നിലമ്പൂര്‍ സ്വര്‍ണം കുഴിച്ചെടുക്കാന്‍ 'വമ്പന്മാര്' എത്തുമോ? രണ്ടുതരം സ്വര്‍ണം, മരുതയില്‍ 5 ലക്ഷം ടണ്‍
പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്ത് കൊണ്ടുപോയ ബ്രിട്ടീഷുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച ദൗത്യമാണ് നിലമ്പൂരിലെ സ്വര്‍ണ ഖനനം. നിലമ്പൂര്‍ മേഖലയിലെ ഭൂമിക്കടിയില്‍ സ്വര്‍ണമുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് വേണ്ടി പല പഠനങ്ങള്‍ നടക്കുകയും ചെയ്തു. പ്രതീക്ഷിച്ച പോലെ സ്വര്‍ണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ബ്രിട്ടീഷുകാര്‍ പദ്ധതി ഒഴിവാക്കിയത്. കാലാവസ്ഥ പ്രതികൂലമായതും അവര്‍ക്ക് തിരിച്ചടിയായി.
1870 മുതല്‍ 1899 വരെയാണ് മലബാര്‍ ഗോള്‍ഡ് റഷ് എന്ന പേരില്‍ നിലമ്പൂരിലെ സ്വര്‍ണ ഖനനത്തിന് ബ്രിട്ടീഷുകാര്‍ ശ്രമം നടത്തിയത്. ഇവര്‍ നാടുവിട്ടെങ്കിലും നാട്ടുകാര്‍ സ്വര്‍ണം അരിച്ചെടുത്തിരുന്നു. പലര്‍ക്കും കിട്ടുകയും ചെയ്തു. എന്നാല്‍ അടുത്ത കാലത്തുണ്ടായ പ്രളയവും പ്രകൃതി ദുരന്തങ്ങളും മേഖലയുടെ ഘടനയില്‍ കാതലായ മാറ്റം വരുത്തി എന്നാണ് വിലയിരുത്തല്‍.

(പ്രതീകാത്മക ചിത്രം)
നിലമ്പൂരിലെ മണ്ണിനടിയില്‍ ഇപ്പോഴും സ്വര്‍ണ ശേഖരത്തിന് സാധ്യതയുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മൈനര്‍ മിനറല്‍ ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരിട്ട് ഖനനം ചെയ്യാവുന്ന സ്വര്‍ണവും മണ്ണില്‍ അലിഞ്ഞ സ്വര്‍ണവുമാണ് ഇവിടെയുള്ളതത്രെ. മരുത പ്രദേശത്താണ് പ്രധാനമായും സ്വര്‍ണ ശേഖരമുള്ളത്. അഞ്ച് ലക്ഷം ടണ്‍ സ്വര്‍ണ ശേഖരം ഇവിടെയുണ്ടെന്നാണ് കെഎംഇഡിപിയുടെ അനുമാനം.
മൈനിങ് എക്സ്പ്രൊറേഷന്‍ കോര്പറേഷന് ലിമിറ്റഡ് നടത്തിയ പഠനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാണ്ടിപ്പുഴ-ചാലിയാര്‍ മേഖല, പുന്നപ്പുഴ-കരക്കോട് പുഴ-മാരാടിപ്പുഴ മേഖല എന്നിവിടങ്ങളിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന രീതിയില്‍ സ്വര്‍ണമുണ്ടെന്നും മനസിലാക്കി. എന്നാല്‍ ഇവ ഖനനം ചെയ്ത് എടുക്കാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമായി വന്നേക്കും.
നിലമ്പൂരിലെ സ്വര്‍ണം അരിച്ചെടുക്കല്‍ ഇങ്ങനെ
നിലമ്പൂരിലും പരിസരങ്ങളിലും പ്രാദേശിക അടിസ്ഥാനത്തില്‍ സ്വര്‍ണം അരിക്കല്‍ നടത്തുന്നവരുണ്ടായിരുന്നു. പുഴയുടെ മണ്ണും മണലും കോരിയെടുത്ത് അരിക്കുന്നതാണ് ഈ രീതി. മണ്ണിനേക്കാള്‍ ഭാരം കൂടിയ സ്വര്‍ണത്തരികള്‍ അരിക്കുന്ന പാത്രത്തിന്റെ അടിയില്‍ തങ്ങിനില്ക്കും. ഏറെ സമയം പിടിക്കുന്ന ജോലിയാണിത്. അടുത്ത കാലം വരെ ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നിയമവിരുദ്ധ നീക്കമാണിത്.
സ്വര്‍ണ ഖനനം അത്ര എളുപ്പമുള്ള കാര്യമല്ല. കോടികളുടെ നിക്ഷേപം ആവശ്യമായി വരും. കാനഡയിലെ ബാരിക് ഗോള്‍ഡ് ഉള്‍പ്പെടെ സ്വര്‍ണ ഖനനത്തില്‍ ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളുണ്ട്. സ്വര്‍ണ ശേഖരമുള്ള മണ്ണിലെ മാറ്റങ്ങള്‍ മനസിലാക്കിയാണ് പരിശോധന നടത്തുക. വിശദമായ പരിശോധന നടത്തിയാല്‍ ഇക്കാര്യം സ്ഥിരീകരിക്കും.
ഖനനം നടത്താന്‍ സാധിക്കുമോ, കോടികള്‍ മുടക്കിയുള്ള ഖനനം നടത്തിയാല്‍ ലാഭകരമാകുമോ തുടങ്ങിയ പഠനങ്ങളും നടക്കും. ഇക്കാര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷമാണ് കുഴിച്ചെടുത്തുന്ന ഖനനത്തിന് ഒരുങ്ങുക. ജനവാസമുള്ള മേഖലയില്‍ സ്വര്‍ണ ഖനനം പ്രയാസകരമാകും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ആയിരക്കണം ഖനനം എന്നതും എടുത്തു പറയേണ്ടതാണ്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ സ്വര്‍ണ ഖനനം നടക്കുന്നുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications