കോടതിയിൽ കീഴടങ്ങി പിസി ജോർജ്; എത്തിയത് ബിജെപി പ്രവർത്തകർക്കൊപ്പം
കോട്ടയം: ചാനൽ ചർച്ചക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എ യുമായ പി സി ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ ബി ജെ പി പ്രവർത്തകർക്കൊപ്പം എത്തിയാണ് ജോർജ് കീഴടങ്ങിയത്. ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇന്ന് വീട്ടിലെത്തിയിരുന്നു. ഇതിനിടയിൽ നാടകീയമായിട്ടായിരുന്നു ജോർജ് കോടതിയിൽ കീഴടങ്ങിയത്.
നേരത്തേ പിസി ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ജോർജ് ഒളിവിൽ പോയി. ശനിയാഴ്ച മുതൽ പലതവണ ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയെങ്കിലും ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഇതിനിടയിൽ ഹാജരാകാൻ രണ്ട് ദിവസത്തെ സാവാകാശം ജോർജ് തേടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ ഇത് സംബന്ധിച്ച കത്തിന് പോലീസ് മറുപടി നൽകിയിരുന്നില്ല. ഇന്ന് രാവിലേയും ഒരു സംഘം പോലീസ് ജോർജിന്റെ വീട്ടിലെത്തിയിരുന്നു. ഇതോടെ ബി ജെ പി പ്രവർത്തകർ വലിയ പ്രതിഷേധമാണ് തീർത്തത്. ഇതിനിടയിലാണ് നേതാക്കള്‍ക്കൊപ്പം മജിസ്ട്രേറ്റിന് മുന്നിൽ പിസി ജോർജ് നേരിട്ട് ഹാജരായത്.

ജനവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവർ കൊന്നു. മുസ്ലിങ്ങൾ പാകിസ്‌ഥാനിലേക്ക് പോകൂവെന്നാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. പരാമർശത്തിൽ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്.
അതേസമയം നേരത്തേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അതിരൂക്ഷവിമർശനമാണ് ഹൈക്കോടതി ജോർജിനെതിരെ ഉയർത്തിയത്.
മുപ്പതുവര്‍ഷത്തോളം എം എല്‍ എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചത്. എന്നാൽ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വീണ്ടും വിദ്വേഷ പരാമർശം ജോർജ് നടത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തേയും മതവിദ്വേഷ പരാമർശങ്ങളുടെ പേരിൽ നിയമനടപടികൾ പി സി ജോർജ് നേരിട്ടിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications