പിണറായി സർക്കാരിന് സമനില തെറ്റി; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ജാള്യത മറക്കാനെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം; സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
സമനില തെറ്റിയ പിണറായി സര്‍ക്കാര്‍
സ്വര്‍ണക്കടത്തു കേസിലും മയക്കുമരുന്നു കേസിലും ഉള്‍പ്പെട്ട് സമനില തെറ്റിയ പിണറായി സര്‍ക്കാര്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത് ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാര്‍ സ്വീകരിച്ച രാഷ്ട്രീയപ്രേരിത നടപടിക്ക് നിയമപരമായും രാഷ്ട്രീയമായും വന്‍തിരിച്ചടി ഉണ്ടാകും.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ
2017
ഒക്ടോബര്‍
11ന്
വേങ്ങര
ഉപതെരഞ്ഞടുപ്പ്
നടക്കുമ്പോഴാണ്
സോളാര്‍
കേസില്‍
അന്വേഷണം
പ്രഖ്യാപിച്ചത്.
2019ല്‍
ലോക്സഭാ
തെരഞ്ഞെടുപ്പ്
സമയത്ത്
കോണ്‍ഗ്രസ്
നേതാക്കള്‍ക്കെതിരേ
കേസെടുത്തു.
പാലാരിവട്ടം
പാലത്തിന്റെ
30
ശതമാനം
പണികള്‍
പൂര്‍ത്തിയാക്കി
2016
ഒക്ടോബറില്‍
കൊട്ടിഘോഷിച്ച്
ഉദ്ഘാടനം
ചെയ്തത്
പിണറായി
സര്‍ക്കാരാണ്.
അന്നില്ലാത്ത
പരാതിയാണ്
പിന്നീട്
ഉയര്‍ന്നത്.
മന്ത്രിയുടെ പേരിലുള്ള കുറ്റം
പാലംപണി സമയബന്ധിതായി പൂര്‍ത്തിയാക്കാന്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചു എന്നതാണ് മന്ത്രിയുടെ പേരിലുള്ള കുറ്റം. റോഡ് ഫണ്ട് ബോര്‍ഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പും സെക്രട്ടറിയും നടപടിക്രമങ്ങള്‍ പാലിച്ച് അംഗീകരിച്ച ഫയലില്‍ ഒപ്പിടുക മാത്രമാണ് മന്ത്രി ചെയ്തത്. ഇങ്ങനെ അനുവദിച്ച 8.25 കോടി രൂപ 7 ശതമാനം പലിശയോടെ തിരിച്ചടക്കുകയും ചെയ്തു.
പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്
പാലത്തിന്റെ നിര്‍മാണത്തില്‍ പോരായ്മ ഉണ്ടായാല്‍ അത് ആര്‍ഡിഎസ് കമ്പനിയുടെ ചെലവില്‍ പരിഹരിക്കണമെന്നു വ്യവസ്ഥയുണ്ട്. അതിന് അവര്‍ തയാറായിരുന്നു. പാലം പരിശോധിച്ച ചെന്നൈ ഐഐടി 7 കോടി രൂപയുടെ അറ്റകുറ്റപ്പണി നിര്‍ദേശിച്ചു. എന്നാല്‍, 20 കോടി രൂപയ്ക്ക് ടെണ്ടറില്ലാതെയാണ് ഈ പണി നല്‍കിയത്.
പ്രവൃത്തികള്‍ നല്കി
പാലത്തിന്റെ ലോഡ് ടെസ്റ്റ് നടത്തണമെന്ന് രണ്ടു തവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും നടത്തിയില്ല.പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയെങ്കില്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനു പകരം അവര്‍ക്ക് തിരുവനന്തപുരത്തുമാത്രം 1000 കോടി രൂപയുടെ പ്രവൃത്തികള്‍ നല്കി.
Recommended Video
രാഷ്ട്രീയപ്രേരിതമായി ക്രൂശിക്കുന്നത്
മലബാറില്‍
കെഎസ്ടിപിയുടെ
രണ്ടു
പ്രധാനപ്പെട്ട
റോഡ്
പണി
ഉള്‍പ്പെടെ
നിരവധി
പ്രവൃത്തികള്‍
ലഭിച്ചു.
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
പൊതുമരാമത്ത്
വകുപ്പ്
നിര്‍മിച്ച
1500
കെട്ടിടങ്ങളും
2000
കോടി
രൂപ
മുടക്കി
നിര്‍മിച്ച
245
പാലങ്ങളും
ഒരു
കുഴപ്പവുമില്ലാതെ
തലയെടുപ്പോടെ
നിലനില്‍ക്കുമ്പോഴാണ്
ഒരു
പാലത്തിന്റെ
പേരില്‍
മന്ത്രിയെ
രാഷ്ട്രീയപ്രേരിതമായി
ക്രൂശിക്കുന്നത്.
'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ
പാലായിൽ കണക്ക് കൂട്ടൽ പിഴയ്ക്കാതെ സിപിഎം.. നഷ്ടം സിപിഐയ്ക്ക് മാത്രം.. കണക്കിലെ പ്രതീക്ഷ
അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു, കസ്റ്റഡി തേടി വിജിലന്‍സ്