റേഷന്‍ കാര്‍ഡിന് പരിഹാരമില്ല, എന്നിട്ടാണ് മോദിക്ക് പൊങ്കാല ഇടുന്നത്, നാണമില്ലേ സഖാക്കളെ
ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കിയപ്പോള്‍ മൂന്ന് ലക്ഷം കാര്‍ഡുകളുടെ ഇരട്ടിപ്പ് കണ്ടെത്തിയെന്നാണ് മന്ത്രി പറയുന്നത്. ഇതിനെ തുടര്‍ന്ന് മൂന്ന് ലക്ഷം കാര്‍ഡുകള്‍ റദ്ദാ
തിരുവനന്തപുരം :രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രത്തിന്റെ നടപടിയെ വേദികള്‍ തോറും വിമര്‍ശിക്കുന്നതില്‍ മുന്നിലാണ് കേരളത്തിലെ നേതാക്കള്‍. പ്രത്യേകിച്ച് നമ്മുടെ സഖാക്കന്മാര്. എന്നാല്‍ സഖാക്കള്‍ ഭരിക്കുന്ന കേരളത്തിന്റെ അവസ്ഥ എന്താണെന്നു നോക്കൂ.
റേഷന്‍ കാര്‍ഡ് പ്രശ്നങ്ങള്‍ പോലും നേരാം വണ്ണം പരിഹരിക്കാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടിക സംബന്ധിച്ച് ഇതുവരെ ലഭിച്ചിരിക്കുന്നത് 13 ലക്ഷം പരാതികളും. ഇതൊന്നും പരിഹരിക്കാതെയാണ് സഖാക്കള്‍ മോദിയെ വിമര്‍ശിക്കുന്നത്.

മൂന്ന് ലക്ഷം കാര്‍ഡുകളുടെ ഇരട്ടിപ്പ്
കേന്ദ്ര നയങ്ങളെ നഖശിഖാന്തം വിമര്‍ശിക്കുന്നവര്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് പറഞ്ഞത് കേട്ടാല്‍ നന്നായിരിക്കും. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയ്യാറാക്കിയപ്പോള്‍ മൂന്ന് ലക്ഷം കാര്‍ഡുകളുടെ ഇരട്ടിപ്പ് കണ്ടെത്തിയെന്നാണ് മന്ത്രി പറയുന്നത്

മുന്‍ഗണന ഇതര പട്ടിക ഉടന്‍
മൂന്ന് ലക്ഷം കാര്‍ഡുകള്‍ റദ്ദാക്കുമെന്നും അദ്ദേഹം പറയുന്നു. ഇതോടെ 83 ലക്ഷമായിരുന്ന കാര്‍ഡുകള്‍ 80 ലക്ഷമായി കുറയുമെന്നും മന്ത്രി പി തിലോത്തമന് പറയുന്നു. ഭക്ഷ്യ ഭദ്രത നിയമ പ്രകാരമുള്ള മുന്‍ഗണന ഇതര പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

13 ലക്ഷം പരാതികള്‍
മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. അര്‍ഹതയില്ലാത്ത പലരും മുന്‍ഗണന പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നും അര്‍ഹതയുള്ളവര്‍ പുറത്താക്കപ്പെട്ടിണ്ടെന്നുമാണ് പരാതി. ഇതു സംബന്ധിച്ച് 13 ലക്ഷത്തോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

റേഷന്‍ വിതരണം ഉടന്‍
മുന്‍ഗണന പട്ടികയിലെ 1.54 കോടിക്കു ശേഷമുള്ള 1.21 കോടിയാളുകളാണ് മുന്‍ഗണന ഇതരപട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് ഈ മാസം തന്നെ അരി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ഗണന പട്ടികയിലുള്ളവര്‍ക്ക് സൗജന്യ റേഷനും ഇതരപട്ടികയിലുള്ളവര്ക്ക് രണ്ട് രൂപയ്ക്ക് ഒരു കിലോ എന്ന തോതില്‍ ഒരാള്‍ക്ക് രണ്ട് കിലോ അരി നല്‍കാനാണ് തീരുമാനം. മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനു മുമ്പാണ് ഈ തീരുമാനം നടപ്പാക്കാനൊരുങ്ങുന്നത്.

എല്ലാം ജനങ്ങള്‍ക്കു വേണ്ടി
പുതിയ വിതരണ സംവിധാനത്തില്‍ സര്‍ക്കാരിന് 300 കോടിരൂപയുടെ അധിക ബാധ്യത വരുന്നുണ്ടെന്ന് മന്ത്രി പറയുന്നു. ഇതോടെ നേരത്തെ ഉണ്ടായിരുന്ന 821 കോടിയുടെ ബാധ്യത 1121 ആയി ഉയരുമെന്ന് അദ്ദേഹം. ഭക്ഷ്യ ഭദ്രതാ നിയമം മാര്‍ച്ച് 31നകം നടപ്പാക്കുമെന്നും അദ്ദേഹം പറയുന്നു. റേഷന്‍ സാധനങ്ങള്‍ നേരിട്ട് കടകളിലെത്തിക്കുന്ന വാതില്‍പ്പടി വിതരണം ഏപ്രില്‍ ആദ്യം ആരംഭിക്കുമെന്നും അദ്ദേഹം. രാജ്യത്ത് ഏറ്റവുമധികം ഭക്ഷ്യകമ്മി അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും എന്നിട്ടും കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണെന്നും അദ്ദേഹം പറയുന്നു. ഇത് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തിലോത്തമന് പറയുന്നു.

എല്ലാം പരിഗണനയിലെന്നു മാത്രം
റേഷന്‍ കടകള്‍ ആധുനീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് മന്ത്രി പറയുന്നത്. ഇതിനായി പലിശ രഹിത വായ്പ അനുവദിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം. റേഷന്‍ കടകളില്‍ എടിഎം സംവിധാനം കൊണ്ടു വരുന്നതിനെ കുറിച്ച് എസ്ബിഐയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications