പാലാ ആവേശത്തോടെ വിധിയെഴുതുന്നു: പാലായില്‍ പോളിംഗ് അവസാനിച്ചു... 70.55 ശതമാനം പോളിംഗ്
പാലാ: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ പാലായിലെ വോട്ടർമാർ ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. 176 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 1,79,107 വോട്ടർമാരാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. 13 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. ഇടതുമുന്നണിയുടെ മാണി സി കാപ്പനും യുഡിഎഫിന്റെ ജോസ് ടോമും തമ്മിലാണ് പ്രധാന പോരാട്ടം.
ജോസ് കെ മാണിപക്ഷവും പിജെ ജോസഫ് വിഭാഗവും തമ്മിലുള്ള തമ്മിലടി രൂക്ഷമായിരിക്കുന്നതിനിടെയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയ തർക്കം അവസാനവട്ട പ്രചാരണം വരെ തുടരുകയായിരുന്നു. രണ്ടില ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ പിജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെ കൈതച്ചക്ക ചിഹ്നത്തിലാണ് ജോസ് ടോം മത്സരിക്കാനിറിങ്ങുന്നത്. യുഡിഎഫ് നേരിടുന്ന പ്രതിസന്ധികൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണിയും മാണി സി കാപ്പനും. പാലാ ഉപതിരഞ്ഞെടുപ്പിന്റെ തൽസമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.