പാലിയേക്കര ടോള്‍ പിരിവ് പദ്ധതി രേഖയില്ലാതെ; ടോൾ കമ്പനിക്ക് നേട്ടം മുടക്കുമുതലിന്റെ ആറു മടങ്ങ്
തൃശൂര്‍: ദേശീയപാത പാലിയേക്കരയില്‍ ആറുവര്‍ഷമായി ടോള്‍ പിരിക്കുന്നതു പദ്ധതിരേഖയില്ലാതെയെന്നു വിവരാവകാശ രേഖ. ഈ നിലയില്‍ പിരിവു തുടര്‍ന്നാല്‍ ടോള്‍ കമ്പനിക്കു ലഭിക്കുക മുടക്കുമുതലിന്റെ ആറു മടങ്ങ്. 725.82 കോടിയാണു മണ്ണുത്തി - അങ്കമാലി ആറുവരിപ്പാതയുടെ നിര്‍മാണച്ചെലവ്. കരാര്‍ പ്രകാരം 2028 ജൂണ്‍ 21 വരെയാണു ടോള്‍ പിരിക്കാന്‍ അനുമതി. ഇക്കാലത്തിനിടെ കമ്പനി പിരിച്ചെടുക്കുക 4461 കോടി രൂപ! ഇത് ദേശീയപാത നിര്‍മ്മാണ ചെലവിന്റെ ആറുമടങ്ങുവരും. വിവരാവകാശ നിയമപ്രകാരം ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ നല്കിയ പിരിവിന്റെ വിവരമനുസരിച്ചാണു കണക്കുകള്‍.

പ്രോജക്ട് എസ്റ്റിമേറ്റ് തയാറാക്കാതെ ടോള്‍ പിരിവിന് അനുമതി നല്‍കിയതിലൂടെ കരാര്‍ കമ്പനിക്കു കൊള്ളലാഭം കിട്ടും. നിര്‍മ്മാണ ചെലവും സ്വാഭാവിക ലാഭവും ലഭിച്ചാലും കരാര്‍ കലാവധി തീരും വരെ ടോള്‍ പിരിക്കാമെന്ന വ്യവസ്ഥ കമ്പനിക്ക് അനുകൂലമായി ഉണ്ടാക്കിയതാണ് എന്നതു വ്യക്തം. ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ മറുപടി പ്രകാരം ടോള്‍പിരിവ് ആരംഭിച്ച് ആറു വര്‍ഷത്തിനുള്ളില്‍ 540 കോടി രൂപ കമ്പനി പിരിച്ചു കഴിഞ്ഞതായി പറയുന്നു. ഇപ്പോഴത്തെ ജീവിത നിലവാരസൂചികയും വരാനിരിക്കുന്ന ടോള്‍നിരക്ക് വര്‍ധനയും അനുസരിചചു തൃശൂര്‍ സെന്റ് തോമസ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി വി.എം. ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിലാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
ഇതുപ്രകാരം 2020-ല്‍ 1002 കോടി 19 ലക്ഷം രൂപയും, 2023-ല്‍ 1952 കോടി 36 ലക്ഷം രൂപയും കമ്പനി പിരിച്ചെടുക്കും. പ്രോജക്ട് എസ്റ്റിമേറ്റ് ഇല്ലാതെ ടോള്‍ പിരിക്കുന്നതു കമ്പനിക്ക് വന്‍ ലാഭമുണ്ടാക്കാനാണെന്നും കരാര്‍ കാലാവധി സംബന്ധിച്ച് പുനപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും തൃശൂര്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരാര്‍തുക പിരിച്ചു കഴിഞ്ഞ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ ടോള്‍പിരിവ് നിര്‍ത്തലാക്കിയ സര്‍ക്കാര്‍, ദേശീയപാതയിലെ ടോള്‍ പ്രശ്നത്തില്‍ നിയമനടപടിക്ക് തയാറാകണമെന്നും ടാജറ്റ് ആവശ്യപ്പെട്ടു.
ഇതുപോലെ ഗുഡ്ഗാവിലും നോയിഡയിലും ദേശീയ പാതയിലെ ടോള്‍പിരിവ് സുപ്രീം കോടതി നിര്‍ത്തലാക്കിയിരുന്നു. ടോള്‍ പിരിക്കുന്ന നിര്‍മാണക്കമ്പനിയുടെ കരാര്‍ ലംഘനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടായി ആറുമാസം കഴിഞ്ഞിട്ടും ദേശീയപാതയിലെ അനുബന്ധ സംവിധാനങ്ങളൊരുക്കാന്‍ കമ്പനി തയാറായിട്ടില്ല. ഹൈക്കോടതിയില്‍നിന്ന് കമ്പനി നേടിയ അനുകൂല വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നു പറഞ്ഞ മന്ത്രി ജി. സുധാകരന് വാക്കുപാലിക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications