Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങി എത്തുന്നു? എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ഓഫർ

തിരുവനന്തപുരം: മാണി സി കാപ്പന്‍ എംഎല്‍എ എന്‍സിപിയിലേക്ക് മടങ്ങി എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കാപ്പന് എന്‍സിപി നേതൃത്വം മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പാലാ സീറ്റിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്നാണ് മാണി സി കാപ്പന്‍ എന്‍സിപി വിട്ടത്. പാലായില്‍ കാപ്പന്‍ വിജയിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനിപ്പുറത്തുളള കാപ്പന്റെ മടങ്ങി വരവ് നിര്‍ണായകമാണ്.

1

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ആണ് മാണി സി കാപ്പനെ തിരികെ പാര്‍ട്ടിയിലേക്ക് എത്തിക്കാനുളള ചരടുവലികള്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാണി സി കാപ്പനുമായി പിസി ചാക്കോ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും മാണി സി കാപ്പന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ചര്‍ച്ചയുടെ കാര്യം കാപ്പന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

2

നിലവില്‍ എകെ ശശീന്ദ്രന്‍ വഹിക്കുന്ന വനംവകുപ്പ് മന്ത്രി സ്ഥാനം തിരിച്ച് എത്തിയാല്‍ മാണി സി കാപ്പന് നല്‍കാം എന്നതാണ് പിസി ചാക്കോയുടെ ഓഫര്‍. കാപ്പനും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് സൂചന. എന്നാല്‍ എന്‍സിപിയില്‍ തിരഞ്ഞെടുപ്പ് സമയത്തുളള ധാരണ മന്ത്രി സ്ഥാനം എകെ ശശീന്ദ്രനും തോമസ് കെ തോമസിനും ഇടയില്‍ രണ്ടര വര്‍ഷം വീതം വീതം വെയ്ക്കാന്‍ ആയിരുന്നു.

3

അതുകൊണ്ട് തന്നെ മാണി സി കാപ്പന്റെ മടങ്ങി വരവും മന്ത്രിസ്ഥാനവും എന്‍സിപിയില്‍ ആഭ്യന്തര കലാപത്തിന് തുടക്കമിട്ടേക്കും. മാണി സി കാപ്പനും എകെ ശശീന്ദ്രനും എന്‍സിപിയില്‍ രണ്ട് പക്ഷത്തായിരുന്നു. എന്നാല്‍ കാപ്പന് മന്ത്രി സ്ഥാനം നല്‍കുകയാണെങ്കില്‍ ശശീന്ദ്രന് എന്‍സിപി സംസ്ഥാന അധ്യക്ഷ പദവി നല്‍കിയാകും നേതൃത്വം തണുപ്പിക്കുക. നിലവിലെ സംസ്ഥാന അധ്യക്ഷനായ പിസി ചാക്കോയ്ക്ക് രാജ്യസഭാ സീറ്റിലേക്കാണ് നോട്ടം.

4

രാജ്യസഭാ സീറ്റ് പിസി ചാക്കോയ്ക്ക് ലഭിക്കുന്നതിന് വേണ്ടി ശരദ് പവാര്‍ ഇടപെടലുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം ഇടതുമുന്നണിക്ക് അവകാശപ്പെട്ടതാണ്. സീറ്റിന് വേണ്ടി എല്‍ഡിഎഫ് ഘടകകക്ഷികളായ സിപിഐയും ലോക് താന്ത്രിക് ജനതാദളും അടക്കം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഒരു സീറ്റ് പിസി ചാക്കോയ്ക്ക് ഉറപ്പാക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തി.

5

എന്നാല്‍ രാജ്യസഭാ സീറ്റ് സംബന്ധിച്ചുളള തീരുമാനം പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെതാണ് എന്നാണ് യെച്ചൂരി നല്‍കിയ മറുപടി. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായും ശരദ് പവാര്‍ ഇക്കാര്യം ചര്‍ച്ച നടത്തിയേക്കും. അതേസമയം മാണി സി കാപ്പനെ തിരിച്ച് എത്തിക്കുന്നതില്‍ എല്‍ഡിഎഫ് നിലപാട് പ്രധാനമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാപ്പന്‍ അക്ഷരാര്‍ത്ഥത്തില്‍ നാണം കെടുത്തിയിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
    6

    കെഎം മാണിയുടെ കോട്ടയായിരുന്ന പാലാ മണ്ഡലം മാണി സി കാപ്പനാണ് ഇടതുപക്ഷത്തേക്ക് എത്തിച്ചത്. എന്നാല്‍ പിന്നീട് യുഡിഎഫില്‍ നിന്നും ഇടത് ക്യാമ്പിലേക്ക് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പാലാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുളള തീരുമാനത്തില്‍ കാപ്പന്‍ ഇടഞ്ഞു. എന്‍സിപി വിട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിച്ച് പാലായില്‍ ജയിച്ചത് ഇടതുപക്ഷത്തിന് വലിയ ക്ഷീണമായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+