നിമിഷപ്രിയ മോചിതയാകുന്നു? വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് നിര്‍ണായക തീരുമാനം
തിരുവനന്തപുരം: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി. നാളെയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ശിക്ഷ നാളെ നടപ്പാക്കില്ല എന്നും ഇന്ത്യന്‍ ശ്രമങ്ങളുടെ ഫലമായാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം എന്നും കേന്ദ്രം അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ച കാര്യം ആക്ഷന്‍ കൗണ്‍സിലും കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചു.
നഴ്സായ നിമിഷപ്രിയ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നാളെ വധശിക്ഷ നടപ്പാക്കുന്നത് ഒഴിവാക്കാന്‍ തീവ്രശ്രമമാണ് കുടുംബവും രാജ്യവും നടത്തിയത്. ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര് കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്.

ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കണം എന്നായിരുന്നു തലാലിന്റെ കുടുംബത്തോടുള്ള അഭ്യര്‍ത്ഥന. എന്നാല്‍ ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. അതേസമയം കാന്തപുരത്തിന്റെ നേതൃത്വത്തില്‍ സൂഫി പണ്ഡിതരുടെ ഇടപെടലില്‍ കുടുംബം വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് വഴങ്ങുകയായിരുന്നു എന്നാണ് വിവരം.
ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാം എന്ന കാര്യം തലാലിന്റെ കുടുംബം ആലോചിക്കുന്നുണ്ട് എന്നാണ് വിവരം. കുടുംബം ഇക്കാര്യത്തില്‍ സ്ഥിരീകരണം അറിയിച്ചാല്‍ വിചാരണ കോടതിയായ സനാ കോടതിയെ ഇക്കാര്യം അറിയിക്കും. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ലാത്തതിനാല്‍ തന്നെ ഔദ്യോഗികമായി നടത്തുന്ന ശ്രമങ്ങള്‍ക്ക് പരിമിതിയുണ്ടായിരുന്നു.
യെമെനില്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് 2016 മുതല്‍ ഇന്ത്യയില്‍ നിന്ന് അവിടേക്ക് യാത്രാ വിലക്കും നിലനില്‍ക്കുന്നുണ്ട് എന്നതെല്ലാം നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വെല്ലുവിളിയായി. ഇതിനിടെയാണ് കാന്തപുരം അവിടത്തെ സൂഫി നേതാക്കളുമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. യെമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ നഴ്സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണ് നിമിഷപ്രിയയ്ക്കെതിരായ കേസ്.
തലാലിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് നിമിഷപ്രിയക്കെതിരായ കേസ്. 2017-ലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. നിലവില്‍ യെമെന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയയെ തടവിലാക്കിയിരിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications