Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന നടപടികൾ നിർത്തിവയ്ക്കണം; ഉമ്മൻചാണ്ടിയും സോണിയ ഗാന്ധിയും ഇന്ന് നേർക്ക് നേർ

പുന:സംഘടന നടപടികൾ നിർത്തിവയ്ക്കണം; ഉമ്മൻചാണ്ടിയും സോണിയ ഗാന്ധിയും ഇന്ന് നേർക്ക് നേർ

ഡൽഹി: കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി ഇന്ന് സോണിയാ ഗാന്ധിയെ നേരിട്ട് കാണും. ഇന്ന് പതിനൊന്നര മണിക്ക്
സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇനിയുള്ള പുന:സംഘടന നടപടികൾ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർത്തിവയ്ക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.

1

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലാപാട്. സംഘടന തെരഞ്ഞെടുപ്പ് എന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ പറയുന്നു.

2

എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എന്നിവരുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പുന:സംഘടനയിലെ അതൃപ്തി ഇവരും നേരത്തെ അറിയിച്ചിരുന്നു. പാർട്ടിയിലെ ഭൂരിഭാ​ഗവും ഈ ആവശ്യം തന്നെയാണ് ഉന്നയിക്കുന്നതെന്ന് ​ഗ്രൂപ്പുകൾ പറയുന്നു . ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ഇന്ന് ഡൽഹിയിൽ എത്തിയിരിക്കുന്നതും സോണിയാ ഗാന്ധിയുമായി ചർച്ചയ്ക്ക് ഒരുങ്ങുന്നതും...

3

പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പരാതികളുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, ചില തീരുമാനങ്ങളിൽ സംഘടനയിലെ നേതാക്കൾക്ക് അതൃപ്തിയുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ, പരാതികൾ പരിഹരിക്കാൻ ചർച്ച നടത്തും. തുടർ പുന:സംഘടന നടപടികളിൽ സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുമെന്നും താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

4

സംഘടനാ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് എ ഐ ഗ്രൂപ്പുകൾ പരസ്പരം ഒത്തുചേർന്നിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺ​ഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ​ഗ്രൂപ്പുകളുടെ നിലാപാട്.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
    5

    സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മാറി കടക്കാൻ ആകില്ലെന്നും ​ഗ്രൂപ്പുകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ കൂടി കണക്കിലെടുത്ത് നിലപാട് വ്യക്തമാക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമാണ് ഉമ്മൻചാണ്ടി ദില്ലിയിലെത്തിയിരിക്കുന്നത്.
    അതേസമയം, സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള കെ സുധാകന്റേയും വി ഡി സതീശന്റേയും രീതികളോട് പരസ്യമായി വിമർശനം പ്രകടിപ്പിച്ച് ​ഗ്രൂപ്പ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+