ഓഖി: മൂന്ന് മൃതദേഹങ്ങള്‍കൂടി തിരിച്ചറിഞ്ഞു
കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരാളുടെയും തിരൂരില്‍ സൂക്ഷിച്ചിരുന്ന രണ്ടു പേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം അടിമവീട്ടില്‍ സെബാസ്റ്റ്യന്‍ അടിമ (40)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ തിരിച്ചറിഞ്ഞത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്റ്റര്‍ പിപി കൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.
യൂബര്‍ ടാക്സി;ഓട്ടോ-ടാക്സി തൊഴിലാളികൾ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി
പൊന്നാനി ഭാഗത്തുനിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ രണ്ടെണ്ണവും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം തുമ്പ നെഹ്റും ജംക്ഷന് പുതുനല്വീട് മണക്കാട്ട് വിലാകം തോമസ് (43), കന്യാകുമാരി കടിയപട്ടണം തോമസ് സ്ട്രീറ്റ് സ്വദേശി ഡെല്ഫിന് രാജ് (49) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മൂന്നു മൃതദേഹങ്ങള്‍ തിരിച്ചറിയാനാകെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടലില്‍നിന്നു ലഭിച്ച വള്ളങ്ങളുടെ ഉടമകളെയും തിരിച്ചറിഞ്ഞിട്ടില്ല.