Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ ചര്‍ച്ചയ്ക്കല്ല, രാജ്യാന്തര ചലച്ചിത്രമേളയില്‍ വി എസ് വലിയ ചിറകുള്ള പക്ഷിയെ തേടി ഇറങ്ങി..

തിരുവനന്തപുരം: ഇുപതാമത് ചലച്ചിത്രമേളയിലെ നാലാം ദിവസമായ ഇന്നലെ വി എസ് അച്യുതാനന്ദനും എത്തി. ഇവിടെ സിനിമയില്‍ മാത്രമാണ് ശ്രദ്ധ. രാഷ്രട്രീയത്തിന്റെ ചൂടുള്ള ചര്‍ച്ചകളില്‍ നിന്നും വിട്ടുമാറി സിനിമാ പ്രേമികളുടെ നിറഞ്ഞ സദസ്സിലേക്കാണ് വി എസ് എത്തിയത്.

കാസര്‍ക്കോട്ടെ ദുരന്തങ്ങളുടെ കഥ പറയുന്ന വലിയ ചിറകുള്ള പക്ഷി കാണാനായിരുന്നു വി എസ് എത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു സിനിമയായി ആദ്യമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. തുടക്കം മുതല്‍ക്കേ മേളയ്ക്ക് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഈ തിരക്കിലേക്ക് വി എസും.

 നിറഞ്ഞ സദസ്സിലേക്ക് വി എസ്

നിറഞ്ഞ സദസ്സിലേക്ക് വി എസ്

സിനിമാ പ്രേമികളുടെ ഇടയിലേക്ക് സിനിമ കാണാനുള്ള വരവാണ് വി എസ് അച്യുതാനന്ദന്ർ. നിറഞ്ഞ സദസ്സോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

കൈരളി തിയേറ്ററിലെത്തിയപ്പോള്‍

കൈരളി തിയേറ്ററിലെത്തിയപ്പോള്‍

ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ നാലാം ദിവസമായ ഇന്നലെ ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍ കാണാനാണ് വി എസ് എത്തിയത്. കൈരളി തിയേറ്ററിലായിരുന്നു പ്രദര്‍ശനം.

വലിയ ചിറകുള്ള പക്ഷി

വലിയ ചിറകുള്ള പക്ഷി

കാസര്‍ക്കോടെ എന്‍ഡോസള്‍ഫാന്‍ ദുരന്തകഥ പറയുന്ന ചിത്രമാണ് വലിയ ചിറകുള്ള പക്ഷി. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണിത്. ആദ്യമായാണ് ഈ ദുരന്തം സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

ശ്രദ്ധയോടെ ചിത്രം കാണുകയാണ്

ശ്രദ്ധയോടെ ചിത്രം കാണുകയാണ്

ശ്രദ്ധയോടെയാണ് വി എസ് ചിത്രം കാണുന്നത്. വലിയ ചിറകുള്ള പക്ഷിക്ക് സദസ്സില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ഇതിലുപരി വിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് എന്‍ഡോസള്‍ഫാനെതിരെ വി എസ് നടത്തിയ സമരങ്ങളും മറ്റിടങ്ങളും സിനിമയില്‍ പറയുന്നിടത്ത് നിറഞ്ഞ കൈയടി നേടി.

ഡോ.ബിജുവുമായി സംസാരിക്കുന്നു

ഡോ.ബിജുവുമായി സംസാരിക്കുന്നു

സംവിധായകന്‍ ഡോ. ബിജുമായി കാര്യമായി എന്തോ സംസാരിക്കുകയാണ്

ചിത്രത്തെ കുറിച്ച്

ചിത്രത്തെ കുറിച്ച്

എന്‍ഡോസള്‍ഫാനെതിരായ പ്രക്ഷോഭത്തിന് ഒരുപടി മുന്നേറാന്‍ ഈ സിനിമ മൂലം കഴിയുമെന്നും ആ സന്ദേശം കൈമാറാന്‍ ചിത്രത്തിന് കഴിഞ്ഞുവെന്നായിരുന്നു വി എസിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+