Get Updates
Get notified of breaking news, exclusive insights, and must-see stories!

'കരുണാകരന്റെ പ്രതിരൂപം.. അനുഗ്രഹം ലഭിച്ചത് വലിയ കാര്യം'; മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ്

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുതിര്‍ന്ന നേതാവ് കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ശ്രീകൃഷ്ണപുരത്ത് നടന്ന പ്രചാരണ പരിപാടിയില്‍ മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിടുകയും ചെയ്തു. തനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവായിരുന്നു കെ കരുണാകരന്‍ എന്നും അദ്ദേഹത്തിന്റെ മകന്റെ അനുഗ്രഹം ലഭിക്കുന്നത് വലിയ കാര്യമാണ് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'ഞാന്‍ ബിജെപിയില്‍ നില്‍ക്കുമ്പോള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ് എനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവായിരുന്നു കെ കരുണാകരന്‍ എന്നത്. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതിരൂപമായിട്ടുള്ള മകനില്‍ നിന്ന് അനുഗ്രഹം കിട്ടുന്നത് ലീഡറുടെ അനുഗ്രഹമായി ഞാന്‍ കരുതുന്നു,' സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Sandeep Varier

കോണ്‍ഗ്രസില്‍ ജനാധിപത്യബോധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്ന ഒരു സ്‌പേസാണ് ഇത്. പലരും ചോദിച്ചു എന്തുകൊണ്ടാണ് സിപിഎമ്മിലേക്ക് പോകാതിരുന്നത് എന്ന്്. എനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ അല്ല വേണ്ടത് എന്നാണ് അവരോട് മറുപടി പറഞ്ഞത്. ജീവപര്യന്തം തടവില്‍ നിന്ന് മോചനം നേടി പുറത്ത് വന്നിരിക്കുകയാണ് താനെന്നും സന്ദീപ് പറഞ്ഞു.

അതേസമയം ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തില്‍ സന്ദീപ് മുരളീധരനെ വാനോളം പുകഴ്ത്തുകയും ചെയ്തു. മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപിന്റെ പ്രസംഗം. ആനയെയും മോഹന്‍ലാലിനെയും കടലിനേയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്നും മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള നാല് പേരാണിതെന്നും സന്ദീപ് പറഞ്ഞു. മുരളീധരന്‍ സഹോദര തുല്യനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ ജയിക്കും എന്നതില്‍ തനിക്ക് സംശയമില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. സന്ദീപ് വാര്യരെ എല്ലാ തരത്തിലും ഉള്‍ക്കൊള്ളുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ആശങ്കയും മാറിയിട്ടാണ് അദ്ദേഹത്തെ പാര്‍ട്ടി സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പം അദ്ദേഹത്തിന്റെ ഇനിയുള്ള സേവനം ഉണ്ടാകും എന്നത് ആ നേതാവിന് ഞങ്ങള്‍ നല്‍കുന്ന ഒരു കരുത്താണ്.

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് എന്നും ഉണ്ടാകും. ബിജെപിയില്‍ നിന്നും ഇനിയും ആള്‍ക്കാര്‍ വരുമെന്നും മുരളി പറഞ്ഞു. സന്ദീപ് വന്നതില്‍ തനിക്ക് പ്രയാസമില്ല എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സന്ദീപ് വന്നത് എന്നും തങ്ങള്‍ക്ക് അതില്‍ കൂടുതല്‍ എന്ത് വേണമെന്നും മുരളി ചോദിച്ചു. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു അത് തുറന്ന് പറഞ്ഞെന്ന് മാത്രമെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+