പശ്ചാത്താപമുണ്ടോയെന്ന് ചോദ്യം; ജയിലിന് പുറത്തെത്തിയ ഗ്രീഷ്മയുടെ പ്രതികരണം ഇങ്ങനെ
ആലപ്പുഴ: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പുറത്തിറങ്ങി. തിങ്കളാഴ്ച ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ ഇന്നലെയാണ് മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ഗ്രീഷ്മ പുറത്തിറങ്ങിയത്. റിലീസിംഗ് ഓര്‍ഡറുമായി മാവേലിക്കര കോടതിയില്‍ രാത്രിയോടെ അഭിഭാഷകരെത്തിയതോടെ വൈകീട്ട് ഗ്രീഷ്മ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്പെഷല്‍ സബ് ജയിലിലേക്ക് മാറ്റിയത് കഴിഞ്ഞ 15 നാണ്. അതേസമയം ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ ഗ്രീഷ്മയ്ക്ക് ചുറ്റും കൂടിയെങ്കിലും കൂടുതലൊന്നും പ്രതികരിക്കാന്‍ പ്രതി തയ്യാറായില്ല. അടുത്ത നടപടി കാര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനിക്കുമെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി.

അതിനിടെ തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം എന്നും എനിക്ക് നിങ്ങളോടൊന്നും പറയാനില്ല,' എന്നുമായിരുന്നു ഗ്രീഷ്മ പറഞ്ഞത്. ആവശ്യത്തില്‍ ഉറച്ച് നില്ക്കുകയാണോ എന്ന് ചോദ്യത്തോട് അത്കോടതിയില് ഉള്ള കാര്യമല്ലേ എന്നായിരുന്നു ഗ്രീഷ്മയും കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞത്.
ചെയ്തതില്‍ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറാകാതെ ഗ്രീഷ്മ കാറില്‍ കയറി പോകുകയായിരുന്നു. 2022 ഒക്ടോബറിലായിരുന്നു ഗ്രീഷ്മ കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. പുതിയ വിവാഹം കഴിക്കാനായി ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൃത്യം ആസൂത്രണം ചെയ്തത്. തമിഴ്നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് ഒക്ടോബര്‍ 14 നാണ് ഗ്രീഷ്മ ഷാരോണിന് വിഷം കലര്‍ത്തിയ കഷായം കൊടുത്തത്.
അസ്വസ്ഥത അനുഭവപ്പെട്ട ഷാരോണ്‍ ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഒക്ടോബര്‍ 31 നാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് മുമ്പും ഷാരോണിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഒരിക്കല്‍ ജ്യൂസില്‍ പാരസെറ്റമോള്‍ കലര്‍ത്തി ഗ്രീഷ്മ കൃത്യം ആസൂത്രണം ചെയ്തിരുന്നു. അന്നും അസ്വസ്ഥകള്‍ പ്രകടിപ്പിച്ച ഷാരോണിനെ ആശുപത്രിയിലാക്കിയെങ്കിലും രക്ഷപ്പെട്ടു.
ഇതിന് ശേഷമാണ് കഷായത്തില്‍ വിഷം നല്‍കിയത്. സംഭവം അറിഞ്ഞ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെ ഇവരെ കൂട്ടുപ്രതികളാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാള് ജാമ്യവും അടക്കം ഉപാധികളോടെയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കോടതിയില്‍ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം പ്രതി ഹാജരാകണം എന്നും നിലവിലെ വിലാസവും ഫോണ്‍ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്നും വ്യവസ്ഥയുണ്ട്. വിചാരണയില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications