Get Updates
Get notified of breaking news, exclusive insights, and must-see stories!

'പഴയ സ്വർണം വിൽക്കുന്നത് താത്കാലികമായി കുറയും, ഇനി ആളുകൾ വാങ്ങിത്തുടങ്ങും';കാരണം പറഞ്ഞ് സ്വർണ വ്യാപാരി

കേരളത്തിൽ സ്വർണവില വീണ്ടു ഉയരങ്ങളിലേക്ക് കുതിച്ചുയരുമ്പോൾ ആഭരണം വാങ്ങാൻ ഒരുങ്ങുന്നവരും നിക്ഷേപകരും ആശങ്കയിലാണ്. വിലവർധന സ്വർണ വിപണിക്ക് നേട്ടമാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നതെങ്കിലും, യാഥാർഥ്യത്തിൽ വ്യാപാര രംഗം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് പറയുന്നത്. ഉയർന്ന വില ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്വർണവിപണിയുടെ അവസ്ഥയെക്കുറിച്ച് സീ ന്യൂസ് മലയാളത്തിന് അരുണ്‍ മാർക്കോസ് നൽകിയ പ്രതികരണം വായിക്കാം.

'ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ ഒരു സമാധാന കരാർ ഉണ്ടായേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പക്ഷേ, ഇത് എത്രത്തോളം ഫലപ്രദമായി പൂർത്തീകരിക്കപ്പെടുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പൊന്നുമില്ല. കാരണം, ഇതിന് മുമ്പ് പല ഘട്ടങ്ങളിലും ട്രംപ് പറഞ്ഞ വാക്കുകളിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയിരുന്നത്. ട്രംപിന്റെ യഥാർഥ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കപ്പെടാതെ ഈ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യത കാണുന്നില്ല.

gollld-1

എന്തായാലും, താത്കാലിക വെടിനിർത്തലിനെ തുടർന്ന് സ്വർണവില ഉയരുന്ന ഒരു ട്രെൻഡ് കാണുന്നുണ്ട്. പക്ഷേ, അതൊരു കൃത്യമായ പ്രവണതയാണെന്ന് പറയാൻ സാധിക്കില്ല. കാരണം, ഏത് നിമിഷവും തീരുമാനങ്ങൾ മാറ്റാൻ സാധ്യതയുള്ള, സ്വന്തം വാക്കുകൾക്ക് പോലും സ്ഥിരത നൽകാത്ത ഒരു ബിസിനസ്മാനായ പ്രസിഡന്റാണ് അദ്ദേഹം. ജനാധിപത്യ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകാത്ത അദ്ദേഹത്തിന്റെ നടപടികൾ ആഗോള വിപണിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നത്.

ഇപ്പോഴത്തെ സാഹചര്യം സ്വർണവ്യാപാരികളെ സംബന്ധിച്ച് ഒരു പ്രതീക്ഷ നൽകുന്നുണ്ട്. സ്വർണവില വീണ്ടും ഉയരുന്ന പ്രവണത കാണിച്ചാൽ, "വില ഉടൻ കുത്തനെ താഴേക്ക് പതിക്കും" എന്ന് കരുതി സ്വർണം വാങ്ങുന്നത് മാറ്റിവെച്ചിരിക്കുന്ന ആളുകൾ ജ്വല്ലറികളിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. എന്നാൽ, ഉപഭോക്താക്കളും വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ നിലവിലെ അനിശ്ചിതത്വങ്ങളെ മനസ്സിലാക്കിയാണ് തീരുമാനങ്ങൾ എടുക്കുക.

അതുപോലെ തന്നെ, സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവരും തീരുമാനം മാറ്റിവെച്ചേക്കും. കാരണം, വില ഉയരുന്ന സാഹചര്യം കാണുമ്പോൾ ആളുകളുടെ പ്രതീക്ഷയും വർധിക്കും. യുദ്ധം അവസാനിക്കാനുള്ള സാധ്യത മുന്നിലുണ്ടെന്നും അതിനാൽ സ്വർണവില ഇനിയും ഉയരുമെന്നുമുള്ള ചിന്തയാണ് പലർക്കുമുള്ളത്. അതുകൊണ്ട് സ്വർണം വിൽക്കാൻ ആലോചിച്ചിരുന്നവർ കുറച്ചുകാലം കൂടി കാത്തിരിക്കാനിടയുണ്ട്.

സ്വർണവില ഉയരാൻ തുടങ്ങിയതോടെ പല ജ്വല്ലറികളും ഒരു പരിധിവരെ പ്രീ-ബുക്കിങ് നിർത്തിവെച്ചിരുന്നു. കാരണം, പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റം മൂലം പ്രീ-ബുക്കിങ് ചെയ്ത ഉപഭോക്താക്കൾക്ക് സ്വർണം കൈമാറുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം വ്യാപാരികൾ കണക്കിലെടുത്തിരുന്നു. അതിനാലാണ് ചില വ്യാപാരികൾ പ്രീ-ബുക്കിങ് ഒഴിവാക്കുന്ന നിലപാട് സ്വീകരിച്ചത്.

എന്നാൽ, ബിസിനസ് കുറയുമ്പോൾ ഏതെങ്കിലും മാർഗത്തിലൂടെ വിൽപ്പന വർധിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് പലരും വീണ്ടും പ്രീ-ബുക്കിങ് പദ്ധതികൾ ആരംഭിക്കുന്നത്. ഇതിനോടകം ചില ഉപഭോക്താക്കൾ പ്രീ-ബുക്കിങ്ങിനായി എത്തുന്നുണ്ടെങ്കിലും, മുമ്പുണ്ടായിരുന്ന രീതിയിൽ വലിയ തോതിൽ ബിസിനസ് വർധിക്കുമെന്ന പ്രതീക്ഷയില്ല. നിലവിലുള്ള പ്രീ-ബുക്കിങ്ങുകൾ പരിമിതമായ തോതിൽ തുടരുമെന്നതാണ് യാഥാർഥ്യം. നിലവിലെ സാഹചര്യത്തിൽ ബിസിനസ് പൂർണമായും സ്ഥിരത കൈവരിക്കാനുള്ള സാധ്യത ഇപ്പോൾ കാണുന്നില്ല'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+