ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ ഗ്രീഷ്മയുടെ പുതിയ നീക്കം, അമ്പരന്ന് ഷാരോണിന്റെ കുടുംബം
ന്യൂദല്‍ഹി: ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പുതിയ നീക്കവുമായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ. കഴിഞ്ഞ ആഴ്ചയാണ് ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലില്‍ ആയിരുന്ന ഗ്രീഷ്മ ഇതോടെ ഒരു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത് എന്ന ഉപാധികളടക്കം അംഗീകരിച്ച ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.
ഇപ്പോഴിതാ കേസില്‍ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് ഗ്രീഷ്മ. പുതിയ ആവശ്യവുമായി സുപ്രീംകോടതിയെ ആണ് ഗ്രീഷ്മ സമീപിച്ചിരിക്കുന്നത്. ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം എന്നാണ് ഗ്രീഷ്മയുടെ ആവശ്യം. അഭിഭാഷകന് ശ്രീറാം പാറക്കാട്ട് വഴിയാണ് ഗ്രീഷ്മ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിലാണ് കേസിന്റെ നടപടികള്‍ നടക്കുന്നത്.

ഇത് കന്യാകുമാരിലെ ജെ എം എഫ് സി കോടതിയിലേക്ക് മാറ്റണം എന്നാണ് ഹര്‍ജിയിലൂടെ ഗ്രീഷ്മ ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണം എന്ന് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മയും അമ്മാവനും ഹര്‍ജിയില്‍ പറയുന്നു. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. ഷാരോണ്‍ വധം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണം എന്നാണ് പ്രതികള്‍ പറയുന്നത്.
നിലവില്‍ നെയ്യാറ്റികര അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. എന്നാല്‍ കേസിലെ നടപടികള്‍ കേരളത്തില്‍ നടക്കുന്നത് പ്രതികള്‍ക്ക് ലഭിക്കേണ്ട നീതി ഉറപ്പാക്കാന്‍ തടസമാകും എന്നും കന്യാകുമാരിയില്‍ നിന്ന് വിചാരണ നടപടികള്‍ക്കായി കേരളത്തിലേക്ക് എത്തുന്നതിന് പ്രയോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
മറ്റൊരു വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായത്തില്‍ കീടനാശിനി കലര്‍ത്തിയായിരുന്നു ഗ്രീഷ്മ, ഷാരോണിനെ കൊലപ്പെടുത്തിയത്. മുന്‍പും ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചിരുന്നു. കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ നല്‍കിയായിരുന്നു ആദ്യശ്രമം.
എന്നാല്‍ ഇത് പാളിയതോടെയാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയത്. കേസില്‍ ഷാരോണ്‍ മരിച്ച് അധികം വൈകാതെ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ഗ്രീഷ്മ ബാത്റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന് നിര്‍മ്മല്‍ കുമാറും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയ്ക്ക് ജാമ്യം നല്‍കിയതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications