പിണറായിക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി, ഇടതുപക്ഷം കാട്ടിയ 'നെറികേടുകൾ' അക്കമിട്ട് നിരത്തി തിരിച്ചടി!
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താന്‍ ഒഴിവാകാന്‍ നെറികേട് കാട്ടരുത് എന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന് പറഞ്ഞിരുന്നു. ഇതോടെയാണ് ഇടതുപക്ഷമാണ് നെറികെട്ട പ്രചാരണങ്ങള്‍ നടത്തിയത് എന്നാരോപിച്ച് ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: നെറികേട് കാട്ടരുതെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇടതുപക്ഷം നടത്തിയ നെറികെട്ട പ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. 1) സ്വപ്ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് തുറന്നത്. യുഡഎഫ് അധികാരം വിട്ടത് ആ വര്‍ഷം മെയ്മാസത്തിലും.
2)
സ്വപ്ന
സുരേഷിന്
എയര്‍
ഇന്ത്യ
സാറ്റ്സില്‍
ജോലി
കിട്ടാന്‍
ഞാന്‍
ശിപാര്‍ശ
ചെയ്തു.
എയര്‍
ഇന്ത്യ
സാറ്റ്സ്
മാനേജര്‍
ബിനോയിയോട്
ഞാന്‍
ഇക്കാര്യം
ആരാഞ്ഞു.
അദ്ദേഹം
അതു
എന്നോടു
നിഷേധിക്കുക
മാത്രമല്ല,
ചാനലുകളെ
വിളിച്ചുവരുത്തി
പരസ്യമായി
പറയുകയും
ചെയ്തു.
3)
കള്ളക്കടത്തു
കേസിലെ
പ്രതി
സരിത്തുമായി
എനിക്ക്
അടുത്ത
ബന്ധമുണ്ടന്നു
സ്ഥാപിക്കാന്‍
എന്നോടൊപ്പം
നില്ക്കുന്ന
ഫോട്ടോ.
കെഎസ് യു കോട്ടയം ജില്ലാ സെക്രട്ടറിയും നാട്ടുകാരനുമായ സച്ചിനോടൊപ്പം നില്കുന്ന ഫോട്ടോയാണത്. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു. അന്നു കോട്ടയത്തെത്താന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഞായറാഴ്ചയാണ് സച്ചിനെ കണ്ട് ആശംസകള്‍ അറിയിച്ചത്. സച്ചിനോടൊപ്പം എടുത്ത ഫോട്ടോയാണ് ഈ രീതിയില്‍ വക്രീകരിച്ചത്. സങ്കടകരമായിപ്പോയി.
4) സ്വപ്ന സുരേഷിന് ജോലി കിട്ടാന്‍ ശശി തരുര്‍ എംപിയും കെസിവേണുഗോപാല്‍ എംപിയും ശിപാര്‍ശ ചെയ്തു. കെസി വേണുഗോപാലിനെതിരേ ബിജെപിയാണ് ആരോപണം ഉന്നയിച്ചത്. ശശി തരൂരും കെസി വേണുഗോപാലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചു. 5) കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയുടെ മരുമകളാണ് സ്വപ്ന സുരേഷ്. അങ്ങനെയൊരു മരുമകള്‍ തനിക്കില്ലെന്നു രവി വ്യക്തമാക്കി. നെറികേട് കാട്ടരുത് എന്നാണ് എന്റെയും അഭ്യര്‍ഥന.