കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരോള്‍ ആര്‍ക്കുമില്ല; ടിപി കൊലയാളികള്‍ പുറത്തിറങ്ങില്ല

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കാര്‍ക്കും ജാമ്യം അനുവദിക്കേണ്ടന്നാണ് തീരുമാനം.

  • By Jince K Benny
Google Oneindia Malayalam News

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള അപേക്ഷ തള്ളി. വിയ്യൂര്‍ സെന്റര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി, കിര്‍മാണി മനോജ്, ടികെ രജീഷ്, ഷാഫി എന്നിവരുടെ പരോള്‍ അപേക്ഷയാണ് തള്ളിയത്.

രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ക്ക് ആര്‍ക്കും പരോള്‍ ഇല്ല. ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉപദേശക സമിതിയുടേതാണ് തീരുമാനം. ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നാണ് പോലീസിന്റെ നിലപാട്.

നല്ല നടപ്പിന് പരോള്‍

ജയില്‍ സൂപ്രണ്ടാണ് ടിപി വധക്കേസ് പ്രതികള്‍ക്ക് പരോളിന് ശിപാര്‍ശ ചെയ്ത്. പ്രതികളുടെ നല്ല നടപ്പ് പരിഗണിച്ചാണ് സൂപ്രണ്ട് പരോളിന് ശിപാര്‍ശ ചെയ്തത്.എന്നാല്‍ കൊടി സുനിയടക്കമുള്ളവര്‍ക്കെതിരെ ജയില്‍ അധികൃതര്‍ക്കിടയില്‍ തന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ടെന്നത് വൈരുദ്ധ്യമാകുന്നു.

ചട്ടം ലംഘിച്ച്

ഒരു കേസിലെ ഒന്നിലേറെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കരുതെന്നാണ് നിബന്ധന. ഈ ചട്ടം നിലനില്‍ക്കെയാണ് ടിപി കേസിലെ നാലു പ്രതികള്‍ക്ക് ഒരു മിച്ച് പരോള്‍ നല്‍കാനുള്ള ശിപാര്‍ശ നല്‍കിയത്.

പിന്‍വലിച്ചു

ടിപി വധക്കേസ് പ്രതികളായ കോടി സുനി, കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരോള്‍ അനുവദിക്കാരനുള്ള നീക്കം വാര്‍ത്തയാരുന്നു. ഇതിനെതിരെ ആര്‍എംപിയും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തെത്തി. നീക്കം വിവാദമായതോടെ പരോള്‍ അപേക്ഷ തള്ളുകയായിരുന്നു.

എനിക്കില്ലേല്‍ നിനക്കുമില്ല

ടിപി പ്രതികള്‍ക്കു മാത്രമല്ല ആര്‍ക്കും പരോള്‍ നല്‍കേണ്ടന്നാണ് തീരുമാനം. രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്കാര്‍ക്കും പരോള്‍ നല്‍കേണ്ടന്നാണ് തീരുമാനം. ഇതോടെ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരോള്‍ ലഭിക്കില്ല.

English summary
TP Chandrasekharan murder case culprits parole request rejected. No parole for political murder case culprits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X