പാനൂർ ബോംബ് സ്ഫോടനം; മുഖ്യ ആസൂത്രകനായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പിടിയിൽ
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിൽ മുഖ്യസൂത്രധാരൻ പിടിയിൽയ ഡി വൈ എഫ് ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31) ആണ് പിടിയിലായത്. മറ്റൊരു പ്രതിയായ കെ അക്ഷയിയേയും (29) പോലീസ് കസ്റ്റഡിയിലെടുത്തു. തഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഇതോടെ സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി.
സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ (31) ഉൾപ്പെടെ 12 പ്രതികളാണുള്ളത്. ഷരിലാണ് കേസിലെ ഒന്നാംപ്രതി. അറസ്റ്റിലായവരിൽ ഷജിലിനെ കൂടാതെ മറ്റ് മൂന്ന് പേർ ഡി വൈ എഫ് ഐ പ്രവർത്തകരാണ്. അതേസമയം ബോംബ് നിർമാണത്തിന് പിന്നിൽ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുമാണെന്നാണ് പോലീസ് പറയുന്നത്.

സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷും കാപ്പ ചുമത്താൻ ശുപാർശ ചെയ്ത ദേവാനന്ദും ചേർന്ന് രണ്ട് സംഘങ്ങൾ ഇവിടുണ്ട്. പലപ്പോഴും ഇരുസംഘങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. മാർച്ച് എട്ടിന് കുയിമ്പിൽ ക്ഷേത്രോത്സവത്തിനിടെ ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാൻ ബോംബ് നിർമാണം തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ മുഴുവൻ പേർക്കും ബോംബ് നിർമ്മാണത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലൊരു സ്ഫോടനം ഉണ്ടായതും സ്വന്തം പാർട്ടി പ്രവർത്തകർ അറസ്റ്റിലായതുമെല്ലാം സി പി എമ്മിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്തു ഡി വൈ എഫ് ഐ പ്രവർത്തകർ പോയത് രക്ഷാപ്രവർത്തനത്തിനാണെന്നാണ് കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചത്. പാനൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ തെറ്റുകാരെന്ന് തെളിഞ്ഞാൽ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവർത്തകരെ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സംഘടന സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സ്‌ഫോടനം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ










Click it and Unblock the Notifications