പികെ ശശിക്കെതിരെ നടപടിയെടുക്കുന്നത് സിപിഎം നീട്ടിവെച്ചു...... കടുത്ത നടപടിയുണ്ടാവില്ല!!
തിരുവനന്തപുരം: പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടി എടുക്കുന്നത് സിപിഎം നീട്ടി വെച്ചു. വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ല. അതേസയം ഈ മാസം 26ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. പികെ ശശിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂരില്‍ നടക്കുന്ന ജാഥ സമാപിച്ച ശേഷം തീരുമാനമെടുക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. 25നാണ് ജാഥ സമാപിക്കുന്നത്. എകെ ബാലനും പികെ ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം റിപ്പോര്‍ട്ടിനെ കുറിച്ച് സമിതിയില്‍ പരാമര്‍ശമുണ്ടായെങ്കിലും കാര്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല.
ശബരിമല വിഷയം, സ്ത്രീ മുന്നേറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പികെ ശശി ജാഥ സംഘടിപ്പിക്കുന്നത്. ഇത് പ്രാധാന്യമേറിയ വിഷയങ്ങളായതിനാല്‍ ഇപ്പോള്‍ നടപടിയെടുത്ത് ആ പ്രതിച്ഛായ ഇല്ലാതാക്കേണ്ടെന്നാണ് സിപിഎം നിലപാട്. അതോടൊപ്പം പാര്‍ട്ടിക്കുള്ളിലും പുറത്തും ശശിക്കെതിരെ നടപടിയെടുക്കുന്നത് വലിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സമിതി കരുതുന്നത്. അതേസമയം അന്വേഷണ സമിതി കണ്ടെത്തിയത് ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്നാണ്. എന്നാല്‍ കടുത്ത നടപടി ശശിക്കെതിരെ ഉണ്ടാവില്ലെന്നാണ് സൂചന. പരമാവധി കീഴ്ഘടകത്തിലേക്ക് തരംതാഴ്ത്തുകയാണ് ഉണ്ടാവുക. നടപടി വൈകുന്നതിലുള്ള അതൃപ്തി പരാതിക്കാരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പരാതിക്കാരിയെ കൂടി തൃപ്തിപ്പെടുത്തുന്ന നടപടിയാവും ഉണ്ടാവുക.
സുരേന്ദ്രന്‍ അഴിക്കുളളില്‍ തന്നെ; റിമാന്‍ഡ് 14 ദിവസത്തേക്ക്, നെഞ്ച് വേദനിക്കില്ലെന്ന് സുരേന്ദ്രന്‍
അർജുൻ യഥാർത്ഥത്തിൽ ആരാണ്? ബാലഭാസ്കറിന് പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി സാമ്പത്തിക ഇടപാട്, ദുരൂഹത