ഈ സ്റ്റാമ്പ് നോക്കു..; യുഎന്‍ വനിതാ ദിനം ആരംഭിക്കുന്നതിന് മുന്‍പ് സോ.യൂണിയൻ സ്റ്റാബ് ഇറക്കിയിരുന്നു
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭ മാര്‍ട്ട് എട്ടിന് വനിതാ ദിനം ആചരിക്കുന്നതിന് മുമ്പ് തന്നെ മുമ്പ് സോവിയറ്റ് യൂണിയനിൽ വനിതാ ദിനത്തിന് സ്റ്റാമ്പ് ഇറങ്ങിയിരുന്നുവെന്ന് വ്യക്തമാക്കി സിപിഎം നേതാവ് പി രാജീവ്. വിക്കി പീഡിയിയില്‍ നിന്ന് ശേഖരിച്ച ചിത്രം സഹിതമാണ് അദ്ദേഹം ഇക്കാര്യം സമര്‍ത്ഥിക്കുന്നത്. ചൈനയിൽ 1949 ഡിസംബർ 29 നു വനിതാ ദിനമായി മാർച്ച് 8 പ്രഖ്യാപിച്ച് അവധിയും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ചൈനയിൽ 1949 ഡിസംബർ 29 നു വ നി താ ദിനമായി മാർച്ച് 8 പ്രഖ്യാപിച്ച് അവധിയും നൽകി. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ്കാർ അതാതു രാജ്യങ്ങളിൽ ഈയാവശ്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചു. 1967 ലാണ് ഫെമിനിസ്റ്റ് സംഘടനകൾ ഈയാവശ്യം ലോകവ്യാപകമായി ഉയർത്തി. പിന്നീട് 1977 ൽ യുഎൻ അംഗീകരിച്ചതെന്നും അദ്ദഹേം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്താമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ സ്റ്റാമ്പ് നോക്കു
ഈ സ്റ്റാമ്പ് നോക്കു. വിക്കിയിൽ നിന്നും എടുത്തതാണ്. വർഷം നോക്കു . 1949 ലെ മാർച്ച് 8 ന് വനിതാ ദിനത്തിൽ സോവിയറ്റ് യൂണിയൻ പറത്തിറക്കിയ സ്റ്റാമ്പാണിത്. എന്നാൽ, 1977 മുതലാണല്ലോ ഐക്യരാഷ്ട്രസഭ മാർച്ച് 8 ന് വനിതാ ദിനം ആചരിക്കാൻ തുടങ്ങിയത്. അപ്പോൾ, അതിനു മുമ്പ് സോവിയറ്റ് യൂണിയനിൽ വനിതാ ദിനത്തിന് സ്റ്റാമ്പ് ഇറങ്ങിയിരിക്കുന്നു.

റഷ്യൻ വിപ്ലവത്തിനു ശേഷം
ഇനി അടുത്ത ചിത്രം നോക്കു. 1917 മാർച്ച് 8 ന് പെട്രോഗ്രാഡിൽ ബ്രഡ്ഡിനും സമാധാനത്തിനും വേണ്ടി ടെക്സ്റ്റയിൽ മേഖലയിലെ സ്ത്രീ തൊഴിലാളികൾ ആരംഭിച്ച ചരിത്ര പണിമുടക്കത്തിൻ്റെ ഭാഗമായ പ്രകടനത്തിൻ്റെ ചിത്രമാണിത്. ഇതാണ് ഫെബ്രുവരി വിപ്ലവത്തിൻ്റെ തുടക്കമായി മാറിയത്. റഷ്യൻ വിപ്ലവത്തിനു ശേഷം സോവിയറ്റ് യൂണിയനിൽ മാർച്ച് 8 ന് അവധി പ്രഖ്യാപിച്ചു. ലോകത്ത് ആദ്യമായി വനിതകൾക്ക് അംഗീകാരം ലഭിച്ചു.

ചൈനയിൽ
ചൈനയിൽ 1949 ഡിസംബർ 29 നു വ നി താ ദിനമായി മാർച്ച് 8 പ്രഖ്യാപിച്ച് അവധിയും നൽകി. ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ്കാർ അതാതു രാജ്യങ്ങളിൽ ഈയാവശ്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിച്ചു. 1967 ലാണ് ഫെമിനിസ്റ്റ് സംഘടനകൾ ഈയാവശ്യം ലോകവ്യാപകമായി ഉയർത്തി. പിന്നീട് 1977 ൽ യുഎൻ അംഗീകരിച്ചത്.

ചരിത്രത്തിൻ്റെ തുടക്കം
ചരിത്രത്തിൻ്റെ തുടക്കം 1910 ലെ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ സമ്മേളനത്തിലാണ് . അന്നാണ് വനിതാ ദിനമെന്ന മുദ്രാവാക്യം ഉന്നയിക്കുന്നത്. പൗരനെ സങ്കൽപ്പം ഗ്രീസിലെ ജനാധിപത്യത്തിൽ തുടങ്ങുമ്പോൾ അടിമകളെ പോലെ സ്ത്രീകൾക്കും പൗരത്വത്തിന് അർഹതയുണ്ടായിരുന്നില്ല. ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നതായിരുന്നല്ലോ മനു സ്മൃതിയിലെ കാഴ്ചപാട്.

അമേരിക്കയിൽ
സോവിയറ്റ് യൂണിയനിൽ സ്ത്രീകൾക്ക് തുടക്കം മുതൽ വോട്ട് ചെയ്യാൻ മാത്രമല്ല മത്സരിക്കാനും അവകാശം നൽകിയിരിക്കുന്നു . എന്നാൽ നിരവധി ശ്രമങ്ങൾക്ക് ശേഷം 1920 ആഗസ്റ്റ് 26ന് മാത്രമേ അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകുന്ന പ്രഖ്യാപനം ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടത്തുന്നതെന്നും ശ്രദ്ധേയം.

ഭരണ ഘടന അസംബ്ലിയിൽ
ഇന്ത്യൻ ഭരണ ഘടന അസംബ്ലിയിൽ 15 വനിതകളാണ് ഉണ്ടായിരുന്നത്. ഏക ദളിത് വനിത എറണാകുളം ജില്ലയിൽ മുളവുകാട് പഞ്ചായത്തിൽ നിന്നുമുള്ള ദാക്ഷായണി വേലായുധൻ. മദ്രാസ് സ്റ്റേറ്റിൽ നിന്നും പാലക്കാട്ടുകാരി അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മിയുടേയും മൃണാളിനി സാരാഭായിയുടെയും അമ്മ. സുഭാഷിണി അലിയുടേയും മല്ലികാ സാരാഭായിയുടേയും മുത്തശ്ശി.

ചരിത്രവൽക്കരിക്കേണ്ടത്
പിന്നെ തിരുവിതാംകൂറിൽ നിന്നുള്ള ആ നി മസ്ക്രീനും ഉൾപ്പെടെ മൂന്നു മലയാളി വനിതകൾ എല്ലാത്തിനേയും ചരിത്രവൽക്കരിക്കേണ്ടത് പ്രധാന രാഷ്ട്രീയ പ്രവർത്തനമായ ഈ കാലത്ത് ഈ ഓർമ്മകൾക്ക് സവിശേഷ പ്രാധാന്യമുണ്ട്'
സാർവ്വദേശീയ വനിതാ ദിന ആശംസകൾ
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications