദിനിക്കൊപ്പം ഉണ്ടായിരുന്നു. 2018 ഡിസംബറില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിനോയിക്ക് യുവതി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിറകേയാണ് വിനോദിനിയും മകനും മുംബൈയില്‍ എത്തിയത്.

ബിനോയ് ഭീഷണിപ്പെടുത്തി

ബിനോയ് ഭീഷണിപ്പെടുത്തി

അന്ന് യുവതിയേയും മകനേയും കണ്ടിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് ശ്രമം ഫലിച്ചില്ല. പണം കിട്ടാതെയുളള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ല എന്ന് യുവതി വ്യക്തമാക്കയതോടെയാണത്. അതിന് ശേഷവും വിനോദിനി ഒത്ത് തീര്‍പ്പിനുളള ശ്രമങ്ങള്‍ നടത്തിയിരുന്നു. ബിനോയ് പലപ്പോഴും അതിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. അന്നത്തെ കോള്‍ റെക്കോര്‍ഡുകളടക്കം യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

പുലർച്ചെ സിനിമാ സ്റ്റൈലിൽ യതീഷ് ചന്ദ്ര വിയ്യൂർ ജയിലിൽ, ടിപി കേസ് പ്രതി ഷാഫിയെ നൈസായി പൂട്ടി!പുലർച്ചെ സിനിമാ സ്റ്റൈലിൽ യതീഷ് ചന്ദ്ര വിയ്യൂർ ജയിലിൽ, ടിപി കേസ് പ്രതി ഷാഫിയെ നൈസായി പൂട്ടി!

English summary
New revelation in case against Binoy Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X