Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേകതരം സ്‌നേഹത്തിന്റെ സാമ്രാജ്യമാണ് ലക്ഷദ്വീപ്; പ്രഫൂൽ പട്ടേൽ എല്ലാ അതിരുകളും കടന്നെന്ന് പി ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ എല്ലാ അതിരുകളും കടന്നിരിക്കുകയാണെന്ന് സിപിഎം നേതാവും മുന്‍ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഈ ഉദ്യോഗസ്ഥന്‍ ഒരു ജനതയുടെ സംസ്‌കൃതികളെയും പ്രാദേശികമായ രീതികളെയും സര്‍ഗ്ഗാത്മകതയെയും മതബോധത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ധാര്‍മ്മികതയെയും എല്ലാം ചവിട്ടി മെതിക്കുന്ന ഒരപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കോളേജ് പഠനകാലത്ത് ലക്ഷദ്വീപ് സന്ദര്‍ശിച്ച അനുഭവവും അദ്ദേഹം കുറിപ്പില്‍ പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

kerala

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. പ്രഫുല്‍ പട്ടേല്‍ എല്ലാ അതിരുകളും കടന്നിരിക്കുകയാണ്. അത് പ്രഫുല്‍ പട്ടേല്‍ എന്ന ഒരു വ്യക്തിയുടെ അമിതാധികാരത്തിന്റെ പ്രവണതയാണെന്ന് വിലയിരുത്താനാവില്ല. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഈ ഉദ്യോഗസ്ഥന്‍ ഒരു ജനതയുടെ സംസ്‌കൃതികളെയും പ്രാദേശികമായ രീതികളെയും സര്‍ഗ്ഗാത്മകതയെയും മതബോധത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും ധാര്‍മ്മികതയെയും എല്ലാം ചവിട്ടി മെതിക്കുന്ന ഒരപൂര്‍വ്വ കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

1989-ല്‍ കോഴിക്കോട് സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരിക്കുമ്പോള്‍ സര്‍വ്വകലാശാലയുടെ സാംസ്‌കാരിക സംഘവുമായി ലക്ഷദ്വീപ് സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അതൊരു പ്രത്യേകതരം സ്‌നേഹത്തിന്റെ സാമ്രാജ്യമാണ്. അവിടെ ഭക്ഷണം കഴിക്കുന്നത്, അവിടെ സ്‌നേഹിക്കുന്നത്, ഒരുമയോടെ ജീവിക്കുന്നത് ഒക്കെ സാധാരണഗതിയില്‍ നമുക്കൊന്നും മനസ്സിലാക്കാന്‍ പറ്റാത്ത തരത്തിലുള്ള ധാര്‍മ്മികമായ ഒരു മൂല്യത്തിന്റെ കരുത്തിലാണ്.

വഴിയില്‍ വീണുകിടന്ന സ്വര്‍ണ്ണ മാലയോ, വില കൂടിയ വസ്തുക്കളോ ഒന്നും എടുത്തുകൊണ്ടുപോകാന്‍ ആളില്ലാത്ത, മോഷ്ടാക്കളില്ലാത്ത ഒരു ഗ്രാമം എന്നു പറയാവുന്ന തരത്തില്‍ സംസ്‌കാരം രൂപീകരിക്കപ്പെട്ട ഒരു നാടാണത്. അവരുടെ സംസ്‌കാരം അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ബോധ്യങ്ങളിലൂടെയും രൂപപ്പെട്ട ഒന്നാണ്. ആ സംസ്‌കാരത്തിനെ തനതായ രീതിയില്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിടെ വരാം, അതിനെക്കുറിച്ച് പഠിക്കാം.

ഭൂട്ടാന്‍, ഒരുപക്ഷേ ലോകത്താദ്യമായി സന്തോഷത്തിന് പുതിയ നിര്‍വചനം നല്‍കിയ ഒരു രാജ്യമാണ്. ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഭൂട്ടാന്റെ സംസ്‌കാരവുമായി യോജിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുവാനും സന്ദര്‍ശിക്കുവാനും സാധിക്കുക. 'do and donot' കൊടുക്കുക എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളുടെയും സ്വാഭാവികമായ ഇന്നത്തെ ഒരു രീതിയാണത്. 'ചെയ്യാന്‍ പാടുള്ളതും, ചെയ്യാന്‍ പാടില്ലാത്തതും' അതാണ്. ലക്ഷദ്വീപ് ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കണമെന്നോ അവിടെ ആര്‍ക്കെങ്കിലും വന്ന് കാണണമോ, അനുഭവിക്കണമോ അതിനൊന്നും ഒരു വിരോധവുമില്ല.

പക്ഷേ അതിന് ലക്ഷദ്വീപിനെയാണ് ആശ്രയിക്കേണ്ടത്. പ്രഫുല്‍ പട്ടേലിന്റെ മനസ്സിലുള്ള തീവ്ര ഫാസിസ്റ്റ് ശക്തികളുടെ ബോധ്യമല്ല കാണിച്ചു കൊടുക്കേണ്ടത്. ഈ കൃത്രിമമായ രീതിയിലല്ല സംസ്‌കാര നിര്‍ണ്ണയം, സംസ്‌കാര രൂപീകരണമാണ് ഇന്ന് ഈ രാജ്യത്ത് എല്ലാ അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നതിന് കാരണം.

സംസ്‌കാരം മനുഷ്യന്റെ ജീവിതാനുഭവങ്ങളില്‍നിന്ന് ആര്‍ജ്ജിച്ചെടുക്കുന്ന ഒരു വിജ്ഞാന മൂലധനമാണ്. അതിനോട് ഇത്തരം അടിച്ചേല്‍പ്പിക്കുന്ന രീതികള്‍ കൊണ്ടുവരികയും അവിടെയുള്ള സൈ്വര്യ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന ഈ ധിക്കാരത്തിനെതിരെ പ്രവര്‍ത്തിച്ചേ മതിയാവൂ.

Recommended Video

cmsvideo
    BJP Lakshadweep sent letter to Central government | Oneindia Malayalam

    കേരളം കാണാനെത്തുന്നവര്‍ നാളെ കേരളത്തിന്റെ സംസ്‌കാരത്തിനു പകരം പ്രഫുല്‍ പട്ടേലിനെപ്പോലെയുള്ള ഏതെങ്കിലും ചിത്തഭ്രമം ബാധിച്ച തരത്തില്‍ പെരുമാറുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച് നിന്നുകൊടുക്കണമെന്ന് കരുതിയാല്‍ അത് നടക്കില്ല.
    എന്താണോ ഇവിടെയുള്ളത് അത് കാണാം. എന്താണോ ലക്ഷദ്വീപിലുള്ളത്, അത് ടൂറിസ്റ്റുകള്‍ക്ക് ആസ്വദിക്കാം. അതിന്റെ പേരില്‍ ഈ ധിക്കാരം ശരിയല്ല, അത് രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതാണ്, കേരളം പ്രത്യേകിച്ചും. മലയാളികളാണ് എന്നുള്ളതുകൊണ്ട് ഇത് കേരളത്തിന്റെ ഒറ്റക്കെട്ടായ ഒരു രാഷ്ട്രീയ സമരം ആവശ്യമാകുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+