Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരുമില്ല, ചിഹ്നവുമില്ല; ‘ലക്ഷം ലക്ഷം പിന്നാലെ’- ഫലം കാത്തിരിക്കുമ്പോൾ നെഞ്ചിടിപ്പേറ്റുന്ന ‘നോട്ട’പ്പുള്ളി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോൾ സ്ഥാനാർഥികളുടെയും മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്ന ഒരു 'നോട്ട’പ്പുള്ളിയുണ്ട്. തന്റെ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആരേയും താൽപര്യമില്ലെന്ന് വോട്ടർക്ക് പ്രഖ്യാപിക്കാൻ കഴിയുന്ന 'നോട്ട’. പേരും ചിഹ്നവുമൊന്നുമില്ലെങ്കിലും 'ലക്ഷം ലക്ഷം പിന്നാലെ’ എന്ന പ്രശസ്ത മുദ്രാവാക്യം ഓർമിപ്പിക്കുന്ന ജനപ്രീതിയാണ് ഓരോ തെരഞ്ഞെടുപ്പിലും 'നോട്ട’ക്ക് ലഭിക്കുന്നത്. 

2013ലാണ് തെരഞ്ഞെടുപ്പ് കമീഷൻ 'നോട്ട’ സംവിധാനം ഏർപ്പെടുത്തുന്നത്. ശേഷം 2016ൽ കേരളത്തിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 1,07,245 വോട്ടർമാർ (ആകെ പോൾ ചെയ്ത വോട്ടിന്റെ 0.53 ശതമാനം) 'നോട്ട’ക്ക് വോട്ട് ചെയ്തു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,03,596 പേർ 'നോട്ട’ക്ക് കുത്തി.

nota-1

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ആയപ്പോൾ 'നോട്ട’യുടെ ജനസമ്മിതി ഇത്തിരി ഇടിഞ്ഞു. 98,034 പേരാണ് അന്ന് 'നോട്ട’ക്ക് വോട്ട് ചെയ്തത്. 'നോട്ട’ അപ്രസക്തമായെന്ന് വിലയിരുത്തി വരുന്നതിനിടെ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ശക്തമായ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. 1,58,456 പേരാണ് തങ്ങൾക്ക് 'നോട്ട’ മതി എന്ന് തീരുമാനിച്ചത്. എസ്ഐ.ആറിന് ശേഷം നടന്ന തെരഞ്ഞെടുപ്പായതിനാൽ 'നോട്ട’ പിടിക്കുന്ന ഓരോ വോട്ടും നിർണായകമാകുകയാണ്.

2021ലെ കണക്കെടുത്താൽ ഒരു മണ്ഡലത്തിൽ ശരാശരി 700 പേർ 'നോട്ട’ക്കൊപ്പം നിന്നാതായി കാണാം. ജില്ലകൾ താരതമ്യം ചെയ്യുമ്പോഴാകട്ടെ, 'നോട്ട’ക്ക് കിട്ടിയ വോട്ടുശരാശരി 2,313 ആണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 'നോട്ട’ക്ക് ഏറ്റവും കൂടുതൽ വോട്ടുകിട്ടിയത് തലശ്ശേരി മണ്ഡലത്തിലാണ്- 2,313. കളമശ്ശേരി (1,518), ചിറ്റൂർ (1,285), മഞ്ചേരി (1,202), സുൽത്താൻ ബത്തേരി (1,160) എന്നിവയാണ് തൊട്ടുപിന്നിൽ.

ഏറ്റവും കുറവ് കൊടുവള്ളി മണ്ഡലത്തിലായിരുന്നു-269. കുറ്റ്യാടി (296), നാദാപുരം (316), താനൂർ (336), പൂഞ്ഞാർ (345) എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള മറ്റു മണ്ഡലങ്ങൾ. കാസർകോട്-2,655, കണ്ണൂർ- 8,028, വയനാട്- 2,785, കോഴിക്കോട്-6,622, മലപ്പുറം-11,049, പാലക്കാട്- 9,735, തൃശൂർ- 10,215, എറണാകുളം-10,958, ഇടുക്കി-3,246, കോട്ടയം-5,158, ആലപ്പുഴ-5,619, പത്തനംതിട്ട-2,580, കൊല്ലം-7,864, തിരുവനന്തപുരം-11,520 എന്നിങ്ങനെയാണ് 2021ൽ ജില്ല തിരിച്ചുള്ള 'നോട്ട’യുടെ നേട്ടം.

ലോക്സഭ തെരഞ്ഞെടുപ്പുകൾ താരതമ്യം ചെയ്യുമ്പോൾ 2019നെ അപേക്ഷിച്ച് 2024ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19ലും 'നോട്ട’ വോട്ടുകളിൽ വലിയ വർധനവുണ്ടായി. 2019ൽ 1,03,596 ആയിരുന്നത് 2024ൽ 1,58,456 ആയി. ഏകദേശം 52.95 ശതമാനമാണ് വർധന. ആലത്തൂർ (12,033), കോട്ടയം (11,933) മണ്ഡലങ്ങളിലാണ് 2024ൽ കൂടുതൽ പേർ 'നോട്ട’ക്ക് കുത്തിയത്. 2019നെ അപേക്ഷിച്ച് വർധന ഏറ്റവും കൂടുതൽ വയനാട്ടിലാണ്-224.77 ശതമാനം.

2,155ൽ നിന്ന് 6,999 ആയാണ് ഉയർന്നത്. വടകര മാത്രമാണ് മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താഴെപ്പോയ ഏക മണ്ഡലം. ഇവിടെ 2019ൽ 3,415 വോട്ടുകൾ 'നോട്ട’ക്ക് ഉണ്ടായിരുന്നത് 2024ൽ 2,909 ആയി കുറഞ്ഞു. 18 മണ്ഡലങ്ങളിലും പ്രധാന മൂന്ന് മുന്നണികൾക്ക് പിന്നിലായി നാലാം സ്ഥാനത്താണ് നോട്ട എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+