മാണിക്കും പിജെ ജോസഫിനുമിടയിൽ പിസി ജോർജ്, മാണിയുടെ ലക്ഷ്യം സിപിഎം സ്ഥാനാർത്ഥിയുടെ വിജയം!
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനുളളില്‍ കോട്ടയം സീറ്റ് സംബന്ധിച്ച തര്‍ക്കം പുകയുകയാണ്. കോട്ടയം സീറ്റിന് അവകാശ വാദം ഉന്നയിച്ച് പിജെ ജോസഫ് രംഗത്ത് വന്നതാണ് കാര്യങ്ങള്‍ വഷളാക്കിയത്. എന്നാല്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം സീറ്റ് പിജെ ജോസഫിന് നല്‍കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസ്ലീംകൾക്കും ദളിതർക്കുമിടയിലെ പ്രധാനമന്ത്രി രാഹുൽ ഗാന്ധി! മോദിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്
പകരം തോമസ് ചാഴിക്കാടന് കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. പിജെ ജോസഫിന് സീറ്റ് നല്‍കാത്ത കെഎം മാണിയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ കേരള കോണ്ഗ്രസുകാരന് കൂടിയായ പിസി ജോര്‍ജ് എംഎല്‍എ.
പിജെ ജോസഫിനോട് കെഎം മാണി കാട്ടിയത് ക്രൂരതയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു. കോട്ടയത്തെ സിപിഎം സ്ഥാനാര്‍ത്ഥിയായ വിഎന്‍ വാസവനെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് മാണിയുടെ നീക്കമെനന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. തോമസ് ചാഴിക്കാടനെയോ സ്റ്റീഫന്‍ ജോര്‍ജിനെയോ മത്സരിപ്പിച്ച് തോല്‍പ്പിക്കാനാണ് മാണി ആഗ്രഹിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.
വിഎന്‍ വാസവന് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണിയെ സഹായിച്ചിരുന്നു. അതിനുളള പ്രത്യുപകാരമാണ് ഇപ്പോള്‍ മാണി ചെയ്യുന്നത് എന്നും പിസി ജോര്‍ജ് ആരോപിച്ചു. പിജെ ജോസഫിന് സീറ്റ് കൊടുക്കുന്നതിനെതിര കേരള കോണ്‍ഗ്രസ് എമ്മിലെ കോട്ടയം നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് താല്പര്യം പിജെ ജോസഫ് മത്സരിക്കുന്നതാണ്. കോണ്‍ഗ്രസ് ഇടപെടല്‍ പക്ഷെ ഫലം കണ്ടില്ല.