നിവിന്‍ പോളിയെ ചോദ്യം ചെയ്തു: പരാതിക്കാരി കുടുങ്ങുമോ? നിർണ്ണായക തെളിവുകള്‍ ഹാജരാക്കി നടന്‍
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതി വലിയ രീതിയിലുള്ള കോളിളക്കള്‍ക്കാണ് ഇടയാക്കിയത്. തനിക്കെതിരായ പീഡന പരാതി നിഷേധിച്ചുകൊണ്ട് വാർത്താ സമ്മേളനം വിളിച്ച നടന്‍ ഇത്തരമൊരു നീക്കത്തിന് പിന്നില്‍ ഗൂഢഡാലോചനയുണ്ടെന്ന് കാട്ടി ഡി ജി പിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്‍കുകയും ചെയ്തു. ഒടുവില്‍ ഈ പരാതിയില്‍ നിവിന്‍ പോളിയെ പൊലീസ് ചോദ്യം ചെയ്തെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യലിന് താരം ഹാജരാകുകയായിരുന്നു. വിശദമായ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നത്. നിവിന്‍ പോളി അടക്കമുള്ളവർ ദുബായില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതോടൊപ്പം തന്നെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നിവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

യുവതി നല്‍കിയ പരാതിക്കൊപ്പം തന്നെ നിവിന്റെ കൂടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന വാദത്തിലാണ് തുടക്കം മുതല്‍ തന്നെ നടി ഉറച്ച് നില്‍ക്കുന്നത്. ഇത് തെളിയിക്കുന്ന നിർണ്ണായക തെളിവുകളും താരത്തിന് ഹാജരാക്കാന്‍ സാധിച്ചു.
ദുബായില്‍ വെച്ച് പീഡനം നടന്നുവെന്ന പറയുന്ന തിയതികള്‍ താന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് നടന്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ഇതേസമയത്ത് നടന്‍ വർഷങ്ങള്‍ക്ക് എന്ന സിനിമയുടെ സെറ്റിലായിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവർ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും അവർ ഹാജരാക്കി.
നിവിന്‍ ഡി ജി പിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയും വലിയ പ്രധാന്യത്തോടെ തന്നെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയേയും ഭർത്താവിനേയും നേരത്തെ ചോദ്യം ചെയ്തിരുന്നു. യുവതിയുടെ പാസ്പോർട്ടും മറ്റ് യാത്രാ രേഖകളും അന്ന് പൊലീസ് സംഘം പരിശോധിച്ചു.
നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നിവിന്‍ പോളി അടക്കം 6 പേർക്കെതിരെയാണ് ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിർമാതാവ് എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവർ പ്രതിയായ കേസിലെ ആറാം പ്രതിയാണ് നിവിന്‍ പോളി. 2023 ഡിസംബർ 14, 15 തിയതികളിൽ ദുബായിൽ വെച്ച് ഇവർ സംഘം ചേർന്ന് തന്നെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications