കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങൾക്ക് എംആർഐ സ്കാനിങിനെ പേടി! എന്താണ് എംആർഐ? എങ്ങനെയാണ് സ്കാനിങ്? പരിഭ്രമിക്കേണ്ട, ഭയക്കേണ്ട...

തികച്ചും സുരക്ഷിതമായ പരിശോധനരീതിയായ എംആർഐ സ്കാനിങിനിടെ അശ്രദ്ധമൂലമാണ് അപകടങ്ങൾ സംഭവിക്കുന്നത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുംബൈയിൽ എംആർഐ മെഷീനിൽ കുടുങ്ങി യുവാവ് കൊല്ലപ്പെട്ടെന്ന വാർത്ത കേട്ട് ജനങ്ങൾ എംആർഐ സ്കാനിങിന് മടിക്കുന്നു. മുംബൈയിലെ അതിദാരുണ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ കേരളത്തിലടക്കം എംആർഐ സ്കാനിങിന് വിധേയമാകേണ്ടവർ അതിനു മടിക്കുന്നതായും, സ്കാനിങിനെ ഭയക്കുന്നതായുമാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകംഹിന്ദു യുവാവിന്റെ തല വെട്ടിമാറ്റി മുസ്ലീം മതസ്ഥാപനത്തിന് മുന്നിലിട്ടു! ഒരാഴ്ചയ്ക്കിടെ രണ്ട് കൊലപാതകം

ആ മനസിന് നന്ദി പറഞ്ഞ് കേരളം! എല്ലാവരും നോക്കിനിന്നപ്പോൾ രക്ഷക്കെത്തിയത് അഡ്വക്കേറ്റ് രഞ്ജിനി മാത്രംആ മനസിന് നന്ദി പറഞ്ഞ് കേരളം! എല്ലാവരും നോക്കിനിന്നപ്പോൾ രക്ഷക്കെത്തിയത് അഡ്വക്കേറ്റ് രഞ്ജിനി മാത്രം

വിവിധ സ്വകാര്യ ലാബുകളിൽ കഴിഞ്ഞദിവസങ്ങളിൽ എംആർഐ സ്കാനിങിന് എത്തിയവർ കൂടുതൽ സംശയം പ്രകടിപ്പിച്ചതായും, ചോദ്യങ്ങൾ ചോദിച്ചതായും ലാബ് ജീവനക്കാർ പറയുന്നു. എന്നാൽ തികച്ചും സുരക്ഷിതമായ പരിശോധനരീതിയായ എംആർഐ സ്കാനിങിനിടെ അശ്രദ്ധമൂലമാണ് അപകടങ്ങൾ സംഭവിക്കുന്നത്.

എംആർഐ സ്കാനിങ്...

എംആർഐ സ്കാനിങ്...

മാഗ്നറ്റിക് റെസൺസ് ഇമേജിങ് എന്നതാണ് എംആർഐയുടെ പൂർണ്ണരൂപം. ന്യൂക്ലിയർ മാഗ്നറ്റിക് റെസൺസ് എന്ന് വിളിക്കുന്ന എംആർഐ സ്കാനിങ് എക്സറെയെക്കാൾ കൂടുതൽ കൃത്യതയുള്ള ഫലങ്ങൾ നൽകുന്നു.

മെഷീനിലേക്ക്...

മെഷീനിലേക്ക്...

എക്സറേക്കും റേഡിയേഷനും പകരം ശക്തമായ കാന്തികവലയങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടർ വഴിയാണ് എംആർഐ ചിത്രങ്ങൾ ലഭ്യമാക്കുന്നത്. എംആർഐ സ്കാനർ മെഷീനിലേക്ക് രോഗിയെ കിടത്തിയശേഷമാണ് റേഡിയോ തരംഗങ്ങൾ കടത്തിവിടുന്നത്.

വലിയ ശബ്ദങ്ങൾ മാത്രം...

വലിയ ശബ്ദങ്ങൾ മാത്രം...

ആന്തരിക ശരീരഭാഗങ്ങളുടെ വ്യക്തമായ ചിത്രം നൽകുന്ന എംആർഐ സ്കാനിങ് വേദനയില്ലാത്ത പരിശോധന സംവിധാനമാണ്. പരിശോധനയ്ക്കിടെ മെഷീനിൽ നിന്ന് വലിയ ശബ്ദങ്ങൾ മാത്രം കേൾക്കാമെന്നതാണ് ആകെയുള്ള അസ്വസ്ഥത. ഇയർ പ്ലഗുകൾ ഉപയോഗിച്ച് ഇതുമറികടക്കാം.

 അശ്രദ്ധ...

അശ്രദ്ധ...

എന്നാൽ ചെറിയ അശ്രദ്ധകാരണം എംആർഐ സ്കാനിങിനിടെ നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. രോഗിയും കൂട്ടിരിപ്പുകാരും ടെക്നീഷ്യനും പരിശോധന വേളയിൽ ഒരുപോലെ ശ്രദ്ധിക്കണം. കാന്തം ആകർഷിക്കുന്ന ലോഹ വസ്തുക്കൾ ഒരു കാരണവശാലും ശരീരത്തിലോ മെഷീനടുത്തോ ഉണ്ടാകാൻ പാടില്ല.

പരിശോധന...

പരിശോധന...

ഒരു ചെറിയ നാണയതുട്ട് പോലും മെഷീനടുത്ത് വയ്ക്കുന്നത് വൻ അപകടത്തിന് വഴിവെച്ചേക്കും. അതിനാൽ മെറ്റൽ ഡിറ്റക്ടർ അടക്കം ഉപയോഗിച്ച് വിദഗ്ദമായ സുരക്ഷ പരിശോധന നടത്തിയ ശേഷം മാത്രമേ രോഗിയെ സ്കാനിങ് മുറിയിലേക്ക് പ്രവേശിപ്പിക്കാറുള്ളു.

 ബന്ധുക്കളും...

ബന്ധുക്കളും...

ഇതിനെല്ലാം പുറമേ രോഗിയോടൊപ്പം വരുന്ന ബന്ധുക്കളും ജാഗ്രത പുലർത്തണമെന്നാണ് ടെക്നീഷ്യൻമാരുടെ അഭിപ്രായം. ബന്ധുക്കൾ സ്കാനിങ് മുറിയിലേക്ക് ഇടിച്ചുകയറുന്നത് അപകടം ക്ഷണിച്ചുവരുത്തുന്ന നടപടിയാണെന്നാണ് ഇവർ പറയുന്നത്.

സംശയം ചോദിക്കാം

സംശയം ചോദിക്കാം

തികച്ചും സുരക്ഷിതമായ എംആർഐ സ്കാനിങിനെ പേടിയുള്ളർക്ക് ഡോക്ടർമാരുമായോ ടെക്നീഷ്യൻമാരുമായോ സംശയനിവാരണം നടത്താനും അവസരം നൽകാറുണ്ട്. മെഷീനുകളെ പേടിയുള്ള ചിലരെ മയക്കികിടത്തിയ ശേഷം സ്കാനിങിന് വിധേയമാക്കും. മുംബൈയിലെ ആശുപത്രിയിലുണ്ടായ ചെറിയ അശ്രദ്ധകാരണമായിരുന്നു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. ഈ വാർത്ത കേട്ട് ആരും പരിഭ്രമിക്കേണ്ടതില്ലെന്നും, എംആർഐ സ്കാനിങ് തികച്ചും സുരക്ഷിതമാണെന്നുമാണ് ടെക്നീഷ്യൻമാരുടെ അഭിപ്രായം.

കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...കണ്ണില്ലാത്ത ക്രൂരത! എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 28കാരൻ പീഡിപ്പിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ...

English summary
people scared about mri scanning;what is mri scanning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X