വീട്ടിലേക്കുള്ള യാത്രക്കിടെ മദനിക്ക് ദേഹാസ്വാസ്ഥ്യം, ആംബുലന്‍സില്‍ ഛര്‍ദ്ദിച്ചു; ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെത്തിയ പി ഡി പി ചെയര്മാന് അബ്ദുള്‍ നാസിര്‍ മദനിക്ക് ദേഹാസ്വാസ്ഥ്യം. വൈകീട്ട് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഏഴ് മണിയോടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇവിടെ നിന്ന് കൊല്ലം മൈനാകപള്ളിയിലുള്ള വീട്ടിലേക്കുള്ള യാത്രക്കിടെയാണ് മദനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഇതോടെ ചികിത്സയ്ക്കായി മദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ ഏറെ ക്ഷീണിതനായിരുന്നു മദനി. എങ്കിലും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് മദനി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. യാത്രാമധ്യേ ആലുവയില്‍ വെച്ചാണ് മദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് മദനി. ഇന്ന് ആശുപത്രിയില്‍ തങ്ങണം എന്നാണ് മദനിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അസുഖബാധിതനായതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ആംബുലന്‍സിലായിരുന്നു അന്‍വാര്‍ശ്ശേരിയിലേക്കുള്ള മദനിയുടെ യാത്ര.
ഡോക്ടറും ഒരു ആരോഗ്യ പ്രവര്‍ത്തകനും ആംബുലന്‍സില്‍ മദനി അനുഗമിച്ചിരുന്നു. ഇതിനിടെ ആംബുലന്‍സില്‍ വെച്ച് അദ്ദേഹം ഛര്‍ദിച്ചു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. 12 ദിവസം കേരളത്തില്‍ തങ്ങാനാണ് മദനിക്ക് കോടതിയില്‍ നിന്ന് അനുമതി ലഭിച്ചത്. ഇതിന് മുമ്പ് 2018 ലായിരുന്നു മദനി കേരളത്തിലെത്തിയത്.
അതേസമയം രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും അദ്ദേഹം ബെംഗളൂരുവില്‍ വെച്ച് പറഞ്ഞിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മദനിയെ പി ഡി പി പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് എതിരേറ്റത്. ഇളയ മകന് സലാഹുദ്ദീന് അയ്യൂബി, പി ഡി പി സംസ്ഥാന നേതാക്കളായ അഡ്വ. മുട്ടം നാസര്‍, വര്‍ക്കല രാജ്, വി എം അലിയാര്, മുഹമ്മദ് ബിലാല്‍ മുജീബുറഹ്മാന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഭാര്യ സൂഫിയ മദനി, പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, നേതാക്കളായ നൗഷാദ് തിക്കോടി, സലിം ബാബു, ഷാംനവാസ്, അഷ്റഫ് കാക്കനാട്, ഹസന്, മുബഷിര്‍ തുടങ്ങിയവര്ക്കൊപപ്പമാണ് അബ്ദുള്‍ നാസര്‍ മദനി നെടുമ്പാശ്ശേരിയില്‍ എത്തിയത്. അതേസമയം തനിക്കെതിരെ കള്ളക്കേസാണ് ചുമത്തിയിരിക്കുന്നത് എന്ന് മദനി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications