'കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനും മരണ നഷ്ട പരിഹാരത്തിനും കാത്തിരിപ്പ്'; സർക്കാറിന് കാലതാമസമോ?
'കോവിഡ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനും മരണ നഷ്ട പരിഹാരത്തിനും കാത്തിരിപ്പ്'; സർക്കാറിന് കാലതാമസമോ?
തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഇടപെടലിൽ ഇഴഞ്ഞ് നിന്ന കോവിഡ് മരണ നഷ്ട പരിഹാര വിതരണം സംസ്ഥാനത്ത് വീണ്ടും തുടങ്ങി. ഈ ഇടപെടലിൽ നഷ്ട പരിഹാരം കിട്ടിയവരുടെ എണ്ണം 548 ൽ നിന്ന് 2050 ആയി ഉയർന്നു.
അവധി ദിവസത്തെ പ്രവർത്തനവും പ്രത്യേക ക്യാംപുകളും കൊണ്ട് നഷ്ട പരിഹാരം കിട്ടിയവരുടെ എണ്ണം ഉയർന്നത്. ആരോഗ്യ വകുപ്പിൽ രേഖകളിലെ കാല താമസവും വകുപ്പുകളുടെ ഏകോപന കുറവും ഇപ്പോഴും തടസ്സമായി നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് നഷ്ട പരിഹാരം ലഭിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധവ് ഉണ്ടായത്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന കണക്കുകൾ ഇങ്ങനെ :-
അവധി ദിവസവും പ്രവർത്തിച്ച് അപേക്ഷകൾ സ്വീകരിക്കുമ്പോൾ 10,777 അപേക്ഷകളിൽ 548 പേർക്ക് മാത്രമായിരുന്നു നഷ്ട പരിഹാരം ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അപേക്ഷകളുടെ എണ്ണം 12,726 ആയി ഉയർന്നു എന്ന് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു. 7774 എണ്ണം അംഗീകരിച്ചു.
2050 പേർക്ക് ഇതോടെ തുകയും നൽകി കഴിഞ്ഞു. എന്നാൽ, വകുപ്പിലെ നടപടി ക്രമങ്ങളിൽ 1418 പരാതികളും ഉയർന്നിട്ടുണ്ട്. അതേ സമയം, ക്യാംപുകൾ ഇതേ നിലയിൽ തന്നെ തുടരണം എന്ന് റവന്യൂ വകുപ്പ് നിർദ്ദേശം നൽകി.
അതേ സമയം, നഷ്ട പരിഹാരം ലഭിക്കുന്നതിനായി കാല താമസം എടുക്കുന്നു എന്ന വിമർഷനവും ഉണ്ട്. ആരോഗ്യ വകുപ്പിൽ നിന്ന് രേഖകൾ ലഭിച്ചിട്ടും ഇത്തരത്തിലുളള ഇഴച്ചിൽ എന്തിന് എന്ന ആക്ഷേപവും ഇണ്ട്. മരണം 45,000 ആകാറായിട്ടും ഇതുവരെ നഷ്ടപരിഹാര അപേക്ഷകൾ 12,700 ആയതേ ഉള്ളൂ. നിരവധി പേരാണ് ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി മാസങ്ങളായി കാത്തിരിക്കുന്നത്.
അതേ സമയം, ആരോഗ്യ വകുപ്പിന് മുന്നിലുള്ള 29,972 അപ്പീൽ അപേക്ഷകളിൽ 11939 എണ്ണത്തിൽ ഇനിയും നടപടി പൂർത്തി ആയിട്ടില്ല എന്നാണ് വിവരം. ഡെത്ത് ഡിക്ലറേഷൻ ഫോം നടപടി പൂർത്തിയാക്കി ആരോഗ്യ വകുപ്പിന് നൽകേണ്ടത് ആശുപത്രികളാണ്. എന്നാൽ, മെഡിക്കൽ കോളേജിൽ അടക്കം വൻതോതിൽ ഇവ കെട്ടിക്കിടക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
തെറ്റായ വിവരങ്ങൾ നൽകി വരുന്ന അപേക്ഷകളാണ് മറ്റൊരു പ്രധാന കാരണം. ഇത് തിരുത്താൻ വേണ്ടി മറ്റ് സംവിധാനമില്ല. ചുരുക്കത്തിൽ മരണം 45,000 കടക്കാനിരിക്കെ, യോജിച്ച പ്രവർത്തനമുണ്ടായില്ലെങ്കിൽ നഷ്ടപരിഹാര വിതരണം ഇനിയും നീളും. എന്നാൽ, പ്രശ്ന പരിഹാരത്തിനും സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കുന്നത് ഗുണം ചെയ്യും. ഈ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വിതരണം ചെയ്യുന്ന ജോലി വലിയ ഭാരമുണ്ടാക്കുന്നു എന്നാണ് ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ പറയുന്നത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications