വെള്ളിയാഴ്ച കോവിഡ് വാക്സിൻ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവർത്തകർ
തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന്റെ അഞ്ചാം ദിനത്തിൽ 12,120 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. 141 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. എറണാകുളം ജില്ലയിൽ 16 കേന്ദ്രങ്ങളിലും തിരുവനന്തപുരം ജില്ലയിൽ 12 കേന്ദ്രങ്ങളിലും കൊല്ലം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും കാസർഗോഡ് ജില്ലയിൽ 10 കേന്ദ്രങ്ങളിലും ബാക്കിയുള്ള ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതവുമാണ് വാക്സിനേഷൻ നടന്നത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (1367) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂർ 873, കാസർഗോഡ് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂർ 975, വയനാട് 804 എന്നിങ്ങനെയാണ് വെള്ളിയാഴ്ച വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 47,893 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്. ആർക്കും വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം
ജില്ലയിൽ
അരുവിക്കര
പ്രാഥമികാരോഗ്യ
കേന്ദ്രം,
നെയ്യാറ്റിൻകര
ജനറൽ
ആശുപത്രി,
ചിറയിൻകീഴ്
താലൂക്ക്
ആശുപത്രി
എന്നിവിടങ്ങിൽ
വാക്സിനേഷൻ
കേന്ദ്രങ്ങൾ
ആരംഭിച്ചു.
സംസ്ഥാനത്താകെ
ആരോഗ്യ
പ്രവർത്തകരും
കോവിഡ്
മുന്നണി
പോരാളികളും
ഉൾപ്പെടെ
ആകെ
4,81,747
പേരാണ്
രജിസ്റ്റർ
ചെയ്തിട്ടുള്ളത്.
സർക്കാർ
മേഖലയിലെ
1,82,847
പേരും
സ്വകാര്യ
മേഖലയിലെ
2,05,773
പേരും
ഉൾപ്പെടെ
3,88,620
ആരോഗ്യ
പ്രവർത്തകരാണ്
രജിസ്റ്റർ
ചെയ്തത്.
ഇതുകൂടാതെ
2965
കേന്ദ്ര
ആരോഗ്യ
പ്രവർത്തകരും
രജിസ്റ്റർ
ചെയ്തിട്ടുണ്ട്.
ഇപ്പോൾ
കോവിഡ്
മുന്നണി
പോരാളികളുടെ
രജിസ്ട്രേഷനാണ്
നടക്കുന്നത്.
75,551
ആഭ്യന്തര
വകുപ്പിലെ
ജീവനക്കാരും,
6,600
മുൻസിപ്പൽ
വർക്കർമാരും,
8,011
റവന്യൂ
വകുപ്പ്
ജീവനക്കാരും
രജിസ്റ്റർ
ചെയ്തിട്ടുണ്ട്.