കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ബന്ധത്തില്‍ പിസിക്ക് വീണ്ടും തിരിച്ചടി; യുഡിഎഫിനൊപ്പമെന്ന് പഞ്ചായത്ത് പ്രസിഡന്‍റും അംഗവും

  • By
Google Oneindia Malayalam News

പൂഞ്ഞാര്‍: ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് പൂഞ്ഞാര്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജോര്‍ജ്ജിന്‍റെ ചുവടുമാറ്റം. എന്നാല്‍ പിസി ജോര്‍ജ്ജിന്‍റെ എന്‍ഡിഎ പ്രവേശനത്തിനെതിരെ തുടക്കം മുതല്‍ തന്നെ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. നേതാക്കള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ജനപക്ഷം രണ്ടായി പിളരുന്ന സാഹചര്യം വരെയുണ്ടായി.

<strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍</strong>വീണ്ടും നടുങ്ങി നായിഡു, നാല് എംപിമാര്‍ക്ക് പിന്നാലെ മുന്‍ എംഎല്‍എ ബിജെപിയില്‍

ഇപ്പോള്‍ പിസിയുടെ എന്‍ഡിഎ അനുകൂല നിലപാടിനെ തള്ളി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. പിസിയെ തളളി തിടനാട് പഞ്ചായത്ത് പ്രസിഡന്‍റും പഞ്ചായത്ത് അംഗവും യുഡിഎഫില്‍ ചേര്‍ന്നു. വിശദാംശങ്ങളിലേക്ക്

 എന്‍ഡിഎ ബന്ധം

എന്‍ഡിഎ ബന്ധം

ബിജെപിയുമായി സഖ്യം ചേരാനുള്ള പിസി ജോര്‍ജ്ജിന്റെ നീക്കത്തിനിതെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനപക്ഷത്തില്‍ ശക്തമായ എതിര്‍പ്പാണ് തുടക്കം മുതല്‍ തന്നെ രൂപം കൊണ്ടത്. പിസി ജോര്‍ജ്ജ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനം.ന്യൂനപക്ഷങ്ങളുടെ അടക്കം വലിയ പിന്തുണയോടെയാണ് പൂഞ്ഞാറില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നിരിക്കെ ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇല്ലാതാക്കുമെന്നും നേതാക്കള്‍ പിസിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 പ്രസിഡന്‍റും അംഗവും

പ്രസിഡന്‍റും അംഗവും

എന്നാല്‍ എന്‍ഡിഎ ബന്ധം തുടര്‍ന്ന പിസിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ മൂന്നാമതെത്തി. ഇതോടെ പിസിയെ എന്‍ഡിഎയേയും തഴഞ്ഞ മട്ടാണ്. ഇതിനിടെയാണ് ജനപക്ഷം അംഗങ്ങളുടെ യുഡിഎഫിലേക്കുള്ള ചുവടുമാറ്റം. തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് ലീന ജോര്‍ജ്ജും ഏഴാം വാര്‍ഡ് അംഗം മേഴ്സി ജോസഫുമാണ് യുഡിഎഫില്‍ ചേര്‍ന്നത്.

 മതേതര നിലപാട്

മതേതര നിലപാട്

കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥികളായി ജയിച്ചവരാണ് ഇരുവരും. സെക്കുലര്‍, ജനപക്ഷം സെക്കുലര്‍ ആയതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഇരുവരുടേയും നീക്കം. മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നതുകൊണ്ടാണ് യുഡിഎഫിനൊപ്പം ചേര്‍ന്നതെന്ന് ഇരുവരും പ്രതികരിച്ചു. ജനപക്ഷത്തിന് സ്വാധീനമുള്ള പഞ്ചായത്താണിത്. കേരള കോണ്‍ഗ്രസിലേയും കോണ്‍ഗ്രസിലേയും രണ്ട് പേരുടേയും ജനപക്ഷത്തിലെ നാല് പേരുടേയും പിന്തുണയോടെയാണ് ലീന ജോര്‍ജ്ജ് പ്രസിഡന്‍റായത്.

സിപിഎമ്മും കോണ്‍ഗ്രസും

സിപിഎമ്മും കോണ്‍ഗ്രസും

കഴിഞ്ഞ ദിവസം പുഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പിസി ജോര്‍ജ്ജിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചതോടെ പഞ്ചായത്ത് ഭരണം ജനപക്ഷത്തിന് നഷ്ടമായിരുന്നു. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെ വിജയിക്കുകയും ജനപക്ഷത്തിന് ഭരണം നഷ്ടപ്പെടുകയുമായിരുന്നു.

 ബന്ധം ഉപേക്ഷിച്ചു

ബന്ധം ഉപേക്ഷിച്ചു

14 അംഗ തെക്കേക്കര പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡ‍ിഎഫിന് 5, കോണ്‍ഗ്രസിന് 2, കേരള കോണ്‍ഗ്രസിന് 2, ജനപക്ഷത്തിന് 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. നേരത്തെ സിപിഎം-ജനപക്ഷം ധാരണയിലായിരുന്നു പഞ്ചായത്ത് ഭരണം നടന്നിരുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതോടെ സിപിഎം ബന്ധം ജനപക്ഷം അവസാനിപ്പിക്കുകയായിരുന്നു.

<strong>താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യും! എസ്എഫ്ഐക്കെതിരെ പ്രതിഷേധം</strong>താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യും! എസ്എഫ്ഐക്കെതിരെ പ്രതിഷേധം

<strong>ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്</strong>ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്

English summary
PC George gets another blow, 2 more Janapaksham members joins UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X