'കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ പീഡനമെന്ന വാർത്ത വ്യാജം': വിശദീകരിച്ച് അരുണ്‍കുമാർ
എറണാകുളത്തെ ശിശുപരിചരണ കേന്ദ്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പീഡനം എന്ന രൂപത്തിൽ രാവിലെ മുതൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ അഡ്വ. കെ.എസ് അരുൺ കുമാർ. എറണാകുളം കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിക്കുന്നു.
കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ വനിതാ ജീവനക്കാർ മാത്രമാണുള്ളത്. അവിടെ പുരുഷ ജീവനക്കാർ ആരുമില്ല. ഇപ്പോൾ ആരോപിക്കപ്പെടുന്നത് പോലെ അവിടെ വാഹനമോ വാഹനത്തിനായി ഡ്രൈവറോ ഇല്ല. കാക്കനാട് ശിശു പരിചരണ കേന്ദ്രത്തിൽ നിന്നും സ്കൂൾ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നത് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അരുണ്‍കുമാറിന്‍റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ...
എറണാകുളത്തെ ശിശുപരിചരണ കേന്ദ്രത്തിൽ മാനസിക വൈകല്യമുള്ള പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പീഡനം എന്ന രൂപത്തിൽ രാവിലെ മുതൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അവാസ്തവമാണ്. എറണാകുളം കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ ആരോപിക്കപ്പെടുന്ന തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ല.

അലഞ്ഞുതിരിഞ്ഞ് നടക്കുന്ന, പേരുമാത്രം അറിയാവുന്ന ചില ബുദ്ധിമുട്ടുകളുള്ള ഒരു കുട്ടിയെ പാലക്കാട് കുഴൽമന്ദം പോലീസ് കണ്ടെത്തി പാലക്കാട് സഖി വൺസ് സ്റ്റോപ് സെൻററിൽ എത്തിച്ചു. കുട്ടിയുടെ വയസ്സ് മനസ്സിലാക്കാനോ മറ്റു വിവരങ്ങൾ അറിയാനോ യാതൊരു രേഖയുമില്ല ഇല്ലായിരുന്നു. തുടർന്ന് കുട്ടിയെ പാലക്കാട് സഖി വൺസ് സ്റ്റോപ് സെൻററിൽ നിന്നും കോതമംഗലത്തുള്ള സത്യസദനിൽ എത്തിച്ചു, അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടുത്തെ കുട്ടികളെ മുഴുവൻ പിന്നീട് പൈനാവിലുള്ള അവരുടെ തന്നെ സ്ഥാപനത്തിലേക്ക് അയച്ചു. തുടർന്ന് കോതമംഗലത്തെ സത്യസദനിലേക്ക് കുട്ടിയെ തിരികെ എത്തിച്ച് അവിടെനിന്നും പ്രായപരിശോധനയും മറ്റു നടപടിക്രമങ്ങൾക്കുമായി എറണാകുളം CWC യിലേക്ക് 19/05/2025 ന് എത്തിച്ചു.
CWC, കുട്ടിയെ പ്രായ നിർണയത്തിനുള്ള ഓസിഫിക്കേഷൻ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് 18 വയസ്സിനു മുകളിലാണ് പ്രായം എന്ന് 26/07/2025 ന് കണ്ടെത്തി. തുടർന്ന് കുട്ടിക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും വിശദമായിട്ടുള്ള പരിശോധനയും കൗൺസിലിംഗും നടത്തിയതിനുശേഷം 18 വയസ്സിന് മുകളിലുള്ളവരെ താമസിപ്പിക്കുന്ന മട്ടാഞ്ചേരി വിമലാ ഭവൻ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
ശിശു പരിചരണ കേന്ദ്രങ്ങളിൽ 18 വയസ്സിൽ താഴെയുള്ള വരെ മാത്രമാണ് താമസിപ്പിക്കുക. ഓസിഫിക്കേഷൻ ടെസ്റ്റിൽ 18 വയസ്സ് അധികരിച്ചു എന്ന് മനസ്സിലാക്കി കുട്ടിയെ മട്ടാഞ്ചേരി വിമലാ ഭവനിലേക്ക് മാറ്റുന്നതിനു മുമ്പ് നടത്തിയ വിശദമായ പരിശോധനകളിലും കൗൺസിലിംഗുകളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റോ സൈക്കട്രിസ്റ്റോ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ദുരനുഭവം ഉണ്ടായതായി കുട്ടി പറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല.
കാക്കനാട് ശിശുപരിചരണ കേന്ദ്രത്തിൽ വനിതാ ജീവനക്കാർ മാത്രമാണുള്ളത്. അവിടെ പുരുഷ ജീവനക്കാർ ആരുമില്ല. ഇപ്പോൾ ആരോപിക്കപ്പെടുന്നത് പോലെ അവിടെ വാഹനമോ വാഹനത്തിനായി ഡ്രൈവറോ ഇല്ല. കാക്കനാട് ശിശു പരിചരണ കേന്ദ്രത്തിൽ നിന്നും സ്കൂൾ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നത് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ ആണ്. അതുകൊണ്ടുതന്നെ കുട്ടി പറഞ്ഞതായി പറയപ്പെടുന്ന മൊഴിയുടെ സത്യാവസ്ഥ പോലീസ് പരിശോധിക്കേണ്ടതാണ്. നിരവധി കുട്ടികൾ താമസിക്കുന്ന കാക്കനാട് ശിശു പരിചരണ കേന്ദ്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തെറ്റായ വാർത്തകളിൽ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയാണ്.
അഡ്വ. കെ.എസ് അരുൺ കുമാർ,
വൈസ് പ്രസിഡണ്ട്,
എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications