മകൻ എല്ലാ ലഹരിക്കും അടിമ!ലഹരി ഉപയോഗിച്ച് വന്നാൽ ക്രൂര പീഡനം!സഹികെട്ട മാതാപിതാക്കൾ തീരുമാനിച്ചുു!
കൊടവിളാകത്ത് പറങ്കിമാംവിളവീട്ടിൽ ശ്രീധരൻ- സരസ്വതി ദമ്പതികളുടെ മകൻ സന്തോഷിനെയാണ് തലയ്ക്ക് പുറകിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുമുണ്ടായിരുന്നു.
പാറശ്ശാല: പാറശ്ശാലയ്ക്ക് സമീപം യുവാവിനെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകൾ അഴിയുന്നു. യുവാവിനെ കൊലപ്പെടുത്തിയത് മാതാപിതാക്കളാണെന്ന് പോലീസ്. വ്യക്തമായ ആസൂത്രണത്തോടെയാണ് മാതാപിതാക്കൾ മകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പാറശ്ശാല നെടുവാൻവിളയിൽ വെള്ളിയാഴ്ചയാണ് യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടവിളാകത്ത് പറങ്കിമാംവിളവീട്ടിൽ ശ്രീധരൻ- സരസ്വതി ദമ്പതികളുടെ മകൻ സന്തോഷിനെയാണ് തലയ്ക്ക് പുറകിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുമുണ്ടായിരുന്നു. സംഭവത്തിൽ മാതാപിതാക്കളെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

കൊലപാതകം ശല്യം സഹിക്കാൻ വയ്യാതെ
കഞ്ചാവിനും മറ്റ് ലഹരികൾക്കും അടിമയായ മകന്റെ ശല്യം സഹിക്കാനാകാതെയാണ് മകനെ കൊലപ്പെടുത്തിയതെന്നാണ് കൊല്ലപ്പെട്ട സന്തോഷിന്റെ മാതാവ് സരസ്വതി പോലീസിൽ നൽകിയ മൊഴി. കൊല്ലുന്നതിനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കിയിരുന്നതായും ഇവർ സമ്മതിച്ചു.

എല്ലാ ലഹരിക്കും അടിമ
ലഹരി വസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി ഇയാൾ നിരന്തരം വീട്ടിൽ ബഹളം വയ്ക്കുകയും മാതാപിതാക്കളെ ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതിൽ സഹികെട്ടാണ് മാതാപിതാക്കൾ തന്നെ ഇങ്ങനെയൊരു കടുംകൈ ചെയ്തത്.

പോലീസില്‍ പരാതി
ലഹരി ഉപയോഗിച്ച് നിരന്തരം ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്ത സന്തോഷിനെതിരെ പിതാവ് ശ്രീധരൻ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നിട്ടും സന്തോഷിന്റെ ഉപദ്രവത്തിന് കുറവുണ്ടായില്ല.

പീഡനത്തിന് അറുതി വരുത്താൻ
കൊലപാതകം നടന്ന ദിവസവും സന്തോഷ് 80 രൂപയുമായി കഞ്ചാവ് വാങ്ങുന്നതിനായി പോയിരുന്നു. അതിനു ശേഷം 9 മണിക്ക് തിരിച്ചെത്തിയ ഇയാൾ ലഹരി ഗുളിക വാങ്ങുന്നതിന് വീട്ടുകാരോട് 100 രൂപ ആവശ്യപ്പെട്ടിരുന്നു. സന്തോഷിന്റെ പീഡനത്തിന് അറുതി വരുത്താൻ വീട്ടുകാർ ഇതോടെ തീരുമാനിക്കുകയായിരുന്നു.

മുൻ നിശ്ചയിച്ച പ്രകാരം
മുൻ നിശ്ചയിച്ച പ്രകാരം ആസിഡും കമ്പിപ്പാരയുമായി മാതാപിതാക്കൾ കരുതി ഇരുന്നു. സന്തോഷ് വരുമ്പോൾ അറിയിക്കണമെന്നും പുറത്ത് ഇറങ്ങരുതെന്നും വീട്ടിലുണ്ടായിരുന്ന ഇളയ മകനോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സന്തോഷ് എത്തിയപ്പോഴായിരുന്നു ആക്രമണം.

ആദ്യം ആസിഡ് ഒഴിച്ചു, പിന്നെ തലയ്ക്കടിച്ചു
ആദ്യം ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതോടെ തറയിൽ വീണ സന്തോഷിന്റെ തലയിൽ കമ്പിപ്പാര കൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്നാണ് ഇയാൾ മരിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.

കൊലപാതകത്തിന് മുമ്പും ആക്രമണം
കൊലപാതകം നടക്കുന്നതിന് മുമ്പ് വ്യാഴാഴ്ച വൈകിട്ടും സന്തോഷ് പിതാവ് ശ്രീധരനെ ഉപദ്രവിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച ഓട്ടോ ഡ്രൈവറായ ശ്രീധരനെ സവാരിക്ക് വിളിക്കാൻ വന്നയാളാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications