ആചാരങ്ങളാൽ സമ്പന്നമാണ് ഓണം; പ്രധാന ചടങ്ങുകൾ അറിയാം
അത്തം മുതലാണ് ഓണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം പരമ്പരാഗതമായ ഒട്ടനവധി ആചാരങ്ങളാൽ സമ്പന്നമാണ്. ഓണാഘോഷത്തിലെ പ്രധാന ചടങ്ങുകളും സാംസ്കാരിക പ്രാധാന്യവുമൊക്കെ വിശദമായി പരിശോധിച്ചാലോ?
വൈവിധ്യമാർന്ന ആചാരങ്ങളാണ് ഈ പത്ത് ദിവസങ്ങളിലായി നടക്കുന്നത്. അത്തം നാളിൽ ആരംഭിച്ച് തിരുവോണത്തിൽ അവസാനിക്കുന്ന ഈ ചടങ്ങുകൾക്ക് കേരളത്തിൻ്റെ കാർഷിക സംസ്കാരത്തിലും ഐതിഹ്യങ്ങളിലും ആഴത്തിലുള്ള വേരുകളുണ്ട്.

ഒന്നാം ദിവസമായ അത്തം നാളിലാണ് ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്. അത്തം മുതൽ പൂക്കളമിട്ട് തുടങ്ങും. ഓരോ ദിവസവും പൂക്കളം വലുതാക്കുകയും കൂടുതൽ മനോഹരമാക്കുകയും ചെയ്യും. തുമ്പ, മുക്കുറ്റി അങ്ങനെ ഓരോ നാളിലും ഓരോ പ്രത്യേക പൂക്കളുകൾ വെച്ചാണ് പൂക്കളം ഒരുക്കുക. എന്നാൽ ഇന്ന് നാട്ടിൻപുറങ്ങളിൽ മാത്രമാണ് ഇത്തരം രീതികൾ. എന്നിരുന്നാൽ കൂടിയും പല നാട്ടിലും തുമ്പയും മുക്കുറ്റിയുമൊന്നും ഇപ്പോൾ കണികാണാൻ പോലും കിട്ടുന്നില്ല. ഇതോടെ നാട്ടിൻ പുറങ്ങളിലെ പൂക്കങ്ങളിലും അന്യനാട്ടിൽ നിന്നും വരുന്ന വിലകൂടിയ പൂക്കൾ ഇടംപിടിച്ച് കഴിഞ്ഞു.
ഓണം വരെ ദിവസവും രാവിലെ പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും ചേർത്ത ലളിതമായ പ്രഭാതഭക്ഷണം ഒരുക്കുന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലാട്ടം ഓണത്തിലെ മറ്റൊരു പ്രധാന വിനോദമാണ്.
ഓണാഘോഷങ്ങളുടെ ഒമ്പതാം ദിവസമായ ഉത്രാടത്തിന് പണ്ടൊക്കെ തറവാടുകളിൽ ആളുകൾ ഒത്തുചേരും. അന്നൊക്കെ കുടിയാന്മാരും ആശ്രിതരും തറവാട്ടിലെ കാരണവർക്ക് കാഴ്ച നൽകുന്ന ഒരു പതിവുണ്ടായിരുന്നു. പച്ചക്കറികൾ, വെളിച്ചെണ്ണ, വാഴപ്പഴം തുടങ്ങിയവയാണ് സാധാരണയായി സമ്മാനങ്ങളായി നൽകാറുള്ളത്. ഗ്രാമീണർ ഓണത്തിന് കാരണവർക്ക് നൽകുന്ന ഈ സമ്മാനത്തെ 'ഓണക്കാഴ്ച' എന്നാണ് പറയുന്നത്. ഈ ഓണക്കാഴ്ചയ്ക്ക് പകരമായി കാരണവർ വിഭവസമൃദ്ധമായ സദ്യ ഒരുക്കും.ഗ്രാമത്തിലെ കരകൗശല വിദഗ്ധരും നായർ തറവാടുകളിലെ കാരണവർക്ക് തങ്ങളുടെ കരകൗശല ഉത്പന്നങ്ങളുടെ മാതൃകകൾ സമർപ്പിക്കാറുണ്ട്. ഈ ആദരവിന് പ്രതിഫലമായി അവർക്ക് നല്ല പാരിതോഷികങ്ങൾ ലഭിക്കാറുണ്ട്.
പത്താംനാൾ തിരുവോണം, നാടെങ്ങും തിരുവോണ നാളിൽ വലിയ ആഘോഷങ്ങൾ നടക്കും. ജാതിമത ഭേദമന്യേ എല്ലാവരും ആഘോഷങ്ങളുടെ ഭാഗമാകും. വലിയ പൂക്കളങ്ങൾ ഒരുക്കിയും വിഭവസമൃദമായ സദ്യ വിളമ്പിയുമാണ് മാവേലി മന്നനെ മലയാളികൾ വരവേൽക്കുക.
അതിരാവിലെ തന്നെ കുളിച്ച് ഓണക്കോടിയും ഉടുത്ത് മഹാബലിയെ വരവേൽക്കാൻ ഓരോ മലയാളിയും ഒരുങ്ങും. പക്കളമൊരുക്കാനുള്ള തത്രപ്പാടായിരിക്കും പിന്നീട്. വലിയ പൂക്കളമൊരുക്കി കഴിഞ്ഞാൽ സദ്യവട്ടങ്ങൾ ഒരുക്കാനുള്ള തിരക്കായി. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സദ്യ ഉണ്ണും.
തെക്കൻ കേരളത്തിലെ തൃക്കാക്കരയപ്പൻ
മലബാറിൽ ഓണത്തിന് പൂക്കളങ്ങൾ മാത്രമാണ് ഒരുക്കുക. എന്നാൽ തെക്കൻ കേരളത്തിൽ കളിമണ്ണിൽ തീർത്ത തൃക്കാക്കരയപ്പനും പൂക്കളത്തിനൊപ്പം ഉണ്ടാകും. കളിമണ്ണ് കൊണ്ടാണ് തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നത്. തൃക്കാക്കരയപ്പനെ അലങ്കരിച്ച് അടയും അവിലും മലരുമൊക്കെ നിവേദിക്കും. ആർപ്പുവിളിച്ചാണ് ചിലയിടങ്ങളിൽ തൃക്കാക്കരയപ്പനെ ആനയിക്കുന്നത്.
ഓണക്കളികൾ
വയറ് നിറയെ ഭക്ഷണം കഴിച്ചാൽ പിന്നെ ഓണക്കളികളായി. കൈകൊട്ടിക്കളി, ഓണത്തല്ല്, കുമ്മാട്ടിക്കളി, വടംവലി മത്സരങ്ങൾ എന്നിവയെല്ലാം ഓണക്കളികളിൽ ഉൾപ്പെടുന്നു. ആറൻമുള്ള വള്ളംകളിയും തൃശൂരിലെ പുലിക്കളിയുമല്ലാം ഓണക്കാലത്തെ പ്രധാന ചടങ്ങുകളാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications