പയ്യാവൂർ- കുന്നത്തൂർപാടി- കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് 60 കോടി;മലയോരമേഖലയ്ക്ക് കരുത്താകും
പയ്യാവൂർ- കുന്നത്തൂർപാടി- കാഞ്ഞിരക്കൊല്ലി റോഡ് വികസനത്തിന് 60 കോടി അനുവദിച്ചതായി ജോണ്‍ ബ്രിട്ടാസ് എംപി. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും തുകകൾ അനുവദിക്കുന്നതിനു വേണ്ടി കേരള സർക്കാർ അയച്ചു കൊടുത്ത റോഡുകളുടെ ലിസ്റ്റിൽ നിന്നും 39 പദ്ധതികൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. അത്തരത്തിൽ അനുമതി നൽകിയ പദ്ധതികളിലൊന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. സാഗി പദ്ധതി പ്രകാരം താൻ ദത്തെടുത്ത പഞ്ചായത്ത് കൂടിയാണ് പയ്യാവൂരെന്നും റോഡ് വികസനം മലയോരമേഖലയുടെ വികസനത്തിനും ഇതൊരു നാഴികക്കല്ലാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ-'കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രത്യേകിച്ച് പയ്യാവൂർ, ഉളിക്കൽ പഞ്ചായത്ത് നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡ് വികസനം. ദീർഘ നാളത്തെ കാത്തിരിപ്പിനും നിരന്തരമായ ഇടപെടലുകൾക്കും ശേഷം സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് ഈ റോഡ് വികസിപ്പിക്കുന്നതിന് 60 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള അനുമതി കത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയം 28.01.2026ന് കേരള സർക്കാരിന് അയച്ചു. സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും തുകകൾ അനുവദിക്കുന്നതിനു വേണ്ടി കേരള സർക്കാർ അയച്ചു കൊടുത്ത റോഡുകളുടെ ലിസ്റ്റിൽ നിന്നും 39 പദ്ധതികൾക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. അത്തരത്തിൽ അനുമതി നൽകിയ 39 എണ്ണത്തിൽ 17-ാമത്തെതാണ് പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡ്. പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും എന്നുമാത്രമല്ല മലയോരമേഖലയുടെ വികസനത്തിനും ഇതൊരു നാഴികക്കല്ലാകും.

കേന്ദ്ര ഗവൺമെന്റിന്റെ തന്നെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി) പദ്ധതി പ്രകാരം ഓരോ എംപിക്കും ഏതാനും ഗ്രാമങ്ങളെ ദത്തെടുത്ത് വികസിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഈ സാഗി പദ്ധതി പ്രകാരം കണ്ണൂർ ജില്ലയിൽ ഞാൻ ദത്തെടുത്ത രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് പയ്യാവൂർ ഗ്രാമപഞ്ചായത്ത്. സാഗി പദ്ധതിക്ക് കീഴിൽ ദത്തെടുക്കപ്പെടുന്ന ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ച് വില്ലേജ് ഡവെലപ്പ്മെന്റ് പ്ലാൻ (VDP) തയ്യാറാക്കി അംഗീകരിച്ച് ആയതിൽ വിവരിക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. സാഗി പദ്ധതി പ്രകാരം ഇത്തരത്തിൽ അംഗീകരിക്കുന്ന വില്ലേജ് ഡവെലപ്പ്മെന്റ് പ്ലാനിൽ ഉൾപ്പെടുന്ന പദ്ധതികൾക്ക് എല്ലാ കേന്ദ്രപദ്ധതികളിലും പ്രവർത്തികളിലും പ്രത്യേക മുൻഗണന നൽകണമെന്നാണ് കേന്ദ്രം തന്നെ അനുശാസിക്കുന്നത്. ആയതിനാൽ പയ്യാവൂർ പഞ്ചായത്തിൽ സാഗി പദ്ധതി പ്രകാരം ഏറ്റെടുത്ത് നടത്തേണ്ട പ്രവൃത്തികളെ കുറിച്ചുള്ള ചർച്ച തുടങ്ങിയപ്പോൾ തന്നെ ആദ്യം മുൻഗണന നൽകിയത് പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി-മണിക്കടവ്-നുച്യാട് റോഡ് സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര സഹായത്തോടെ വികസിപ്പിക്കുക എന്നതായിരുന്നു. അതുകൊണ്ട് തന്നെ വില്ലേജ് ഡവെലപ്പ്മെന്റ് പ്ലാനിൽ ഈ റോഡ് വർക്ക് CRIFന് കീഴിൽ ഉൾപ്പെടുത്തുകയും അംഗീകരിച്ച VDPയുടെ പകർപ്പ് സഹിതം കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് ഞാൻ കത്തുകൾ അയക്കുകയും പലതവണ അദ്ദേഹത്തെ നേരിട്ട് കണ്ട് ഈ റോഡിന്റെ വികസനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
ശ്രീ നിതിൻ ഗഡ്കരി കേന്ദ്ര ഗ്രാമവികസന മന്ത്രിയായിരുന്ന കാലയളവിലാണ് സാഗി പദ്ധതി ആരംഭിച്ചത് എന്നതിനാൽ തന്നെ പ്രസ്തുത പദ്ധതിയുടെ പ്രധാന വ്യവസ്ഥയായ മറ്റ് കേന്ദ്ര പദ്ധതികളിൽ മുൻഗണന നൽകണമെന്ന വ്യവസ്ഥ പരിഗണിച്ച് അദ്ദേഹം ഇപ്പോൾ ചുമതല വഹിക്കുന്ന ഉപരിതല ഗതാഗത വകുപ്പിന് കീഴിൽ വരുന്ന CRIF പദ്ധതിക്ക് കീഴിൽ പ്രസ്തുത റോഡിന് മുൻഗണന നൽകണമെന്ന എന്റെ ആവശ്യം വസ്തുതാപരമായി ശരിയാണെന്ന് നേരിൽ കണ്ടപ്പോൾ തന്നെ അദ്ദേഹം സമ്മതിക്കുകയും പ്രസ്തുത ആവശ്യം അനുഭാവപുർവ്വം പരിഗണിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നതാണ്.
എന്നാൽ CRIF ഫണ്ട് കേരളത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒന്ന് രണ്ട് കൊല്ലങ്ങളായി ഉണ്ടായിരുന്ന ചില പ്രായോഗിക തടസങ്ങൾ ചൂണ്ടിക്കാട്ടി CRIF ഫണ്ട് അനുവദിക്കുന്നത് മാറ്റി വെച്ചുകൊണ്ടിരിക്കുകയായിരുന്നു. CRIFന് കീഴിൽ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് Bank of Sanctioned Works Ratio പ്രകാരം അനുവദനീയമായ പരിധി കഴിഞ്ഞു എന്നും മറ്റുമുള്ള സാങ്കേതിക കാരണങ്ങളായിരുന്നു ഇത്. കേന്ദ്രമന്ത്രിയെ കണ്ടപ്പോൾ ഈ വിഷയത്തിലും പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കേരള സർക്കാരും ഈ വിഷയം നിരവധി തവണ ഉന്നയിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി- മണിക്കടവ്-നുച്യാട് റോഡ് ഉൾപ്പെടെയുള്ള 39 പദ്ധതികൾക്ക് സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും തുകകൾ അനുവദിച്ചത്.
പ്രസിദ്ധമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന പയ്യാവൂരിൽ നിന്നും തീർത്ഥാടന കേന്ദ്രമായ കുന്നത്തൂർ പാടി വഴി കണ്ണൂരിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും തുടർന്ന് നുച്യാട് വരെയും നീളുന്ന ഈ റോഡ് മെക്കാഡം ചെയ്ത് ഉയർന്ന നിലവാരത്തിൽ യാഥാർത്ഥ്യമാക്കുന്നതോടു കൂടി കണ്ണൂർ ജില്ലയുടെ കിഴക്കൻ മേഖലയുടെ ടൂറിസം രംഗത്തെ വൻകുതിച്ചു ചാട്ടത്തിനു മാത്രമല്ല തീർത്ഥാടന കേന്ദ്രങ്ങൾക്കും കൂടുതൽ സഹായകരമാകും'.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications