അത്ര വെടിപ്പല്ല കിറ്റെക്സിലെ കാര്യങ്ങൾ... ശുചിമുറികളില്ല, മിനിമംകൂലിയില്ല; തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട്
കൊച്ചി: കിറ്റെക്സ് ഇനി കേരളത്തില്‍ ഒരു നിക്ഷേപവും നടത്തില്ലെന്നാണ് കിറ്റെക്സ് എംഡി സാബു ജേക്കബ് ആവര്‍ത്തിച്ച് പറയുന്നത്. സ്ഥാപനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പരിശോധനകള്‍ ആയിരുന്നു സാബു ജേക്കബിനെ ചൊടിപ്പിച്ചത്. എന്തായാലും തെലങ്കാനയില്‍ ആയിരം കോടിയുടെ പദ്ധതിയൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.
കിറ്റെക്സിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സാബു ജേക്കബ് പറയുന്നത് പോലെ, അവിടെ കാര്യങ്ങള്‍ അത്ര കൃത്യമായിട്ടൊന്നും അല്ല നടക്കുന്നത് എന്നാണ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നുകഴിഞ്ഞു. പരിശോധിക്കാം...
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

ശുചിമുറികളില്ല, കുടിവെള്ളവും
സകല സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നാണ് സാബു ജേക്കബിന്റെ അവകാശവാദം. എന്നാല്‍ ഇവിടെ ആവശ്യത്തിന് ശുചി മുറികള്‍ ഇല്ലെന്നാണ് തൊഴില്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അതുപോലെ തന്നെ തൊഴിലാളികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിലും കമ്പനി പരാജയപ്പെട്ടു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അധിക ജോലി, കുറഞ്ഞ വേതനം, മിനിമം കൂലിയില്ല
വലിയ തുകയാണ് തങ്ങള്‍ ജീവനക്കാര്‍ക്ക് വേതനമായി നല്‍കുന്നത് എന്നാണ് സാബു ജേക്കബ് ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലും നല്‍കുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. മാത്രമല്ല, അവധി ദിനങ്ങളില്‍ പോലും തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ട്. അതിന് അധിക വേതനം നല്കുന്നും ഇല്ല.

പിഴ ഈടാക്കുന്നു
ജീവനക്കാരില്‍ നിന്ന് കിറ്റെക്സ് കമ്പനി അനധികൃതമായി പിഴ ഈടാക്കുന്നു എന്നും തൊഴില്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, തൊഴിലാളുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നതും കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് ശമ്പളം നല്‍കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കരാര്‍ തൊഴിലാളികളുടെ കാര്യത്തിലും
കരാര്‍ തൊഴിലാളികളുടെ കാര്യത്തിലും കിറ്റെക്സില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. കരാര്‍ തൊഴിലാളികളുടെ രജിസ്റ്ററും ഉണ്ടായിരുന്നില്ല. കരാര്‍ തൊഴിലാളികളുടെ വിശദാംശങ്ങള്‍ സൂക്ഷിക്കാത്തത് ഗുരുതരമായ ക്രമക്കേട് തന്നെയാണ്.

അന്യസംസ്ഥാന തൊഴിലാളികള്‍
മലയാളികള്‍ മാത്രമല്ല, അന്യസംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട് കിറ്റക്സില്‍. ഇവര്‍ക്ക് ആനശ്യമായ ആരോഗ്യ സംവിധാനങ്ങളോ സൗകര്യങ്ങളോ കമ്പനി ഒരുക്കിയിരുന്നില്ല എന്നും തൊഴില്‍ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

സാലറി സ്ലിപ്പ് ഇല്ല
ദേശീയ അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കണം എന്നാണ് ചട്ടം. അല്ലാത്ത പക്ഷം, ആ ദിനങ്ങളില്‍ അധികവേതനം നല്‍കണം. ഇത് കിറ്റക്സില്‍ നടപ്പിലായിരുന്നില്ല. അതുപോലെ തന്നെ സാലറി സ്ലിപ്പുകളും കമ്പനി സൂക്ഷിച്ചിരുന്നില്ല എന്നാണ് തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാബുവിനെ ചൊടിപ്പിച്ച പരിശോധന
തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടിന് ആധാരമായ പരിശോധന തന്നെ ആയിരുന്നു സാബു ജേക്കബിനെ ആദ്യം തന്നെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ ആയിരുന്നു അദ്ദേഹം പരസ്യ പ്രതികരണം നടത്തിയതും കേരളത്തില്‍ പ്രഖ്യാപിച്ച മൂവായിരത്തി അഞ്ഞൂറ് കോടിയുടെ പദ്ധതി പിന്‍വലിച്ചതും. തുടർന്നാണ് തെലങ്കാനയിലെ ക്ഷണം സ്വീകരിച്ച് ആയിരം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്.

ലോകത്തെ ഏറ്റവും വലിയ ശമ്പളം
എന്നാല്‍ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടിനെ തള്ളിക്കൊണ്ടാണ് സാബു ജേക്കബിന്റെ മറുപടി. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വേതനവും സൗകര്യങ്ങളും നല്‍കുന്നത് താന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു പരിശോധനയും നടത്താതെ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും ആക്ഷേപിക്കുന്നുണ്ട് അദ്ദേഹം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications