കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീര്മേട് കസ്റ്റഡി മരണം; എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

  • By
Google Oneindia Malayalam News

ഇടുക്കി: പീരുമേട് കസ്റ്റഡി മരണ കേസില്‍ ഉള്‍പ്പെട്ട രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ സാബു, സിപിഒ സജീവ് ആന്‍റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇരുവരേയും ഇന്ന് രാവിലെയോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു.

peerumedpolice

ക്രൈബ്രാഞ്ച് സംഘം ഇന്നലെ വൈകീടോടെ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൂക്കുപാലത്ത് സ്വകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതി രാജ്കുമാര്‍ കഴിഞ്ഞ 21 നാണ് പീര്മേട് സബ് ജയിലില്‍ കഴിയവെ മരിച്ചത്. ന്യൂമോണിയയാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മര്‍ദ്ദനത്തിലുണ്ടായ ആന്തര മുറിവുകളാണെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

<strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍</strong>രാഹുലിന്‍റെ തന്ത്രം ഫലിച്ചു, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുതിയ അധ്യക്ഷന്‍

സംഭവത്തില്‍ ഇതുവരെ ഏഴ് പോലീസുകാരെ സസ്പെന്‍റ് ചെയ്തിരുന്നു. അഞ്ച് പേരെ സ്ഥാലം മാറ്റുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ കുറ്റക്കാരണെങ്കില്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

<strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം</strong>കോണ്‍ഗ്രസിന്‍റെ മറുതന്ത്രം! അഞ്ച് ബിജെപി എംഎല്‍എമാരെ ബന്ധപ്പെട്ടു, നിര്‍ണായകം

English summary
Peerumed custody death; murder charge against SI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X