പെരിയ ഇരട്ടക്കൊലപാതകം: കുറ്റാരോപിതര്‍ അടക്കം 30 ലേറെ സിപിഎം പ്രവര്‍ത്തകര്‍ സാക്ഷിപട്ടികയില്‍
കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വ്യാപക വിമര്‍ശനം. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കള്‍ കുറ്റം ആരോപിച്ചവരെയാണ് ക്രൈംബ്രാഞ്ച് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ സാക്ഷിമൊഴികള്‍ പ്രതികള്‍ക്ക് അനുകൂലമാണ്.
മലബാര്‍ ലോബിയെ വെട്ടി സിപിഎം പിടിക്കാന്‍ ഐസക്-എംഎ ബേബി കൂട്ടുകെട്ടില്‍ തെക്കന്‍ സംഘം
ഗൂഢാലോചനയിലും കൊലപാതകത്തിലും പ്രതികള്‍ക്കുള്ള പങ്ക് വെളിപ്പെടുത്താന്‍ സഹായിക്കേണ്ട പ്രോസിക്യൂഷന് സാക്ഷികളായ 30 പേരും സപിഎമ്മുകാരാണ്. പല സാക്ഷി മൊഴികളും ബന്ധിപ്പിക്കുമ്പോള്‍ 14 പ്രതികളും തമ്മില്‍ കൃത്യസമയത്ത് പരസ്പരബന്ധമില്ലായിരുന്നെവെന്ന് തെളിയുന്ന സാഹചര്യമാണ് ഉള്ളത്. ആകെ 229 സാക്ഷികളാണ് കേസിലുള്ളത്.
ഫണ്ട് എത്തിച്ചത് ഡീനെന്ന് കോണ്‍ഗ്രസ്; എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പോയെന്ന് ഇടതുമുന്നണി
കേസിലെ ഒന്നാംപ്രതിയും സിപിഎം നേതാവുമായ പീതാംബരന് കൃത്യത്തിന് മുമ്പ് തന്റെ മൊബൈല്‍ ഫോണിലൂടെ മറ്റു പ്രതികളെ വിളിച്ചതായാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പിതാംബരിന്റെ ഭാര്യയും സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മഞ്ജുഷയുടെ മൊഴിപ്രകാരം മൊബൈല്‍ സംഭവത്തിന് മുമ്പ് തന്നെ മറ്റൊരാള്‍ തന്നെ ഏല്‍പ്പിച്ചുവെന്നും അത് കാണുന്നില്ലെന്നുമാണ്.
കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കള്‍ ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ച കച്ചവടക്കാരന് വത്സരാജ് 93 ഉം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വിപിപി മുസ്തഫ 154 ആം സാക്ഷിയുമാണ്. കൊല നടത്തുംമുമ്പ് കുളിച്ചു വസ്ത്രം മാറാനുപയോഗിച്ചുവെന്ന് പറയുന്ന സിപിഎം ലോക്കൽ കമ്മിറ്റിയംഗം താന്നിയടിയിലെ ബിജു സി മാത്യുവാണ് 35-ാം സാക്ഷി. മറ്റൊരു സിപിഎം നേതാവ് ബിനു തോമസ്, ശാസ്ത ഗംഗാധരന്റെ ഭാര്യ ഗീത, അഡ്വ. ഗോപാലന് തുടങ്ങി മുപ്പതോളം സിപിഎമ്മുകരെയാണ് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.