Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു രാജ്യം, ഒരു പരീക്ഷ എട്ട് നിലയിൽ പൊട്ടി,പുറത്ത് വന്നത് തട്ടിപ്പിന്റെ മാലപ്പടക്കം, ഇനി ഒരേ ഒരു പോംവഴി ഇത്'

തിരുവനന്തപുരം: ഒരു രാജ്യം, ഒരു പരീക്ഷ" എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ ആയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിന്നും രക്ഷനേടണമെങ്കിൽ കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

thomas-isaac-

"ഒരു രാജ്യം, ഒരു പരീക്ഷ" എന്ന മുദ്രാവാക്യം എട്ടുനിലയിൽ പൊട്ടിയിരിക്കുകയാണ്. ആദ്യം NEET. പിന്നീട് NET. പിന്നെ CSIR NET, NEET PG. ഇങ്ങനെ പോകുന്ന ദേശീയ എൻട്രൻസ് പരീക്ഷകൾ പൊളിയുന്നതിന്റെ മാലപ്പടക്കം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ചെയർമാൻ പ്രദീപ് കുമാർ ജോഷി രാജിവച്ചു. പക്ഷേ, ആദ്യം ഉത്തരം കാണേണ്ടത്, എങ്ങനെ അദ്ദേഹം ഈ സ്ഥാനത്ത് വന്നൂവെന്നുള്ളതാണ്.

ജബൽപ്പൂരിലെ റാണി ദുർഗ്ഗാവതി എന്ന ഒരു സാധാരണ കോളേജിൽ പഠിപ്പിക്കുകയായിരുന്നു ജോഷി. എടുത്തുപറയത്തക്കതായ ഒരു അക്കാദമിക് നേട്ടങ്ങളുമില്ലാത്ത അദ്ദേഹത്തെ ഒരു മുതിർന്ന ആർഎസ്എസ് നേതാവിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ ആക്കിയതാണ് തുടക്കം. അദ്ദേഹത്തിന്റെ കാലയളവിലാണ് മദ്ധ്യപ്രദേശിനെ പിടിച്ചുകുലുക്കിയ വ്യാപം പരീക്ഷാ തട്ടിപ്പ് അരങ്ങേറിയത്. മദ്ധ്യപ്രദേശ് പി.എസ്.സി ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവന ആയൂർവേദ മെഡിക്കൽ പരീക്ഷാ തട്ടിപ്പിന്റെ പേരിൽ പിന്നീട് പുറത്തു പോകേണ്ടിവന്ന എസ്.കെ. ശർമ്മയെ പരീക്ഷ കൺട്രോളറായി നിയമിച്ചതാണ്. അധികം താമസിയാതെ ജോഷിയെ ചണ്ഡിഗഡ് പി.എസ്.സിയിലും പിന്നീട് യു.പി.എസ്.സിയിലേക്കും നിയമിച്ചു. താമസിയാതെ യു.പി.എസ്.സി ചെയർമാനുമായി.അടുത്ത കാൽവയ്പ്പായിരുന്നു എൻ.റ്റി.എ ചെയർമാൻ പദവി.

ഭരണസംവിധാനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ തങ്ങളുടെ അനുചരന്മാരെ പ്രതിഷ്ഠിക്കുന്നതുപോലെ ആർഎസ്എസിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ് പ്രൊഫഷണൽ മേഖലയിൽ സ്ഥാനം ഉറപ്പിക്കുകയെന്നുള്ളത്. ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് പ്രവേശന പരീക്ഷകളിലെ തങ്ങളുടെ ആളുകളെ തിരുകി കയറ്റുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ. കേന്ദ്ര സർവ്വകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമുള്ള വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതിൽ ജോഷിയെപ്പോലുള്ളവർക്ക് നേരിട്ട് പങ്കുണ്ട്.

ലക്ഷണക്കിന് കുട്ടികൾ പങ്കെടുക്കുന്ന ഈ ദേശീയ മത്സര പരീക്ഷകളിൽ കോച്ചിംഗ് കൊടുക്കുന്നത് സഹസ്രകോടികളുടെ വ്യവസായമായി മാറിയിട്ടുണ്ട്. കടുത്ത വാണിജ്യ മത്സരംമൂലം ഈ വിദ്യാഭ്യാസ കച്ചവടക്കാരും ചോദ്യ പേപ്പറുകൾ ചോർത്തുന്നതിനുള്ള തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ ചിത്രം പൂർത്തിയായി. ബിജെപിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിൽ.
എന്താണ് ഈ സ്ഥിതിവിശേഷത്തിനു സ്ഥായിയായ പരിഹാരം?

ഇന്ത്യയെപ്പോലെ വലുതും വൈവിധ്യപൂർണ്ണവുമായ ഒരു രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം വിപരീതഫലങ്ങൾ ഉണ്ടാക്കുകയേയുള്ളൂ. കേന്ദ്രീകൃത നീറ്റ് പരീക്ഷകൾ ഒഴിവാക്കുകയാണു വേണ്ടത്. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനായുള്ള പ്രവേശന പരീക്ഷകൾ നടത്തുന്നതിന് ഓരോ സംസ്ഥാനത്തിനും അവരുടേതായ പ്രത്യേക നടപടിക്രമങ്ങൾ അനുവദിക്കണം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മറ്റ് നടപടിക്രമങ്ങൾക്കുമുള്ള ചുമതല അതതു സംസ്ഥാനങ്ങൾക്ക് നൽകണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+