പിണറായിയുടെ 'വാടക' പരാമര്‍ശം! കലിപ്പ് തീരുന്നില്ല!! പിണറായിയും ചെന്നിത്തലയും നേര്‍ക്കു നേര്!!
മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപരക്ഷം സഭയില്‍ ബഹളം വച്ചത്.
തിരുവനന്തപുരം: ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ വെള്ളിയാഴ്ചയും ബഹളം. മുഖ്യമന്ത്രിയുടെ 'വാടക' പരാമര്‍ശം ഉയര്‍ത്തിയാണ് പ്രതിപക്ഷം ഇന്നും ബഹളം വച്ചത്. വ്യാഴാഴ്ച സഭയിലുണ്ടായ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചയും കണ്ടത്.
മുഖ്യമന്ത്രി വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. സഭ ആരംഭിച്ചപ്പോള്‍ തന്നെ അംഗങ്ങള്‍ സീറ്റില്‍ നിന്ന് എണീറ്റ് ബഹളം വയ്ക്കുകയായിരുന്നു. സംഘപരിവാറിനെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്ക് പിണറായി വിജയന്റെ സാരോപദേശം ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പരാമര്‍ശം നീക്കണം
മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപരക്ഷം സഭയില്‍ ബഹളം വച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പരാമര്‍ശം പദവിക്ക് നിരക്കാത്തതാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറഞ്ഞത്
ബുധനാഴ്ച മറൈന്‍ഡ്രൈവിലുണ്ടായ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തെ കുറിച്ച് സംസാരിക്കുന്നതിനെിടെ പിണറായി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു സഭയില്‍ ബഹളം ഉണ്ടായത്. ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണോ എന്ന് സംശയിക്കുന്നുവെന്നാണ് പിണറായി പറഞ്ഞത്. ഈ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇന്നും ബഹളം ഉണ്ടായത്.

സഭ ബഹിഷ്കരിച്ചു
സഭയില്‍ സ്പീക്കര്‍ പക്ഷപാത പരമായിട്ടാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ നിര്‍ഭാഗ്യ വശാല്‍ ഒരു വിഭാഗത്തിന്റെ നേതാവായി പെരുമാറുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ സഭയില്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കിയെന്നും എന്നാല്‍ പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കിയിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

വാക്കേറ്റം
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേര്‍ക്കു നേര് നിന്ന് വാക്കേറ്റം നടത്തിയതിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങിയതിനെ കുറിച്ച് ചെന്നിത്തല പറഞ്ഞതാണ് വാക്കേറ്റത്തിലെത്തിയത്. സഭയിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട മുഖ്യമന്ത്രി പ്രതിപക്ഷാംഗങ്ങളോട് കയര്‍ത്തുവെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍ നടപടിക്രമങ്ങള്‍ നടക്കുമ്പോഴായിരുന്നില്ല താന്‍ നടുത്തളത്തിലിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് കള്ളം പറയുകയാണെന്നും പിണറായി പറഞ്ഞു.

പ്ലക്കാര്‍ഡുമായി അംഗങ്ങള്‍
പ്ലക്കാര്‍ഡുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റം ഉണ്ടായതിന് പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്ഡികളുമായി ഭരണപക്ഷത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിക്ഷം സഭ ബഹിഷ്കരിച്ചു.

സംഘപരിവാറിനെതിരെ പ്രതികരിക്കാനറിയാം
സംഘപരിവാറുമായി സമരസപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷമെന്ന് പിണറായി ആരോപിച്ചു. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ പ്രതികരിക്കുന്നതിന് പിണറായി യുടെ ഉപദേശം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications