പി മോഹനന് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും ആയ പി മോഹനന് അന്തരിച്ചു. 59 വയസ്സായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ റിസര്‍ച്ച് എഡിറ്ററായി ജോലി നോക്കി വരികയായിരുന്നു.
തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഇദ്ദേഹം ചികിത്സയിലായിരുന്നു.

കേരളത്തിന് ഒരുപാട് മികച്ച മാധ്യമ പ്രവര്‍ത്തകരെ സംഭാവന ചെയ്ത, തൃശൂരില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന പഴയ എക്സ്പ്രസ് പത്രത്തില്‍ നിന്നാണ് പി മോഹനന്റേയും തുടക്കം. അല്പകാലം ഗള്‍ഫിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
നോവലും ചെറുകഥയും ആയിരുന്നു പി മോഹനന്റെ സാഹത്യ മേഖലകള്‍. വിഷയവിവരം, അനുകമ്പ, കാലസ്ഥിതി, അമ്മ കന്യ, ദൈവഗുരുവിന്റെ ഒഴിവുകാലം, ഏകജാലകം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.
1997 ല്‍ ആണ് ഏഷ്യാനെറ്റില്‍ എത്തുന്നത്. ചാനലില്‍ ഏറെ ശ്രദ്ധ നേടിയ ഭരതവാക്യം എന്ന കാര്‍ട്ടൂണ്‍ പംക്തി പി മോഹനന്റേതായിരുന്നു. ഖസാക്കിന്റെ ഇതിഹാസകാരന് ഒവി വിജയനെക്കുറിച്ച് വിജയസാരസ്വതം എന്നപേരില്‍ ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ ചേറൂര് സ്വദേശിയായിരുന്നു മോഹനന്. കുറേ വര്‍ഷങ്ങളായി തിരുവനന്തപുരത്തായിരുന്നു താമസം. അബുദാബി ശക്തി അവാര്‍ഡ്, ഖസാക് പുരസ്കാരം, തോപ്പില്‍ രവി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications