പന്തീരങ്കാവ് യുഎപിഎ കേസ്; സുപ്രീം കോടതിയിൽ പോകും.. യുഎപിഎയ്ക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ
കോഴിക്കോട്; പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി ത്വാഹ ഫസൽ കൊച്ചിയിൽ എൻഐഎ കോടതിയിൽ കീഴടങ്ങി. കേസിൽ ത്വാഹയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉടൻ തന്നെ കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ത്വാഹ പറഞ്ഞു.
വീട്ടിൽ നിന്ന് എന്തൊക്കെയാണ് കണ്ടെടുത്തതെന്ന് തനിക്ക് അറിയില്ല. കുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല. സുപ്രീം കോടതിയെ സമീപിക്കാൻ തന്നെയാണ് തിരുമാനം. യുഎപിഎക്കെതിരെ ജനവികാരം ഉയരണമെന്നും ത്വാഹ മാധ്യമങ്ങളോട് പറഞ്ഞു.യുഎപിഎ കേസിൽ അറസ്റ്റിലായ ത്വാഹയുടേയും അലന്റേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതി സമർപ്പിച്ച അപ്പീലിലിയായിരുന്നു ഇന്നലെ കോടതി നടപടി. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയില്ല.
അലൻ ശുഹൈബിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കാൻ പര്യാപ്തമായ തെളിവ് അല്ല. പ്രതിയുടെ പ്രായവും മാനസിക സ്ഥിതിയും കണക്കിൽ എടുത്താണ് അലന്റെ ജാമ്യം തുടരാൻ അനുമതി നൽകിയതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം വീട്ടിൽ തിരച്ചിലിനെത്തിയപ്പോൾ രണ്ടാം പ്രതി താഹ നിരോധിത സംഘടനക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് കോടതി പറഞ്ഞ കോടതി പിടിയിലായ ശേഷവും താഹയുടെ ഭാഗത്ത് നിന്ന് ഉണഅടായ തുടർ പ്രവർത്തികൾ ആക്ഷേപകരമായിരുന്നുവെന്നും പ്രതികരിച്ചു.കേസിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ നടത്തണമെന്നും കോടതി വ്യക്തമാക്കി.
2019 നവംബറിൽ ഒന്നിനാണ് ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ, തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ശുഹൈബ് എന്നിവരെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.പിന്നീട് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് 10 മാസം ഇവർ ജയിലിലായിരുന്നു .സപ്തംബറിലാണ് കടുത്ത ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.
200ൽ അധികം ബിജെപി പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; പാർട്ടി വിട്ടത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ
എന്‍സിപിയുടെ യുഡിഎഫ് പ്രവേശനം ഉറപ്പ്; പക്ഷെ തന്ത്രം മാറ്റി കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡ് നേരിട്ടിറങ്ങും
Recommended Video